അൻവറിനെ പൂട്ടി! മുഖ്യാ, വീട്ടുകാരടക്കം തേഞ്ഞു... അടപലം പൂട്ടിയതിങ്ങനെ! അവസാനം പവനായി ശവമായി

ഭൂപരിഷ്കരണ നിയമം ലംഘിച്ച് കൈവശംവെച്ച മിച്ചഭൂമി കേസിൽ പി.വി. അൻവർ എംഎൽഎയ്ക്കും സർക്കാരിനു തിരിച്ചടി ലഭിച്ചിരുന്നു. ഒടുവിൽ കോടതിയിൽ മാപ്പിരക്കേണ്ട സാഹചര്യം പോലും സംഭവിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ പിന്നാലെ പി.വി അൻവറിന്‍റെ കൈവശം 19 ഏക്കർ അധിക ഭൂമിയെന്ന് ലാൻഡ് ബോർഡ് കണ്ടെത്തൽ.
2007ൽ തന്നെ അൻവർ ഭൂപരിധി മറികടന്നിരുന്നു അൻവറിനും കുടുംബാംഗങ്ങൾക്കും ലാൻഡ് ബോർഡ് നോട്ടീസ് അയച്ചു. അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണം. ആവശ്യമായ രേഖകൾ ഹാജരാക്കാത്തതിനാൽ നടപടികൾ നീണ്ടുപോകുന്നുവെന്നും ലാൻഡ് ബോർഡ് വ്യക്തമാക്കി.
മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് ഹൈക്കോടതിയില്‍ മൂന്ന് മാസം കൂടി സാവകാശം തേടിയതിന് പിന്നാലെയാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ വേഗത്തിലാക്കിയത്.അന്‍വറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി ആവര്‍ത്തിച്ച വിവരാവകാശ കൂട്ടായ്മ ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറി.
2017 ലാണ് സംസ്ഥാന ലാന്റ് ബോർഡിനും താമരശ്ശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാനും പിവി അൻവറും കുടുംബവും കൈവശച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. 2017 ൽ പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് വിവരാവകാശ പ്രവർത്തക സംഘടന നൽകിയ കോടതിയലക്ഷ്യ കേസിലാണ് കോടതി ഉത്തരവ് പുറത്ത് വന്നത്.
ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി. വി. അൻവറും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി, തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിന് എതിരായ കോടതി അലക്ഷ്യ ഹർജിയിൽ വിശദീകരണം നൽകാൻ കൂടുതൽ സമയം വേണമെന്നായിരുന്നു സർക്കാരിന്റെ പ്രധാന ആവശ്യം. സർക്കാർ മെല്ലപ്പോക്ക് തുടർന്നതോടെയാണ് കോടതി നിലപാട് കർശനമാക്കിയത്.
എംഎൽഎയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറു മാസത്തിനുള്ളിൽ തിരിച്ചു പിടിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20ന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞയാഴ്ച ഹർജി പരിഗണിച്ചപ്പോൾ സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇന്ന് ഹർജി വീണ്ടും പരിഗണനയ്ക്ക് വന്നപ്പോൾ കൂടുതൽ സമയം സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
34.37 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കര്‍ അധികഭൂമിയുടെ രേഖകള്‍ ഇവര്‍ കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മിച്ചഭൂമിയാണെന്ന വാദം തളളിയ അന്‍വറിന്‍റെ അഭിഭാഷകന്‍ ഭൂപരിഷകരണ നിയമത്തിലെ ഇളവുകളനുസരിച്ചുളള ഭൂമി മാത്രമാണ് കൈവശം വയ്ക്കുന്നതെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഇരുകൂട്ടരോടും എല്ലാ തെളിവുകളും ഓഗസ്റ്റ് 10നകം ഹാജരാക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടത്.
ഇത് പരിശോധിച്ച ശേഷമാണ് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍. ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കര്‍ ആണെന്നിരിക്ക ഈ കണക്കുകള്‍ വച്ചു തന്നെ ലാന്‍ഡ് ബോര്‍ഡിന് തുടര്‍ നടപടികളിലക്ക് കടക്കാം. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമാണ് ഭൂമി കൈവശമുളളതെന്ന് വാദിക്കുമ്പോഴും ഇതു സംബന്ധിച്ച മുഴുവന്‍ രേഖകളും ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ അന്‍വറിന് കഴിഞ്ഞിട്ടില്ല
പി വി അൻവർ എംഎൽഎയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറുമാസത്തിനുള്ളിൽ തിരിച്ചു പിടിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20നാണ് ഉത്തരവിട്ടത്. ഇത് നടപ്പാക്കാതെ വന്നതോടെ കോടതിയലക്ഷ്യ ഹർജിയിൽ എംഎൽഎയും കുടുംബവും കൈവശം വയ്ക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചു പിടിക്കണമെന്ന് 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇതും സർക്കാർ നടപ്പിലാക്കാതെ വന്നതോടെയാണ് വിവരാവകാശ പ്രവർത്തകർ കോടതിയലക്ഷ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ കോടതിയോട് സാവകാശം തേടിയത്. എന്നാൽ സർക്കാർ ആവശ്യം അംഗീകരിക്കാൻ ജസ്റ്റിസ് രാജ വിജയരാഘവൻ ബെഞ്ച് തയ്യാറായില്ല.
നടപടിയാകാത്തതിനെ തുടർന്നാണ് കോടതി സർക്കാരിന്റെ വിശദീകരണം തേടിയത്. പി. വി. അൻവറിന്റെയും കുടുംബത്തിന്റെയും പേരിൽ വെളിപ്പെടുത്താത്ത 200 ഏക്കർ ഭൂമി ഉണ്ടെന്നാണ് മലപ്പുറത്തെ വിവരാവകാശ പ്രവർത്തകനായ കെ.വി. ഷാജി ആരോപിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ അൻവറിനും കുടുംബത്തിനും 226.82 ഏക്കർ ഭൂമി സ്വന്തമായി ഉണ്ടെന്നായിരുന്നു കാണിച്ചത്. എന്നാൽ ഇത് സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് അൻവർ തിരുത്തിയെങ്കിലും പരിശോധനയിൽ 22 ഏക്കറിലധികം ഭൂമി അൻവറിനും കുടുംബത്തിൻറെയും പേരിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റ് ജില്ലകളിൽകൂടി ഭൂമി ഉണ്ടെന്നും ഇതുകൂടി പരിശോധിക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























