കഴിഞ്ഞ ദിവസം ഡൽഹിയിൽ പിടിയിലായ ഭീകരർ ഐഎസ്‌ഐയുടെ പുത്രന്‍മാര്‍; പിടിക്കപെട്ടില്ലായിരുന്നെങ്കിൽ 1993ല്‍ നടന്നത് ആവര്‍ത്തിക്കുമായിരുന്നു, പാക് ഭീകരസംഘം പ്രവര്‍ത്തിക്കുന്നത് അധോലോകത്തിലൂടെ
കഴിഞ്ഞ ദിവസം പിടിയിലായ പാക് ബന്ധമുളള ഭീകരര്‍ രാജ്യത്ത് വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട് പുറത്ത്. 1993 ലെ ബോംബെ സ്ഫോടനം പോലുള്ള ആക്രമണം ആവര്‍ത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായും അതിനായി ഒന്നിലധികം സ്ഥലങ്ങള്‍ ഇവര്‍ ലക്ഷ്യം വച്ചതായും ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. പാകിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയ രണ്ട് പേരടക്കം ആറ് ഭീകരെയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഭീകരരില്‍ നിന്ന് ഒന്നര കിലോഗ്രാം ആര്‍.ഡി.എക്സ് പൊലീസ് കണ്ടെടുത്തിരുന്നു. ഭീകര പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്ന ചിലരുടെ വിവരങ്ങള്‍ അറസ്റ്റിലായ ഭീകരില്‍ നിന്നും പൊലീസിന് ലഭിച്ചതായി ദേശീയ മാധ്യമങ്ങളിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനാണ് സാധ്യത.
ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളിലും നടത്തിയ റെയ്ഡുകളിലാണ് പാക്-ഐ.എസ്.ഐയുടെ പരിശീലനം ലഭിച്ച രണ്ടു പേരടങ്ങുന്ന ഭീകര സംഘം പിടിയിലായത്. ജാന്‍ മുഹമ്മദ് ഷെയ്ഖ് (സമീര്‍) (47), ഒസാമ (22), മൂല്‍ചന്ദ് (47), സീഷാന്‍ ഖമര്‍ (28), മൊഹദ് അബൂബക്കര്‍ (23), മുഹമ്മദ് അമീര്‍ ജാവേദ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഐ.എസ്.ഐയുടെ പരിശീലനം ലഭിച്ച ഒസാമയും ഖമറും ഉള്‍പ്പെടെ അറസ്റ്റിലായ ആറ് പ്രതികളെയും ഡല്‍ഹി കോടതിയില്‍ ഹാജരാക്കുകയും കൂടുതല്‍ ചോദ്യം ചെയ്യലിനായി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. പാക് ഭീകരസംഘം പ്രവര്‍ത്തിക്കുന്നത് രണ്ട് ഘടകങ്ങളിലൂടെയാണ്, അധോലോകത്തിലൂടെയും പാക്-ഐ.എസ്.ഐ പരിശീലിപ്പിച്ച ഭീകര ഘടകം വഴിയുമാണെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha