എത്രത്തോളം അധഃപതിച്ചവരാണ് രാഷ്ട്രീയ എതിരാളികള്‍; തന്റെ മരണത്തിന് വേണ്ടി കാശിയില്‍ പ്രാര്‍ഥനകള്‍ നടത്തി; ചിലര്‍ പരസ്യമായി തന്റെ മരണത്തിനുവേണ്ടി ആശംസകള്‍ അറിയിച്ചു; കാശിയിലെ ജനങ്ങള്‍ക്ക് താന്‍ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികള്‍ പോലും തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രീയ എതിരാളികളെ കുറിച്ച് നടുക്കുന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി മോദി. രാഷ്ട്രീയ എതിരാളികള്‍ തന്റെ മരണത്തിന് വേണ്ടി കാശിയില്‍ പ്രാര്‍ഥനകള്‍ നടത്തിയെന്നാണ് അദ്ദേഹം പറയുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് രാഷ്ട്രീയ എതിരാളികള്‍ എത്രത്തോളം അധഃപതിച്ചുവെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചിലര്‍ പരസ്യമായി തന്റെ മരണത്തിനുവേണ്ടി ആശംസകള്‍ അറിയിച്ചു.
എന്നാല്‍ അത് കേട്ടപ്പോൾ ആഹ്ലാദമാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു . കാശിയിലെ ജനങ്ങള്‍ക്ക് താന്‍ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികള്‍ പോലും തിരിച്ചറിഞ്ഞിരിക്കുകയാണ് . അതിന്റെ അര്‍ഥം മരണം വരെ താന്‍ കാശിയെ ഉപേക്ഷിക്കുകയോ കാശിയിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണ് .പ്രധാനമന്ത്രി വിമർശിച്ചത് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആയിരുന്നു .
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനും മുമ്പ് കഴിഞ്ഞ വര്‍ഷം വാരണാസിയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ബിജെപി സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോള്‍ അഖിലേഷ് യാദവിന്റെ മറുപടി പരിഹാസം കലര്‍ന്നതായിരുന്നു . 'ഒരു മാസം മാത്രമല്ല, രണ്ടോ മൂന്നോ മാസം അദ്ദേഹം അവിടെ തുടരട്ടെ, ആളുകള്‍ അവരുടെ അവസാന ദിനങ്ങള്‍ വാരാണസിയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു അഖിലേഷിന്റെ മറുപടി .
ഹിന്ദു വിശ്വാസമനുസരിച്ച് ബനാറസില്‍വെച്ച് മരിക്കുന്നത് നല്ലതാണെന്നാണ് . ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷിന്റെ പ്രതികരണം. അഖിലേഷിന്റെ ഈ പ്രതികരണത്തിനെതിരേ നിരവധി ബിജെപി നേതാക്കളും രംഗത്തെത്തി . തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് രാഷ്ട്രീയ അജണ്ടകള്‍ പ്രചരിപ്പിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ പരിപാടികളെന്ന വിമർശനം രാഷ്ട്രീയ നിരീക്ഷകരും ഉന്നയിച്ചിരുന്നു.വാരണാസിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
https://www.facebook.com/Malayalivartha






















