മരണകാരണം നട്ടെല്ലിനേറ്റ ഗുരുതര പരിക്ക്; പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കുകളുണ്ടെങ്കിലും ബലാത്സംഗത്തിനിടെ നടന്നതാണോയെന്ന് വ്യക്തമല്ലെന്ന് റിപ്പോർട്ട്, രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെ ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ഉത്തർപ്രദേശിലെ ഹത്രാസിൽ കൊടുംപീഡനത്തിനിരയായി മരിച്ച ദലിത് പെൺകുട്ടിയുടെ സംസ്കാരം യുപി പൊലീസ് ബലംപ്രയോഗിച്ചു നടത്തിയതായിയതയുള്ള പരാതിക്ക് പിന്നാലെ ഇഴഞ്ഞ് നീങ്ങുന്ന അന്വേഷണത്തിലും രാജ്യം ഞെട്ടിയിരിക്കുകയാണ്. കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ മൃതദേഹം സംസ്കരിച്ചതിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നു. ദലിത് സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ഭയന്നാണ് നേരം പുലരും മുൻപ് പൊലീസ് ധൃതിപിടിച്ച് സംസ്കാരം നടത്തിയതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
അന്ത്യകർമങ്ങൾക്ക് സാവകാശം അനുവദിക്കണമെന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അപേക്ഷ വകവയ്ക്കാതെ ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് പൊലീസ് സംസ്കാരം നടത്തിയിരുന്നത്. അന്ത്യകർമങ്ങൾക്ക് വളരെക്കുറച്ചു സമയം മാത്രം നൽകിയ പൊലീസ്, തല്ലിയോടിക്കുമെന്നു ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയതായും ആരോപണങ്ങൾക്ക് പിന്നാലെ പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.
അതേസമയം നട്ടെല്ലിനേറ്റ ഗുരുതര പരിക്കാണ് ഹത്റാസ് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. ബലാത്സംഗം നടന്നോയെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് സാമ്പിളുകള്‍ അയച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കുകളുണ്ടെങ്കിലും ബലാത്സംഗത്തിനിടെ നടന്നതാണോയെന്ന് വ്യക്തമല്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. ബലാത്സംഗം നടന്നോയെന്ന് തെളിയിക്കാന്‍ അതിനാല്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് വ്യക്തമാക്കുകയുണ്ടായി. ഇതേതുടർന്ന് സുഷുമ്ന നാഡിക്കുണ്ടായ ക്ഷതം വഴിയുണ്ടായ അണുബാധയാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴുത്തിലെ എല്ലുകള്‍ക്കും പൊട്ടലുണ്ട്.
എന്നാൽ പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെ അവരുടെ ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് യുപി പോലീസ്. പെൺകുട്ടിയുടെ ഗ്രാമമായ ബൂൽഗാർഗിയിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡുകൾ വച്ച് അടയ്ക്കുകയുണ്ടായി. മാധ്യമങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും ഇതിൽ പ്രവേശനമില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ സന്ദർശനത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha