കൂട്ടമാനഭംഗമല്ല കോവിഡ് ബാധിച്ച മരിച്ചതായി പറയണം; ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്റ്റട്രറ്റ്
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ജില്ല മജിസ്ട്രേറ്റിന്റെ ഭീഷണി. പെണ്‍കുട്ടി മരിച്ചത് കൊവിഡ് വെെറസ് ബാധിച്ചാണെന്ന് പറയണമെന്നും അല്ലെങ്കിൽ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും മജിസ്ട്രേറ്റ് കുടുംബത്തെ ഭീക്ഷണിപ്പെടുത്തി. കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പുറത്തുവിടുകയായിരുന്നു.
"മാദ്ധ്യമങ്ങള്‍ ഇന്നുണ്ടാകും നാളെ അവര്‍ പോകും, ഞങ്ങള്‍ എന്നും ഇവിടെയുണ്ടാകും,തീരുമാനം മാറ്റാന്‍ നിങ്ങള്‍ക്ക് ഇനിയും സമയമുണ്ട്. ഇല്ലെങ്കില്‍ ഞങ്ങള്‍ മാറ്റും."വീഡിയോയില്‍ മജിസ്റ്റട്രറ്റ് പറയുന്നു. അധികാരികള്‍ ഞങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചുമത്തുന്നു. അവള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നുവെങ്കില്‍ ധനസഹായം കിട്ടുമായിരുന്നു. ഇത് പറഞ്ഞ് കുടുംബത്തെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യ പറഞ്ഞു. അധികാരികള്‍ തങ്ങളെ അവിടെ താമസിക്കാന്‍ അനുവദിക്കില്ലെന്നും പ്രസ്താവന തിരുത്താന്‍ ആവശ്യപ്പെടുന്നുവെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്. നാക്ക് മുറിച്ച് മാറ്റിയ നിലയില്‍ ഗുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയര്‍ന്ന് വന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത് യു.പി പൊലീസ് തടഞ്ഞതും കൂടുതല്‍ സംഘര്‍ഷത്തിന് വഴിവച്ചു.
പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോലീസ് റിപ്പോർട്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ബീജത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.
കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്. ജാതി സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും യുപി എഡിജിപി വ്യക്തമാക്കി.
https://www.facebook.com/Malayalivartha