Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ഓണത്തിന് ബോണസും ഉത്സവ ബത്തയും അഡ്വാന്‍സും നല്‍കാന്‍ 2000 കോടി കൂടിയാണ് പിണറായി സർക്കാരിന് കടമെടുക്കേണ്ടത്

18 AUGUST 2023 05:57 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

 ഓണത്തിന് ബോണസും ഉത്സവ ബത്തയും അഡ്വാന്‍സും നല്‍കാന്‍ 2000 കോടി കൂടിയാണ് പിണറായി സർക്കാരിന് കടമെടുക്കേണ്ടത് ; അതു കഴിഞ്ഞാല്‍ പിന്നെയുള്ളത് 2021 കോടിയുടെ വായ്പ എടുക്കാനുള്ള അനുമതി കൂടിയുണ്ട് ; ഇത്രയും തുക കൊണ്ട് കഷ്ടി 7 മാസം കഴിച്ചുകൂട്ടാൻ ;അത് കഴിഞ്ഞാൽ വീണ്ടും കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കേരളത്തിന്റെ സാമ്ബത്തികം താളം തെറ്റും; ധനവകുപ്പിന് മുന്നിലുള്ളത് അത്ര ചെറിയ ഭീഷണിയൊന്നുമല്ല


ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും നൽകണം , കെഎസ്‌ആര്‍ടിസിക്കും സപ്ലൈകോയ്ക്കും സാമ്ബത്തിക സഹായം നല്‍കണം. ഇതിനായി 2,000 കോടി രൂപ കൂടി ഈ മാസം 22ന് കടമെടുക്കാൻ തീരുമാനിച്ചത് മറ്റൊരു നിവര്‍ത്തിയുമില്ലാത്തതു കൊണ്ടാണ്.

ക്ഷേമപെൻഷൻ വിതരണത്തിനായി 1,000 കോടി രൂപ കഴിഞ്ഞയാഴ്ച കടമെടുത്തിരുന്നു. ഇതോടെ കടമെടുപ്പ് പരിധി കുറയുകയാണ്. ഇനിയുള്ള മാസങ്ങളില്‍ കേരളം സാമ്ബത്തിക ഞെരുക്കത്തിലാകുമെന്ന് ഉറപ്പ്. സമാനതകളില്ലാത്ത വെല്ലുവിളിയാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന് മുന്നിലുള്ളത്.

20,521 കോടിയാണ് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാവുന്ന തുക. ഇതില്‍ 15,390 കോടി രൂപ മാത്രമേ ഡിസംബര്‍ വരെ കടമെടുക്കാൻ കഴിയൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും പിന്നീട് ഈ സമയപരിധി ഒഴിവാക്കി. ഇതുവരെ 16,500 കോടി സര്‍ക്കാര്‍ കടമെടുത്തു കഴിഞ്ഞു. അടുത്തയാഴ്ച 2,000 കോടി കൂടി കടമെടുക്കുന്നതോടെ ബാക്കിയുള്ളത് 2,021 കോടി രൂപ മാത്രം. 

ഇത്രയും തുക കൊണ്ട് 7 മാസം തരണം ചെയ്യുക അസാധ്യമാണ്. കേന്ദ്രം കനിയുമെന്നതാണ് പ്രതീക്ഷ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേരളത്തെ ഞെക്കി കൊല്ലാൻ കേന്ദ്രം നില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കടമെടുക്കല്‍.

സംസ്ഥാന സർക്കാർ ഗ്യാരണ്ടി കൊടുത്ത് മറ്റ് ഏജൻസികളിൽ നിന്നെടുക്കുന്ന കടവുമുണ്ട്. കിഫ്ബിയുടെ ഭാഗമായുള്ള കടം, സാമൂഹിക ക്ഷേമ പെൻഷൻ നൽകുന്നതിന് വേണ്ടി രൂപീകരിച്ച കമ്പനിയും അതിന്റെ ലോൺ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ കടമാക്കിയെടുത്തിരിക്കുകയാണ്. കിട്ടേണ്ട തുക, കടമെടുക്കുന്നതിന്റെ പരിധി എല്ലാം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കണമെന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.

കേന്ദ്രം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ആളോഹരി വരുമാനം കേരളത്തിന് നല്‍കുന്നില്ല. 18,000 കോടി രൂപയുടെ കുറവാണ് ഇപ്പോള്‍ ഉള്ളത്. ജിഎസ്ടി നഷ്ടപരിഹാര തുക കേന്ദ്രം നല്‍കാൻ തയ്യാറാകുന്നില്ല. ഇതില്‍ 12,000 കോടി രൂപയുടെ നഷ്ടം. റവന്യു കമ്മി നികത്തുന്നതിന്റെ ഗ്രാന്റ് ആദ്യ വര്‍ഷം 19,000 കോടി രൂപ ലഭിച്ചിരുന്നു. രണ്ടാം വര്‍ഷം 13,000 കോടി രൂപയായി കുറച്ചു. ഇപ്രാവശ്യം അത് 4,000 ആയി കുറച്ചു. 

ആഭ്യന്തര വരുമാനത്തിന്റ അഞ്ച് ശതമാനം കടം വാങ്ങാവുന്നതാണ്, എന്നാല്‍ ഇപ്പോള്‍ മൂന്ന് ശതമാനമാക്കി ചുരുക്കിയിരിക്കുകയാണെന്ന് കേരളം പറയുന്നു. രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപ്പെടുന്ന അവസ്ഥയിലാണ് കേരളമെന്ന് ആണ്സി പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത് . കേന്ദ്രത്തിന്റെ ഈ നിലപാട് തിരുത്തണമെന്നും കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വരുമാനത്തിന്റെ 70% തുകയും സംസ്ഥാനം സ്വന്തം നിലയില്‍ കണ്ടെത്തേണ്ട അവസ്ഥയാണ് കേന്ദ്രം സൃഷ്ടിച്ചിരിക്കുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിസ്സഹകരണം കാരണം 40,000 കോടിയുടെ വരുമാനക്കുറവാണ് പ്രതീക്ഷിക്കുന്നത്. നികുതി, നികുതിയിതര വരുമാന വളര്‍ച്ചയില്‍ സംസ്ഥാനം റെക്കോര്‍ഡിട്ടിട്ടും പിടിച്ചു നില്‍ക്കാൻ കഴിയാത്തത് കേന്ദ്രത്തിന്റെ കടുംവെട്ടു മൂലമാണെന്നാണ് ആരോപണം.

 രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപ്പെടുന്ന അവസ്ഥയിലാണ് കേരളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റെ ഈ നിലപാട് തിരുത്തണമെന്നും കൂടുതല്‍ കടമെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

 

കേന്ദ്രത്തിന് 6.5 ശതമാനമാണ് കടം വാങ്ങാവുന്നതിന്റെ പരിധി. അവര്‍ക്ക് പരമാവധി എടുക്കാനുള്ള പരിധി അഞ്ച് ശതമാനമാണെന്ന് നിലനില്‍ക്കെയാണ് ഇത്. സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി കൊടുത്ത് മറ്റ് ഏജൻസികളില്‍ നിന്നെടുക്കുന്ന കടവുമുണ്ട്. കിഫ്ബിയുടെ ഭാഗമായുള്ള കടം, സാമൂഹിക ക്ഷേമ പെൻഷൻ നല്‍കുന്നതിന് വേണ്ടി രൂപീകരിച്ച കമ്ബനിയും അതിന്റെ ലോണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ കടമാക്കിയെടുത്തിരിക്കുകയാണ്. 

കിട്ടേണ്ട തുക, കടമെടുക്കുന്നതിന്റെ പരിധി എല്ലാം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സാമ്ബത്തിക പ്രതിസന്ധി അഭിമുഖീകരിക്കണമെന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

കേന്ദ്രത്തില്‍ നിന്ന് എടുക്കേണ്ട സഹായത്തിന് പുറമേ കേരളം ആഭ്യന്തര മേഖലയില്‍ നിന്ന് 55 ശതമാനമാണ് സ്വരൂപിക്കേണ്ടത്. ഇത് കേരളം സ്വരൂപിച്ചാലും കേന്ദ്ര സര്‍ക്കാര്‍ 45 ശതമാനം തരണം. ഈ 45 ശതമാനമാണ് 30 ശതമാനത്തിലൊതുക്കിയതെന്നാണ് കേരളം പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (7 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (7 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (7 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (7 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (8 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (8 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (8 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (8 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (8 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (12 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (12 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (12 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (12 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (16 hours ago)

Malayali Vartha Recommends