ആർ.എൻ.രവി ബിജെപിയുടെ കുഴലൂത്തുകാരൻ...ഡിഎംകെ രംഗത്ത്...ഗവർണറെ രാഷ്‌ട്രപതി തിരിച്ചുവിളിക്കണമെന്ന് ആവശ്യം ഉയരുന്നു... തമിഴ്നാട് രാഷ്ട്രീയം പുകയുന്നു...

കേരളത്തിലെ പോലെ തന്നെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടിലും ഗവർണർ സർക്കാർ പോര് ഒരു പതിവാണ് . കുറച്ചു കാലമായി കേരളത്തിൽ ഗവർണർ സർക്കർ പോര് ഒന്ന് തണുത്തിരിക്കുകയാണെങ്കിലും. എന്തേലും ഒരു കാരണമാ കിട്ടാൻ തന്നെ കാത്തിരിക്കുകയാണ് ഗവർണറും..പക്ഷെ ഇപ്പോൾ കളികൾ നടക്കുന്നത് തമിഴ് നാട്ടിലാണ്. കൂട്ടത്തിലൊരുത്തനെ തൊട്ടതിന്റെ കലി അടങ്ങുന്നില്ല തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്.ഗവർണറുടെ നടപടികൾക്കെതിരെ ശക്തമായി തന്നെ എതിർത്ത് കൊണ്ട് ഡിഎംകെ രംഗത്തുണ്ട്..മിഴ്നാട് ഗവർണറെ രാഷ്‌ട്രപതി തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.ആർ എൻ രവി , ബിജെപിയുടെ കുഴലൂത്തുകാരൻ എന്ന് ഡിഎംകെ ഉന്നതധികാരസമിതി അംഗം ടി. കെ. എസ്. ഇളങ്കോവൻ ആരോപിച്ചു.ഗവർണർ എപ്പോഴും ജനഹിതത്തിനും സംസ്ഥാനത്തിന്റെ താല്പര്യത്തിനും എതിരായാണ് പ്രവര്‍ത്തിക്കുന്നത്.ബാലാജി വിഷയത്തിലെ പിന്മാറ്റം നിയമോപദേശം കാരണമെന്ന് അദ്ദേഹം പരിഹസിച്ചു.ഗവര്ണരുടെ നടപടികൾ , ബിജെപിക്ക് അല്ല , ഡിഎംകെയ്ക്ക് ആകും നേട്ടമാവുകയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിയെ പുറത്താക്കാമെന്ന് കാണിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി നല്‍കിയ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിനും രംഗത്ത് വന്നിരുന്നു.
കത്ത് സമ്പൂര്‍ണ്ണ അവഗണനയാണ് അര്‍ഹിക്കുന്നതെന്ന് വ്യക്തമാക്കിയ സ്റ്റാലിന്‍,ഗവര്‍ണര്‍ ഭരണഘടനയെ പരിഗണിക്കാതെയാണ് നടപടിയെടുത്തതെന്നും കത്തില്‍ പറയുന്നു. മന്ത്രിസഭയിലെ അംഗങ്ങളെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും അതിനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും കത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.ഗവര്‍ണര്‍ക്ക് 'വണക്കം' പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. അത്യന്തികമായ പരമാധികാരം ജനങ്ങളുടെ വിശ്വാസമാണെന്നും അത് തനിക്കും തന്റെ മന്ത്രിസഭയ്ക്കുമുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സമ്പൂര്‍ണ്ണമായ അവഗണനയാണ് കത്ത് അര്‍ഹിക്കുന്നതെങ്കിലും, മന്ത്രിയെ പുറത്താക്കിയ നടപടിയില്‍ വസ്തുതകളും നിയമങ്ങളും ചൂണ്ടിക്കാട്ടാനാണ് താന്‍ മറുപടി നല്‍കുന്നതെന്ന് സ്റ്റാലിന്‍ കത്തില്‍ സൂചിപ്പിക്കുന്നു.പ്രധാനപ്പെട്ടൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് താങ്കള്‍ നിയമോപദേശം തേടിയില്ലെന്നാണ്, മന്ത്രിയെ പുറത്താക്കിയ നടപടി മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച കത്തിലെ ഉള്ളടക്കം വ്യക്തമാക്കുന്നത്. 2013-ലെ ലില്ലി തോമസും കേന്ദ്രസര്‍ക്കാരും തമ്മിലെ കേസില്‍, മന്ത്രിസഭയില്‍ ഒരാള്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഏതെങ്കിലുമൊരു ഏജന്‍സി അന്വേഷണം ആരംഭിച്ചു എന്നതുകൊണ്ടുമാത്രം, ഒരാള്‍ക്ക് മന്ത്രിയായി തുടരാനുള്ള കഴിവില്ലാതാവുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.സെന്തില്‍ ബാലാജിക്കെതിരെ നടപടിയെടുത്ത ഗവര്‍ണര്‍, എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിന്റെ കാലത്ത് നടന്ന കുറ്റങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി ചോദിച്ചപ്പോള്‍ അതില്‍ മൗനം പാലിക്കുകയാണ്. തന്റെ നിര്‍ദേശമില്ലാതെ മന്ത്രിയെ പുറത്താക്കിക്കൊണ്ട് താങ്കള്‍ നല്‍കിയ ഭരണഘടനാവിരുദ്ധമായ കത്ത്, അസാധുവും നിയപരമായി നിലനില്‍ക്കാത്തതുമാണ്, കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























