ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണം; നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ മേധാവി സമീർ വാങ്കഡെയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
പല ഉന്നതരുടെയും ലഹരി ബന്ധങ്ങളെ പൊളിച്ചടുക്കി സ്റ്റാറായ സമീർ വാങ്കഡെയ് കുടുങ്ങുമോ?... ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണം അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഈ ആരോപണത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ മേധാവി സമീർ വാങ്കഡെയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. വാങ്കഡെയെ എൻസിബി ഡയറക്ടർ ജനറൽ ഡൽഹിക്കു വിളിപ്പിക്കുകയുണ്ടായി. ചുമതലയിൽനിന്നു മാറ്റിനിർത്താനും സാധ്യതയുണ്ടെന്നാണു സൂചന പുറത്ത് വരുന്നത് .
ആരോപണങ്ങൾ തള്ളിയ വാങ്കഡെ, തന്നെ കുടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ തടയണമെന്നഭ്യർഥിക്കുകയും ചെയ്തു സെഷൻസ് കോടതിയെ സമീപിക്കുകയും ചെയ്തു. പക്ഷേ കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകർ സയിലിന്റെ സത്യവാങ്‌മൂലം സ്വീകരിക്കരുതെന്ന അപേക്ഷ കോടതി തള്ളിയതു തിരിച്ചടിയായി മാറിയിരിക്കുകയാണ് .
പ്രഭാകറിനു മുംബൈ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു . ആര്യനെ അറസ്റ്റ് ചെയ്ത റെയ്ഡിൽ സ്വകാര്യ ഡിറ്റക്ടീവ് എന്ന് അവകാശപ്പെട്ട് എൻസിബി സംഘത്തിനൊപ്പം എത്തിയ കിരൺ ഗോസാവിയാണ് വാങ്കഡെയ്ക്കു വേണ്ടി കോഴ ചോദിച്ചതെന്നാണ് ആരോപണം ഉയർന്നത് . തൊഴിൽ തട്ടിപ്പുകേസുകളിൽ പ്രതിയായ ഗോസാവിയും ആര്യൻ കേസിൽ സാക്ഷിയാണ് . ആരോപണങ്ങൾ കള്ളമാണെന്ന് ഒളിവുകേന്ദ്രത്തിൽ നിന്നുള്ള അഭിമുഖത്തിൽ ഗോസാവി പറഞ്ഞിരുന്നു .
അതിനിടയിൽ വാങ്കഡെ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയാണ് സംവരണ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചതെന്നു മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ആരോപിക്കുകയുണ്ടായി . ഡോ. ഷബാന ഖുറേഷി എന്ന യുവതിയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷമായിരുന്നു ഇപ്പോഴത്തെ വിവാദങ്ങൾ എന്ന മന്ത്രിയുടെ ആരോപണത്തിനെതിരെ വാങ്കഡെയുടെ ഭാര്യയും മറാഠി നടിയുമായ ക്രാന്തി രേദ്‌കറും രംഗത്തെത്തിയിരുന്നു..
https://www.facebook.com/Malayalivartha