കണ്ടാൽ സെല്യൂട്ട് അടിച്ചോളും... കാശ്മീരിൽ കല്ലേറ് നടത്തുന്ന ദേശവിരുദ്ധര്‍ക്ക് മുട്ടൻ പണി... ജോലിയുമില്ല പാസ്‌പോര്‍ട്ടുമില്ല!
കശ്മീരിൽ കാര്യങ്ങൾ അത്ര നല്ല രീതിയിലല്ല പോകുന്നത് എന്ന് നമുക്ക് അറിയാവുന്നതാണ്. അവിടെ സർക്കാരിനും ഭരണകൂടത്തിനു എതിരായിട്ടുള്ള നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിന് തടയിടാനായി നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്.
ഏറ്റവുമൊടുവിലായി ലഭിച്ചിരിക്കുന്ന വിവരമെന്തെന്നാൽ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നേരിടാന്‍ പുതിയ നീക്കവുമായി ജമ്മു കശ്മീര്‍ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നു എന്നതാണ്.
പാസ്‌പോര്‍ട്ടുകള്‍ക്കും സര്‍ക്കാര്‍ ജോലികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമായി 'ദേശവിരുദ്ധര്‍ക്ക്' സുരക്ഷാ ക്ലിയറന്‍സ് നല്‍കില്ലെന്ന നിര്‍ണായക തീരുമാനവുമായി ജമ്മു കാശ്മീര്‍ പൊലീസ് മുന്നിട്ട് നിൽക്കുകയാണ്.
ക്രമസമാധാന ലംഘന കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കും സൈന്യത്തിനെതിരേ കല്ലെറിയുന്നവര്‍ക്കും ഇനി മുതല്‍ പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് നല്‍കില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
കല്ലേറ്, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടുന്നവർക്ക് പാസ്പോർട്ടിനും മറ്റ് സർക്കാർ സേവനങ്ങൾക്കും ആവശ്യമായ സെക്യൂരിറ്റി ക്ലിയറൻസ് നൽകേണ്ട എന്ന് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ ജോലികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കില്ലെന്നും ജമ്മുകശ്മീര്‍ ഭരണകൂടം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.
ജമ്മു കാശ്മീർ പൊലീസിലെ സി.ഐ.ഡി (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്) വിഭാഗം എസ്.എസ്.പി പുറപ്പെടുവിച്ച ഉത്തരവിൽ തങ്ങൾക്ക് കീഴിലുളള എല്ലാ ഫീൽഡ് യൂണിറ്റുകൾക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ഭങ്ങളില്‍ അതാത് ലോക്കല്‍ പോലീസുമായി ബന്ധപ്പെട്ട് ഈ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സിഐഡി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്എസ്പി എല്ലാ യൂണിറ്റുകള്‍ക്കും നിര്‍ദേശം നല്‍കി.
പോലീസിന്റെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങള്‍, അക്രമ സമയത്തെ ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ ക്ലിപ് തുങ്ങിയ ഡിജിറ്റല്‍ തെളിവുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എസ്എസ്പിയുടെ സര്‍ക്കുലറില്‍ പറയുന്നു. പൊലീസ് സുരക്ഷാ സേനകൾ-ഏജൻസികൾ എന്നിവയുടെ രേഖകളിൽ ലഭ്യമായ ക്വാഡ്കോപ്റ്റർ ചിത്രങ്ങൾ എന്നിവയും പരിശോധനാ സമയത്ത് റഫർ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
ഉത്തരവിൽ പറയുന്ന ഏതെങ്കിലും തരത്തിലുളള കേസുകളിൽ ഏർപ്പെട്ടതായി കണ്ടെത്തിയാൽ സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പോലീസ് പരിശോധയില്‍ ഇത്തരത്തില്‍ സംസ്ഥാന സുരക്ഷയെ ബാധിക്കുന്ന ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് സുരക്ഷാ ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
പാസ്‌പോര്‍ട്ട് ക്ലിയറന്‍സിന് പുറമേ ജമ്മുകശ്മീരില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാനും സിഐഡി വിഭാഗത്തില്‍ നിന്നുള്ള തൃപ്തികരമായ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിന്റെ പുതിയ നിര്‍ദേശം.
1990-കളുടെ തുടക്കത്തില്‍ ഇയാള്‍ അതിര്‍ത്തിയിലുടനീളം ആയുധപരിശീലനത്തിനായി പോയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
പാക്കിസ്ഥാനില്‍നിന്ന് തിരിച്ചെത്തിയശേഷം സര്‍ക്കാര്‍ ജോലി നേടി. ഈ കാലയളവില്‍ സ്ഥാനക്കയറ്റങ്ങളും ലഭിച്ചു. പൊലീസില്‍നിന്ന് സുരക്ഷാ ക്ലിയറന്‍സ് ലഭിക്കാതെ നിരവധി പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha