പ്രതിക്കൂട്ടിൽ നിൽക്കുന്ന സംസ്ഥാന സർക്കാരിനെ രക്ഷിക്കാനുമുള്ള, കെണിയാണ് ഇടതുപക്ഷം ഉയർത്തുന്ന വികസന ചർച്ച.... പിണറായി വാ തുറന്നിട്ട് ആറു മാസമായി.....മുഖ്യമന്ത്രിയെയും കുടുംബത്തെയും പറ്റി ഗുരുതരമായ 6 ആരോപണങ്ങൾ, പുറത്തുവന്നിട്ട് വാ തുറക്കാത്തയാൾ നയിക്കുന്ന പാർട്ടി....

മുഖ്യമന്ത്രിക്ക് ചുറ്റും ഇപ്പോൾ ആരോപണങ്ങളുടെ ശരങ്ങൾ ഇങ്ങനെ ഓരോന്നോരോന്നായി വന്നു കൊണ്ട് ഇരിക്കുകയാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംവാദത്തിനു തയാറാണോ എന്നു മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വികസനം ഉൾപ്പെടെ ഏതു വിഷയത്തിലും സംവാദമാകാമെന്നും മുഖ്യമന്ത്രി ഒന്നു സംസാരിച്ചു കിട്ടിയാൽ മതിയെന്നും സതീശൻ പറഞ്ഞു.‘എല്ലാ 5 വർഷം കഴിയുമ്പോഴും എന്താണു ചെയ്തതെന്നു ജനങ്ങളെ അറിയിക്കുന്ന ലഘുപുസ്തകം ഉമ്മൻ ചാണ്ടി പുറത്തിറക്കാറുണ്ട്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും എന്തൊക്കെയാണു ചെയ്തതെന്നു അതിൽ പറഞ്ഞിരുന്നു. 25 വർഷമായി പുറത്തിറക്കുന്ന ഈ രേഖ ഞങ്ങളുടെ കൈവശമുണ്ട്. വിസ്മയകരമായ വികസനം നടന്നിട്ടുള്ള സ്ഥലമാണു പുതുപ്പള്ളി.
ഉമ്മൻ ചാണ്ടിയുടെ ഓർമകളെ കളങ്കപ്പെടുത്താനും, പ്രതിക്കൂട്ടിൽ നിൽക്കുന്ന സംസ്ഥാന സർക്കാരിനെ രക്ഷിക്കാനുമുള്ള കെണിയാണ് ഇടതുപക്ഷം ഉയർത്തുന്ന വികസന ചർച്ച. ആ കെണിയിൽ വീഴാൻ ഞങ്ങളില്ല. ഉമ്മൻ ചാണ്ടി എന്തു ചെയ്തെന്ന ചോദ്യത്തിന് എല്ലാ വീടുകളിലും എത്തിക്കുന്ന മറുപടിയാണ് ഈ പുസ്തകം. തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ അജൻഡ സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ ഓഫിസിലിരുന്ന് ആരും നിശ്ചയിക്കേണ്ട.കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് അജൻഡ ഞങ്ങൾ നിശ്ചയിക്കും.ഇതിനനുസരിച്ച് വേണമെങ്കിൽ അവർക്കു വരാം. വികസന സംവാദത്തിനു ഞങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെയാണു വിളിക്കുന്നത്.
അദ്ദേഹം വാ തുറന്നിട്ട് ആറു മാസമായി. മുഖ്യമന്ത്രിയെയും കുടുംബത്തെയും പറ്റി ഗുരുതരമായ 6 ആരോപണങ്ങൾ പുറത്തുവന്നിട്ട് വാ തുറക്കാത്തയാൾ നയിക്കുന്ന പാർട്ടിയാണോ ഞങ്ങളെ സംവാദത്തിനു വിളിക്കുന്നത്?മുഖ്യമന്ത്രിയോടുള്ള സംവാദത്തിനു പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാൻ തയാറാണ്. അദ്ദേഹം അത്രയൊന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി ആദ്യമൊരു വാർത്താസമ്മേളനം നടത്തട്ടെ. മഹാമൗനത്തിന്റെ മാളങ്ങളിലൊളിച്ച മുഖ്യമന്ത്രിയെയാണ് ഞങ്ങൾ വെല്ലുവിളിക്കുന്നത്. മാസപ്പടി ആരോപണത്തെപ്പറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് എന്താണറിയുക? അദ്ദേഹമല്ല വാങ്ങിയത് എന്നിരിക്കെ എന്തിനാണ് മറുപടി പറയുന്നത്?യുഡിഎഫ് നേതാക്കളെപ്പറ്റി ആക്ഷേപമുണ്ടായപ്പോൾ പി.കെ.കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും മാധ്യമങ്ങൾക്കു മുന്നിൽവന്ന് അവർക്കു പറയാനുള്ളതു പറഞ്ഞു.
മുഖ്യമന്ത്രിയെക്കുറിച്ചും കുടുംബത്തെപ്പറ്റിയും ആരോപണം ഉയരുമ്പോൾ മറുപടി പറയേണ്ടത് അവർ തന്നെയാണ്. അല്ലാതെ ഗോവിന്ദനല്ല. നാലാം നിരയിലുള്ള നേതാക്കൾ പുതുപ്പള്ളിയിലെ റോഡിനെപ്പറ്റിയും മറ്റും ചർച്ചയ്ക്കു വിളിച്ചാൽ ഞങ്ങളെ കിട്ടില്ല. പുതുപ്പള്ളിയെപ്പറ്റിയല്ല, കേരളത്തെക്കുറിച്ച് ചർച്ച ചെയ്യാം.സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുമെന്നു ഗോവിന്ദൻ ആദ്യം പറഞ്ഞിരുന്നു. ജനം വിലയിരുത്തട്ടെ’’– സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha


























