ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ... എല്ലാ മന്ത്രിമാരേയും ഒഴിവാക്കിയുള്ള പട്ടിക
കഴിഞ്ഞ ദിവസമായിരുന്നു ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധകാരത്തിൽ എത്തിയത്. പുത്തൻ മാറ്റങ്ങൾ ഇനി രാജ്യത്ത് കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഘവും പുതിയ നേതാക്കളെ തെരഞ്ഞെടുത്തത്. വളരെ മികച്ച വികസന പ്രവർത്തനങ്ങൾ ഇനി സംസ്ഥാനത്ത് നടപ്പിലാക്കും എന്നുള്ള വാഗ്ദാനങ്ങൾ തന്നെയാണ് ഇപ്പോൾ അവിടെ നൽകിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ഗുജറാത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും പുതിയ സര്‍ക്കാരിൽ ഒഴിവാക്കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.
പത്ത് ക്യാബിനെറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ളവരും ഒൻപത് സഹമന്ത്രിമാരും അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. മുന്‍ മന്ത്രിസഭകളില്‍ പ്രവർത്തിച്ചിട്ടുള്ള മൂന്ന് പേര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. മുതിർന്ന നേതാക്കളെ ഒഴിവാക്കിയതില്‍ പാർട്ടിക്കുളളില്‍ വലിയ പ്രതിഷേധം നിലനില്‍ക്കേയായിരുന്നു സത്യപ്രതിജ്ഞ. വൈകിട്ട് 4.30ന് ആദ്യ മന്ത്രിസഭ യോഗവും ചേർന്നു. ആദ്യ യോഗം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ കീഴിലാണ് ചേർന്നത്.
മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്കൊപ്പം രാജിവെച്ച മുന്‍ മന്ത്രിമാരില്‍ ചിലര്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആദ്യ ഔദ്യോഗിക യോഗം നടക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരസ്യ പ്രതിഷേധങ്ങള്‍ ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും എന്താണൊ പറയുന്നത് അത് മറ്റുളളവര്‍ അനുസരിക്കണം അവരെ വെല്ലുവിളിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഒരു ബിജെപി എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്തിലെ കോവിഡ് രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതില്‍ വിജയ് രൂപാണിയുടെ പരാജയം ചര്‍ച്ചയായിരുന്നു.
ഓക്‌സിജന്റെ അഭാവം മൂലം നിരവധി മരണങ്ങള്‍ ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന നിയമാസഭാ തിരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ ബാധിക്കുമെന്ന് വന്നതോടെയാണ് രൂപാണിയെ സ്ഥാനത്ത് നിന്നും നീക്കിയത്.
പട്ടേല്‍ സമുദായവുമായി പാര്‍ട്ടി അകലുന്നുവെന്ന വിദഗ്ദ്ധരുടെ നിര്‍ദേശം കണക്കിലെടുത്താണ് പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി പദം ഏല്‍പ്പിച്ചത്. സമുദായത്തിന് അര്‍ഹിച്ച അംഗീകാരം നല്‍കുന്നത് വഴി ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ പട്ടേല്‍ പിന്തുണ ഉറപ്പിക്കുകയും ചെയ്യാം. ഷായുടെ ഇഷ്ടക്കാരനായ രൂപാണിയെ മാറ്റാന്‍ മോദി തന്നെയാണ് മുന്‍കൈ എടുത്തതെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha