കുളിക്കാൻ പോയ ആളെ കാണാതായതോടെ തിരക്കി ഇറങ്ങിയവർ കണ്ട കാഴ്ച്ച!പെരിയാറിന്റെ കുത്തൊഴുക്കിൽ മരണത്തിലേക്ക് ഒഴുകി യുവാവ് :രക്ഷിക്കുന്നതിനിടെ വീണ്ടും ഒഴുക്കിൽ...നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത്
പെരിയാറിൽ ജീവന് വേണ്ടി കയ്യ് കാലിട്ടടിക്കുന്ന യുവാവ്.. ഒഴുകിപ്പോയ യുവാവിനെ സാഹസികമായി രക്ഷിച്ച് പോലീസ്......പാറയിൽ അള്ളിപിടിച്ച നിലയിൽ കണ്ടെത്തി..... ഫൈബർ ബോട്ടുമായി അടുത്തേക്ക് എത്തിയതും വീണ്ടും കൈ വിട്ട് കുത്തൊഴുക്കിൽ...... nനെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്ക് ഒടുവിൽ സംഭവിച്ചത് ഭാഗ്യം കൊണ്ട് മാത്രം.... ഒരു ജീവനെ രക്ഷിച്ച കൃത്യതാർത്ഥയിൽ പോലീസ്.. . ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ യുവാവ്..... പെരിയാറിലെ കുത്തൊഴുക്കിൽ നിന്നും രക്ഷിച്ച ഇദ്ദേഹത്തെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അനൂപ് കുത്തൊഴുക്കിൽ രണ്ടു കിലോമീറ്ററോളം ഒഴുകി പോയി.
പെരിയാറിലെ കുത്തൊഴുക്കിൽപ്പെട്ട് രണ്ടു കിലോമീറ്ററോളം ഒഴുകിപ്പോയ യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് സാഹസികമായി തന്നെയായിരുന്നു രക്ഷപ്പെടുത്തിയത്. നേര്യമംഗലം പടിഞ്ഞാറേക്കര വീട്ടിൽ രാധാകൃഷ്ണന്റെ മകൻ അനൂപ് (30) ആണ് അദ്‌ഭുതകരമായി രക്ഷപ്പെട്ടത്.നേര്യമംഗലത്ത് ഫാമിനു സമീപം കടവിൽ വെള്ളിയാഴ്ച രാവിലെ പത്തോടെ കുളിക്കാനിറങ്ങിയതായിരുന്നു അനൂപ്. എന്നാൽ കുളിക്കാൻ പോയ അനൂപിനെ ഏറെ നേരമായിട്ടും കാണാതെ വന്നപ്പോൾ അച്ഛനും തിരച്ചിലിന് ഇറങ്ങി.ഇതിനിടെയായിരുന്നു തെരച്ചിൽ നടത്തിവർ പുഴയിലൂടെ ഒരാൾ ഒഴുക്കിൽപ്പെട്ട വിവരം അറിഞ്ഞത്. രണ്ടു കിലോമീറ്ററോളം താഴെ മണിമരുതുംചാൽ ഭാഗത്ത് കൂടി ഒരാൾ ഒഴുകിപ്പോകുന്ന കാഴ്ച നാട്ടുകാർ കണ്ടു. ഇവർ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു . ഊന്നുകൽ പോലീസ് പാഞ്ഞെത്തുകയും ചെയ്തു.
പോലീസ് എത്തിയപ്പോൾ അനൂപ് പുഴ നടുവിലെ പാറയിൽ അള്ളിപ്പിടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. വിളിച്ചപ്പോൾ പ്രതികരണം ഇല്ലായിരുന്നു. എസ്.ഐ. സി.പി. ബഷീറിന്റെ നേതൃത്വത്തിൽ ഉടൻ ഫൈബർ വള്ളത്തിൽ സമീപത്തേക്ക് തുഴഞ്ഞെത്തുമ്പോഴേക്കും പാറയിലെ പിടിവിട്ട് അനൂപ് വീണ്ടും ഒഴുക്കിൽപ്പെട്ടു പോകുകയും ചെയ്തു. പിന്നാലെ വള്ളത്തിലെത്തി വലിച്ചുകയറ്റി കരയ്ക്കെത്തിച്ചപ്പോഴേക്കും അബോധാവസ്ഥയിലേക്ക്്്് എത്തിയിരുന്നു.ആംബുലൻസിൽ നേര്യമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച്്് പ്രഥമ ശുശ്രൂഷ നൽകി. ശേഷം കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊന്നുകൽ പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ സാഹസിക പ്രവർത്തനമാണ് അനൂപിന്റെ ജീവൻ രക്ഷിച്ചത് എന്ന കാര്യം ശ്രദ്ധേയം.
https://www.facebook.com/Malayalivartha