കശ്‌മീരിൽ പാകിസ്ഥാൻ തങ്ങളുടേതെന്ന് അവകാശം പറയുന്ന ഭാഗങ്ങളിൽ നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സംഘർഷം : പാകിസ്ഥാൻ സൈന്യത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ
പാക്കിസ്ഥാൻ സൈന്യത്തിനു നേരെ തിരിഞ്ഞ് പ്രദേശവാസികൾ... ഗതികെട്ട് നെട്ടോട്ടമോടി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ... പാക്കിസ്ഥാനിൽ നടക്കുന്നത് തികച്ചും നാടകീയമായ സംഭവങ്ങൾ....
കശ്‌മീരിൽ പാകിസ്ഥാൻ തങ്ങളുടേതെന്ന് അവകാശം പറയുന്ന ഭാഗങ്ങളിൽ
നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാൽ ഇവിടെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പാകിസ്ഥാൻ സൈന്യത്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. പ്രദേശവാസികളാണ് സൈന്യത്തിന് നേരെ പ്രതിഷേധത്തിന് തുടക്കമിട്ടത്.
ജൂലായ് ഇരുപത്തിയഞ്ചാം തീയതിയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ആകെ 53 സീറ്റുകളിൽ 45 സീറ്റുകളിൽ ആയിരുന്നു നേരിട്ട് തിരഞ്ഞെടുപ്പ് നടത്തിയത്. എന്നാൽ 25 സീറ്റുകൾ ഇമ്രാൻഖാന്റെ തെഹ്‌രീക്-ഇ-ഇൻസാഫ് സ്വന്തമാക്കി. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി 11 ഇടങ്ങളിൽ വിജയക്കൊടി പാറിച്ചു. പാകിസ്ഥാൻ മുസ്ളീം ലീഗ് ആറ് സീറ്റിലും വിജയം കരസ്ഥമാക്കി.
എന്നാൽ ഇപ്പോൾ പുതുതായി ഉയരുന്ന ആരോപണം തിരഞ്ഞെടുപ്പിൽ വ്യാപകമായി ഇമ്രാൻഖാന്റെ പാർട്ടി ഇടപെടൽ നടത്തി എന്നതാണ്. പ്രതിപക്ഷ കക്ഷികളാണ് ഇത്തരത്തിലുള്ള ആരോപണം ഉയർത്തി രംഗത്തുവന്നിരിക്കുന്നത്. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഫലത്തിൽ അവർ എതിരഭിപ്രായം ഉന്നയിച്ചിരിക്കുകയാണ്.
ജനങ്ങളെ വഞ്ചിക്കുന്ന തരത്തിലുള്ള പ്രഹസനമാണ് തിരഞ്ഞെടുപ്പെന്ന് പാക് അധിനിവേശ കാശ്‌മീർ പ്രധാനമന്ത്രി രാജാ ഫറൂക്ക് ഹൈദർ തുറന്നടിച്ചിരിക്കുകയാണ്.പിഎംഎൽ-എൻ നേതാവ് മറിയം നവാസും തിരഞ്ഞെടുപ്പ് ഫലം ഇതുവരെയും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. പിപിപി നേതാവ് ബിലാവൽ ഭൂട്ടോ സർദാരിയും തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ഗുരുതര ആരോപണം ഉന്നയിക്കുന്നു.
ഗിൽജിത്ത്-ബാൾട്ടിസ്ഥാൻ പ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താനുളള പാക് തീരുമാനത്തിൽ ഇന്ത്യ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഇന്ത്യയുടെ വാക്ക് ധിക്കരിച്ച ഇമ്രാൻ ഖാൻ സർക്കാർ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. അതിന്റെ ഫലമായി ജനങ്ങളിൽ നിന്ന് തന്നെ പ്രതിഷേധം നേരിടുകയാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha