വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ പുരാതനമായ ചരിത്ര ശേഷിപ്പുകള്‍ തിരിച്ചെത്തുന്നു; യുഎസിലേക്ക് കടത്തിയ 157 കലാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരിച്ച് നല്‍കി അമേരിക്ക, 157 പുരാവസ്തുക്കളുടെ പട്ടികയില്‍ പത്താം നൂറ്റാണ്ടിലെ മണല്‍ക്കല്ലില്‍ തീര്‍ത്ത രേവന്തയുടെ ഒന്നര മീറ്റര്‍ ബാസ് റിലീഫ് പാനല്‍ മുതല്‍ 8.5 സെന്റീമീറ്റര്‍ ഉയരം വരുന്ന 12-ാം നൂറ്റാണ്ടിലെ അതിമനോഹരമായ വെങ്കല നടരാജവരെ....
വർഷങ്ങൾക്കിപ്പുറം ഇന്ത്യയെ തേടിയെത്തുന്ന അമൂല്യശേഖരങ്ങൾ. മോദിയുടെ വരവും കാത്ത് രാജ്യം. ഏവരെയും അമ്പരപ്പിലാഴ്ത്തി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടല്‍കടന്നുപ്പോയ ഇന്ത്യയുടെ ചരിത്ര പുരാതനമായ ശേഷിപ്പുകള്‍ ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചെത്തുന്നു. യുഎസിലേക്ക് കടത്തിയ 157 കലാവസ്തുക്കള്‍ ഇന്‍ഡ്യയ്ക്ക് തിരിച്ച് നല്‍കിയിരിക്കുകയാണ് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് ഇവ കൈമാറിയിരിക്കുന്നത്.
ഇതിലൂടെ അനധികൃത വ്യാപാരവും മോഷണവും സാംസ്‌കാരിക വസ്തുക്കളുടെ കള്ളക്കടത്തും തടയാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മോദിയും ബൈഡനും വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് തിരിച്ചു വരുന്ന പുരാവസ്തുക്കളില്‍ 71 എണ്ണം സാംസ്‌കാരിക കലാവസ്തുക്കളാണ്. ബാക്കിയുള്ളവ ഹൈന്ദവ, ജൈന, ബുദ്ധ മതങ്ങളുമായി ബന്ധപ്പെട്ട വിഗ്രഹങ്ങളോ ശില്‍പങ്ങളോ ആണ്.
അതോടൊപ്പം തന്നെ 157 പുരാവസ്തുക്കളുടെ പട്ടികയില്‍ പത്താം നൂറ്റാണ്ടിലെ മണല്‍ക്കല്ലില്‍ തീര്‍ത്ത രേവന്തയുടെ ഒന്നര മീറ്റര്‍ ബാസ് റിലീഫ് പാനല്‍ മുതല്‍ 8.5 സെന്റീമീറ്റര്‍ ഉയരം വരുന്ന 12-ാം നൂറ്റാണ്ടിലെ അതിമനോഹരമായ വെങ്കല നടരാജവരെ ഇതിൽ ഉള്‍പെടുന്നുണ്ട്.
കൂടാതെ വിദേശത്തേക്ക് കടത്തിയ ഇത്തരത്തിലുള്ള അഞ്ഞൂറോളം നിര്‍മിതികളാണ് 2014 മുതല്‍ 2021വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നത്. ഇന്ത്യയില്‍നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കേന്ദ്ര സര്‍കാര്‍ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha