അസാധാരണ നീക്കവുമായി മിസോറാം... അതിർത്തി തർക്കം കൈവിട്ടുപോകുന്നു... അസാം മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസ്...
അസമിൽ അസാധാരണമായ സംഭവങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് രാജ്യത്ത് പുകയുന്നത്. ഇതിനിടയിൽ അസം മുഖ്യമന്ത്രിയ്ക്കെതിരെ വധശ്രമത്തിനടക്കം കേസ് എടുത്തിരിക്കുകയാണ് മിസോറാം പൊലീസ്.
സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായിരിക്കുന്ന അസാം - മിസോറാം അതിർത്തിയിൽ ഇന്നലെ നടന്ന സംഘർഷത്തിന്റെ തുടർച്ചയായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ്മയ്‌ക്കും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും മിസോറാം പൊലീസ് കേസെടുത്തിരിക്കുന്നത്.
വധശ്രമത്തിന് ഉൾപ്പെടെയാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ നടന്ന സംഘഷത്തിൽ ആറ് അസാം പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അസാമുമായി അതിർത്തി പങ്കിടുന്ന മിസോറാമിലെ കൊലാസിബ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. അസം മുഖ്യമന്ത്രി ഹിമാന്ദ ബിശ്വ ശര്‍മയ്ക്കും ആറ് മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് വധശ്രമം, അക്രമത്തിനുമടക്കം കേസ് എടുത്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് മിസോറാം പൊലീസ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിര്‍ത്തി സംസ്ഥാനങ്ങളിലുണ്ടായ സംഘര്‍ഷം മരണത്തിന് കാരണമായതിന് പിന്നാലെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അസമില്‍ നിന്നുള്ളവര്‍ മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്ന അസം സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് മിസോറാം അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടുള്ള പുതിയ നീക്കം നടത്തിയിരിക്കുന്നത്. വടക്കു കിഴക്കേ ഇന്ത്യ ഒന്നായി തന്നെ നിക്കുമെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ നേരത്തെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.
അസം പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ അനുരാഗ് അഗര്‍വാള്‍, ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ദേവോജ്യോതി മുഖര്‍ജി, കച്ചാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കീര്‍ത്തി ജാലി, കച്ചാര്‍ മുന്‍ എസ്പി വൈഭവ് ചന്ദരകാന്ത് നിംഭാല്‍ക്കര്‍, ഫോറസ്റ്റ് ഓഫീസര്‍ സണ്ണിഡിയോ ചൌധരി, ദോലെയ് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് സാഹബ് ഉദ്ദിന്‍ മറ്റ് 200ഓളെ പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് അനധികൃതമായി മിസോറാമിലെ വൈരേഗത് ജില്ലയില്‍ കയറിയതിനാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയടക്കമുള്ളവരോട് ഓഗസ്റ്റ് 1ന് പൊലീസീല് സ്റ്റേഷനില്‍ ഹാജരാകണമെന്നും മിസോറാം പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാസങ്ങളായി തുടരുന്ന അസം - മിസോറം അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മിസോറം പൊലീസ് നടത്തിയ വെടിവെപ്പിൽ അസം പൊലീസിലെ ആറുപേര്‍ മരിച്ചിരുന്നു.
നേരത്തെ സംഭവുമായി ബന്ധപ്പെട്ട് ഏതാനും മിസോറാം പൊലീസ് ഉദ്യോഗസ്ഥർക്ക് അസാം പൊലീസ് സമൻസ് അയച്ചിരുന്നു. അതിന്റെ പ്രതികരണമായിട്ടാകണം അസാം മുഖ്യമന്ത്രിയെ വരെ പ്രതിചേർത്ത് മിസോറാം കേസെടുത്തതെന്ന് കരുതുന്നു.
വർഷങ്ങളായി അസാമും മിസോറാമുമായി അതിർത്തി തർക്കം നിലവിലുണ്ടെങ്കിലും കഴിഞ്ഞ ആഴ്ചയാണ് ഇത്രയും രൂക്ഷമായ സംഘർഷത്തിലേക്ക് ഇത് വച്ചത്. ഇരുപക്ഷത്തു നിന്നുംനിരവധി തവണ വെടിവയ്പ്പ് അടക്കം നടന്നിരുന്നു.
മിസോറാം അതിര്‍ത്തിയിലെ ചില നിര്‍മ്മാണങ്ങൾ അസം സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത്.
പ്രശ്ന പരിഹാരത്തിനായി ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ട് ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ അതിന് ശേഷം സ്ഥിതി വീണ്ടും വിഷളാവുകയും അതിര്‍ത്തിയിൽ സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തി ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha