ജയിലഴിക്കുള്ളിൽ കരഞ്ഞ് തളർന്ന് ആര്യന്‍ ഖാന്‍; അവസാനം തെറ്റുകൾ ഏറ്റുപറഞ്ഞത് ഇങ്ങനെ; തെറ്റായ വഴി ഉപേക്ഷിക്കുകയാണെന്നും, ഇനി ജീവിതം പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ളതാണെന്നും ആര്യൻ ഖാൻ! നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അധികൃതരുടെ കൗണ്‍സിലിംഗിൽ പൊട്ടിക്കരഞ്ഞ് ആര്യന്
ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആഡംബരകപ്പലിൽ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സംഭവം ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇപ്പോൾ ജയിലില്‍ കഴിയുകയാണ്. ആര്‍തര്‍ റോഡ് ജയിലിലാണ് താരപുത്രൻ കഴിയുന്നത്. അറസ്റ്റിലായതിന് പിന്നാലെ ആര്യന്‍ ഖാനെ കേന്ദ്രീകരിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവരുകയാണ്. കൂടാതെ വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്.
എന്നാൽ ഇപ്പോഴിതാ തെറ്റായ വഴി ഉപേക്ഷിക്കുകയാണെന്നും, ഇനി ജീവിതം പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ളതാണെന്നും ആര്യന് ഖാന്‍ ഏറ്റു പറഞ്ഞതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അധികൃതരുടെ കൗണ്‍സിലിംഗിനെ തുടര്‍ന്നാണ് ആര്യന്‍ ഖാന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്ഡെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ആര്യനുള്‍പ്പെടെ അറസ്റ്റിലായ ഏഴു പ്രതികള്‍ക്കുവേണ്ടിയുള്ള കൗണ്‍സിലിംഗില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
അതേസമയം മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടിക്കിടെ കഴിഞ്ഞ രണ്ടിനാണ് ബോളിവുഡ് താരപുത്രന് ആര്യന് ഖാന്‍ അറസ്റ്റിലായത്. ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ കഴിയുകയാണ് . ജയിലില്‍ വച്ച് ആര്യന്‍ പൊട്ടിക്കരയുകയും മറ്റും ചെയ്തതായും ബിസ്ക്കറ്റും വെള്ളവും മാത്രമാണ് കഴിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
എന്നാൽ ആര്യന്റെ അറസ്റ്റില്‍ ഷാരൂഖ് ഖാന്റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല. ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനോ എന്തിന് പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനോ പോലും ആര്യന് കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിനിടെ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. ഈ മാസം 20ന് ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുമെന്നാണ് റിപ്പോർട്ട്. ആര്യന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് എന്‍സിബി വാദിക്കുകയും ചെയ്തിട്ടുണ്ട്. ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാനും വിദേശത്തേയ്‌ക്ക് കടക്കാനും സാദ്ധ്യതയുണ്ടെന്നാണ് എന്‍സിബി കോടതിയില്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha