കടുത്ത എതിർപ്പിനിടിയിലും കാർഷിക പരിഷ്‌കാര ബില്ലുകൾ പാസാക്കി രാജ്യസഭ; പാസാക്കിയത് കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകൾ
കടുത്ത എതിർപ്പിനിടിയിലും കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കുകയുണ്ടായി. ശബ്ദ വോട്ടോടു കൂടിയാണ് ബിൽ പാസാക്കിയത്. പാർലമെന്ററി സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സർക്കാർ ബിൽ പാസാക്കിയത്. കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളാണ് സഭ പാസാക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ സഭയിലെ നാടകീയ രംഗങ്ങൾക്ക് ഇടയിലാണ് ബില്ല് പാസാക്കിയത്. ബില്ല് കർഷകരുടെ മരണവാണ്ടെന്നാണ് കോൺഗ്രസ് എംപി പ്രതാപ് സിംഗ് ബാജ്വ ആരോപണമുന്നയിച്ചു. കോർപറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും വാദിച്ചു. ഡെറിക് ഒബ്രിയൻ ഉപാധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു.
സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ളവരടക്കം 12 എംപിമാർ സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടത്തളത്തിൽ ധർണ നടത്തിവരികയാണ്.
https://www.facebook.com/Malayalivartha