Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

അവർ പറയുന്ന കാര്യങ്ങളൊക്കെ ഞാന്‍ മൂളി കേള്‍ക്കുകയായിരുന്നു; ദിലീപ് പറഞ്ഞിട്ടാണോ വിളിക്കുന്നത് എന്നൊക്കെ ഞാന്‍ അങ്ങോട്ട് ചോദിച്ചു; ഈ കേസ് അട്ടമറിക്കാന്‍ ഇവർ ഏതൊക്കെ രീതിയിലാണ് സഞ്ചരിക്കുന്നതെന്ന് അറിഞ്ഞിരിക്കാന്‍ വിശദമായി തന്നെ ഞാന്‍ കാര്യങ്ങള്‍ ചോദിച്ചു; എന്റമ്മോ 25ലക്ഷം; ദിലീപിനൊപ്പം ചേർന്ന് രാമൻപിള്ളയുടെ കള്ളകളി ? ആ വെളിപ്പെടുത്തലിൽ കുരുക്കിട്ട് അന്വേഷണ സംഘം; കേസ് വേറെ ലെവലിലേക്ക്

28 FEBRUARY 2022 12:54 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി ജിന്‍സനെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള ശ്രമം നടത്തിയതുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകള്‍ ലഭിച്ചിരിക്കുകയാണ്. ജിന്‍സന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസര്‍ എന്നയാള്‍ വഴി രാമന്‍പിള്ള നടത്തിയ ശ്രമത്തിന്റെ ഓഡിയോ നേരത്തെ പുറത്തുവന്നിരുന്നു . ദിലീപ് പറഞ്ഞിട്ടായിരിക്കും രാമന്‍പിള്ള തന്നെ വിളിച്ച് ജിന്‍സനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് നാസര്‍ ഓഡിയോയില്‍ പറഞ്ഞിരിക്കുന്നത് .

നടി ആക്രമണ കേസിലെ നിര്‍ണായക സാക്ഷിയാണ് ജിന്‍സന്‍ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മൊഴിമാറ്റിയാല്‍ 25 ലക്ഷത്തോളം രൂപയും 5 സെന്റ് ഭൂമിയുമാണ് വാഗ്ദാനം ചെയ്തെന്നാണ് ജിന്‍സണ്‍ പറയുന്നത്. കാക്കനാട് ജയിലിലെ തടവുകാരനായിരുന്ന നാസർ എന്നയാള്‍ മുഖേനെ ദിലീപിന് അനുകൂലമായി മൊഴിമാറ്റാനുള്ള ശ്രമമായിരുന്നു നടന്നത്. എന്നാല്‍ എനിക്ക് അതില്‍ താല്‍പര്യം ഇല്ലാതിരുന്നത് കൊണ്ട് അതുമായി മുന്നോട് പോയില്ല.

25 ലക്ഷത്തിന്റെ കാര്യം പുറത്ത് വന്ന ഓഡിയോ ക്ലിപ്പില്‍ കൃത്യമായി പറയുന്നുണ്ട്. ഞാന്‍ അത് വാങ്ങാന്‍ തയ്യാറുള്ള ആളായിരുന്നെങ്കില്‍ ഇരുപത്തിയച്ച് പോരാ മുപ്പതോ അമ്പതോ വേണമെന്ന് പറഞ്ഞേനെ. നമുക്ക് അത് അങ്ങോട്ട് ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ അവർ പറയുന്ന കാര്യങ്ങളൊക്കെ ഞാന്‍ മൂളി കേള്‍ക്കുകയായിരുന്നു. ദിലീപ് പറഞ്ഞിട്ടാണോ വിളിക്കുന്നത് എന്നൊക്കെ ഞാന്‍ അങ്ങോട്ട് ചോദിച്ച്.

ഈ കേസ് അട്ടമറിക്കാന്‍ ഇവർ ഏതൊക്കെ രീതിയിലാണ് സഞ്ചരിക്കുന്നതെന്ന് അറിഞ്ഞിരിക്കാന്‍ വിശദമായി തന്നെ ഞാന്‍ കാര്യങ്ങള്‍ ചോദിച്ചെന്നും ജിന്‍സണ്‍ പറയുന്നു. എനിക്ക് അറിയാന്‍ സാധിച്ച കാര്യങ്ങള്‍ അതിന്റേതായ സമയങ്ങളില്‍ ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപിന്റെ വക്കീല്‍ രാമന്‍പിള്ളക്ക് നോട്ടീസ് കൊടുത്തതായി വാർത്ത കണ്ടു.

അങ്ങനെ നോട്ടീസ് കൊടുക്കണമെങ്കില്‍ പൊലീസിന് എന്തെങ്കിലുമൊക്കെ ബോധ്യമായിട്ടുണ്ടാവില്ലേ. അല്ലെങ്കില്‍ ഇങ്ങനെ നോട്ടീസ് കൊടുക്കില്ലല്ലോയെന്നും ജിന്‍സണ്‍ ചോദിക്കുന്നു. രാമന്‍പിള്ളയാണോ അതോ അദ്ദേഹത്തിന്റെ ഏതെങ്കിലും ജൂനിയറാണോ വിളിച്ചതെന്ന് ഞാന്‍ പ്രത്യേകം എടുത്ത് ചോദിച്ചു. അപ്പോള്‍ 'അല്ല രാമന്‍പിള്ള തന്നെയാണ്' എന്നായിരുന്നു നാസർ പറഞ്ഞത്. ഇക്കാര്യങ്ങളൊക്കെ പുറത്ത് വന്ന ഓഡിയോയിലുണ്ട്. അത് നമ്മള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ല. അയാളുടെ ശബ്ദ സാമ്പിള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂറേക്കൂടെ വ്യക്തമാവുമല്ലോ.

നാസർ ഈ കേസില്‍ സാക്ഷിയൊന്നും അല്ല. നാസറിന് ഈ കേസുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ നാസറിന് വീടില്ല, കിടക്കാന്‍ ഭൂമിയില്ല എന്നൊക്കെ പറഞ്ഞ് ഈ വിഷയത്തിലേക്ക് ഇറങ്ങി അവരെ പോയി കണ്ടാല്‍ എന്തെങ്കിലുമൊക്കെ കിട്ടുമെന്ന് കരുതിയാവും അവരെ പോയി കാണുന്നുത്. അങ്ങനെയായിരിക്കാം ഇയാള്‍ വഴി എന്നെ പിടിച്ചാല്‍ എന്തെങ്കിലും നടക്കുമെന്ന് കരുതുന്നത്. ഒന്നെങ്കില്‍ ഒന്ന്, ആ തെളിവ് ഇല്ലാതാക്കിയാല്‍ കേസിന്റെ ബലം കുറയും.

അങ്ങനെ ഒരോരുത്തരെ പിടിച്ചതാവും. ഈ കേസുമായി ബന്ധപ്പെട്ട ഇരുപതോളം സാക്ഷികള്‍ കുറുമാറിയതായി പറയുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരാള്‍ കൂടെ വന്നാല്‍ 21 ആവും അടുത്ത ഒരാള്‍ കൂടെ വന്നാല്‍ 22 ആവും. ഈ കേസില്‍ ഞാനും എന്റെ ഭാര്യയും സാക്ഷിയാണ്. ജയിയില്‍ ഒരു ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് എന്നെ കേസില്‍ സാക്ഷിയാക്കിയതെന്നും ജിന്‍സണ്‍ പറയുന്നു.

എനിക്ക് ജാമ്യം കിട്ടി എന്നും പറഞ്ഞുകൊണ്ട് ഈ ഫോണിലേക്ക് വീട്ടില്‍ നിന്നും ഫോണ്‍ വന്നിരുന്നു. വീട്ടീന്ന് വളിച്ച ആ കോള്‍ എടുത്തത് സുനിയാണ്. ഇതുള്‍പ്പടേയുള്ള കാര്യങ്ങള്‍കൊണ്ടാവാം എന്നേയും ഭാര്യയേയും സാക്ഷികളാക്കിയത്. ഈ അഭിമുഖത്തില്‍ തുറന്ന് പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നേരത്തെ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും ജിന്‍സണ്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (2 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (2 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (2 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (3 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (4 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (4 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (5 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (6 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (6 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (6 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (6 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (6 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (6 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (7 hours ago)

Malayali Vartha Recommends