തലയ്ക്ക് തല, കണ്ണിന് കണ്ണ്! പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്റെ തലയറുത്ത് സൈന്യം... സംഭവങ്ങളിങ്ങനെ....
നാല്പതോളം സി.ആർ.പി.എഫ്. ജവാന്മാർ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിന് രണ്ടു വയസ്സ് പൂർത്തിയായിരുന്നു. ഇതിനു പിന്നാലെ രാജ്യം യാതൊരു തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളോയും വെച്ചു പൊറുപ്പിച്ചിട്ടില്ല. 2019 ഫെബ്രുവരി 14-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച പുൽവാമ ആക്രമണം നടത്തിയത്.
ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നേകാലോടെ അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സി.ആർ.പി.എഫ്. ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പോറയ്ക്കു സമീപമായിരുന്നു ആക്രമണം നടത്തിയത്.
ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചു കയറ്റിയത്. ഇതിനുള്ള ഒരു തിരിച്ചടിയായി ഫെബ്രുവരി 26-ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി എല്ലാത്തിനേയും ചുട്ടെരിച്ചിരുന്നു.
തിരിച്ചടി നലകിയ 2019 ഫെബ്രുവരി 26ലെ ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുന്നൂറ് ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി പിന്നീട് വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. പാകിസ്താന്റെ മുന്‍ നയതന്ത്ര പ്രതിനിധി ആഘാ ഹിലാലിയായിരുന്നു ഇപ്രകാരം മറച്ച് വച്ച സത്യം വെളിപ്പെടുത്തിയത്.
2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഫെബ്രുവരി 26ന് ഇന്ത്യ, ബാലാക്കോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയത്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു മറുപടി തിരിച്ച് നൽകാൻ തീരുമാനിച്ചത്.
ടെലിവിഷന്‍ ചര്‍ച്ചകളില്‍ സാധാരണയായി പാകിസ്താന്‍ സൈന്യത്തിന് അനുകൂലമായി സംസാരിക്കാറുള്ള ഹിലാലിയുടെ വെളിപ്പെടുത്തല്‍, ബാലാക്കോട്ട് ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന പാക് നിലപാടിന് വിരുദ്ധമാണ് എന്നതും ശ്രദ്ധേയമായിരുന്നു. ഇതിനു ശേഷം നിരവധി വിവാദങ്ങളാണ് തൊട്ടു പിന്നാലെ പൊട്ടി പുറപ്പെട്ടത്.
ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പുകള്‍ക്കു മേല്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരവാദികള്‍ ഒന്നടങ്കം കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അവിടെ ഭീകരവാദികളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് അംഗീകരിക്കാന്‍ പാകിസ്താന്‍ തുടക്കത്തിൽ തയ്യാറായിരുന്നില്ല. ഇതിനെ പൊളിച്ചടുക്കി കൊണ്ടായിരുന്നു ഇത്തരത്തിലുള്ള നീക്കം നടത്തിയത്.
എന്നാലിപ്പോൾ ഇന്ത്യയ്ക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു വാർത്ത തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. പകരത്തിനു മടയിൽ കയറി പകരം വീട്ടിയതിന് ശേഷം അതിന്റെ ഒരു കണിക പോലും ബാക്കിയില്ലെന്ന് ഉറപ്പ് വരുത്തിയിരിക്കുകയാണ് ഇന്ത്യൻ സുരക്ഷാ സൈന്യം.
പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളെയാണ് ഇപ്പോൾ സൈന്യം കൊലപ്പെടുത്തിയത്. അദ്നാന്‍, ഇസ്മായില്‍, ലാംബൂ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന അബു സൈഫുള്ളയാണ് ഇപ്പോൾ കൊല്ലപ്പെട്ടത്. മറ്റൊരു തീവ്രവാദിയും ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പുൽവാമയിൽ സുരക്ഷാ സേനയുടെ വെടിയേറ്റാണ് മരണം സ്ഥിരീകരിച്ചിട്ടുള്ളത്.
ജയ്ഷ ഇ മുഹമ്മദ് ബന്ധമുള്ള പാകിസ്താനി തീവ്രവാദിയാണ് അബുസൈഫുള്ള. പുൽവാമ ആക്രമണത്തിനുപയോഗിച്ച ഐഇഡി ഇയാളാണ് നിർമിച്ചതെന്നാണ് വിവരം. 2017ലാണ് പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ഇയാൾ നുഴഞ്ഞു കയറിയത്. അന്നുമുതൽ ഭീകരാക്രമണ പ്രവർത്തനങ്ങളിൽ പങ്കാളിയാണിയാൾ.
'2019 ഫെബ്രുവരി 14 ലെ പുല്‍വാമ ആക്രമണം ഉള്‍പ്പെടെയുള്ള നിരവധി ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ടയാളാണിയാള്‍. പാക്കിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദിലെ മുഖ്യ അംഗങ്ങളായ റൗഫ് അസ്ഹര്‍, മൗലാനാ മസൂദ് അസ്ഹര്‍, അമ്മാര്‍ എന്നിവരുടെയെല്ലാം അനുയായിയായിരുന്നു അദ്നാന്‍ .' എന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. ദക്ഷിണ കശ്മൂീരിലെ ജയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറാണ് ഇയാൾ എന്നും റിപ്പോർട്ടുകളുണ്ട്.
ഐഇഡി, കാർബോംബ് സാങ്കേതിക വിദ്യയിൽ ഇയാള്‍ അഗ്രഗണ്യനായിരുന്നു. അഫ്ഗാനിസ്ഥാനിലും 2019 ലെ പുല്‍വാമ ആക്രമണത്തിലും കാര്‍ ബോംബ് ഉപയോഗിച്ചിരുന്നു. താലിബാനുമായി ചേര്‍ന്നും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദ് സംഘടന പുനഃസ്ഥാപിക്കാനും ശക്തിപ്പെടുത്താനും അവന്തിപോരയിൽ ഇയാൾ പ്രവർത്തിച്ചു.
പുല്‍വാമയിലെ കക്‌പോറ, പാംപോര്‍ എന്നീ പ്രദേശങ്ങൾ തീവ്രവാദപ്രവർത്തന്തതിനായി ഉപയോഗിക്കാനും പുതിയ തീവ്രവാദ ഗ്രൂപ്പുകളെ റിക്രൂട്ട് ചെയ്യാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. റിക്രൂട്ട് ചെയ്തവരെ ആക്രമണങ്ങള്‍ നടത്തുന്നതിനായി മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഇയാള്‍ ശ്രമിച്ചിരുന്നുവെന്നുമാണ് വിവരം.
കൊല്ലപ്പെട്ട രണ്ടാമത്തെ തീവ്രവാദിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവിധ ആയുധങ്ങള്‍ തീവ്രവാദികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ വര്‍ഷം ജനവരി മുതലുള്ള കണക്കുകള്‍ പ്രകാരം ഏതാണ്ട് 87 ഓളം തീവ്രവാദികളെ കശ്മീരില്‍ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha