ദുരന്ത സ്ഥലത്ത് ഹെലികോപ്റ്ററിൽ പറന്നെത്തും; അടിയന്തര ഘട്ടത്തിൽ എവിടെയും എത്തിക്കാവുന്ന വമ്പൻ ‘ചികിത്സാ കണ്ടെയ്നറുകൾ’ സജ്ജമാക്കാൻനീക്കം ;സൂപ്പർ വിപ്ലവത്തിനൊരുങ്ങി കേന്ദ്രം
ജനങ്ങൾക്ക് വേണ്ടി നിരവധി തീരുമാനങ്ങൾ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നുണ്ട്. അവർക്ക് ഉപകാരപ്രദമാകുന്ന തരത്തിലുള്ള നിരവധി പദ്ധതികൾ കേന്ദ്രം ആവിഷ്‌ക്കരിക്കുന്നുണ്ട്. ഇപ്പോളിതാ ഏറ്റവും പുതിയ പദ്ധതി, അത് ജനങ്ങളെ സംബന്ധിച്ച് വളരെയധികം സഹായവും ആശ്വാസകരമായ ഒന്നുതന്നെയാണ്.
അടിയന്തര ഘട്ടത്തിൽ എവിടെയും എത്തിക്കാവുന്ന വമ്പൻ ‘ചികിത്സാ കണ്ടെയ്നറുകൾ’ സജ്ജമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരിക്കുന്നു. ഒന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആവശ്യത്തിനു ചെന്നൈ ആസ്ഥാനമാക്കിയാവും തയ്യറാക്കുക . മറ്റൊന്ന് ഡൽഹിയിലായിരിക്കും സജ്ജമാക്കുന്നത് . പ്രകൃതിദുരന്തം, പകർച്ചവ്യാധി തുടങ്ങി ഏത് ആപത്ഘട്ടത്തിലും എത്തിക്കാൻ കഴിയുന്ന കണ്ടെയ്നറുകളാണ് തയ്യാറാക്കുന്നത് .
ഓരോന്നിലും 200 വീതം കിടക്കകളും ആശുപത്രിയിലേതിനു സമാനമായ സംവിധാനവും ഉണ്ടാകുക തന്നെ ചെയ്യും . ഹെലികോപ്റ്റർ, കപ്പൽ, വിമാനം, ട്രെയിൻ തുടങ്ങി ഏതു മാർഗത്തിലും കണ്ടെയ്നറുകൾ നിശ്ചിത സ്ഥലത്ത് എത്തിക്കാൻ കഴിയുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു .2025–26 വർഷത്തിനകം ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളിൽ സമഗ്രവികസനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
പ്രധാൻമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യം എന്നാണ് പദ്ധതിക്കിട്ടിരിക്കുന്ന പേര്. 64,100 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പാക്കുവാൻ തയ്യറെടുക്കുന്നത് .പ്രഖ്യാപിച്ച ഒന്നര ലക്ഷം ആരോഗ്യസൗഖ്യ കേന്ദ്രങ്ങളിൽ 79,415 എണ്ണം പ്രവർത്തനസജ്ജമായി. മികച്ച ലബോറട്ടറി സൗകര്യം ഒരുക്കാനുള്ള പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട് .
പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലാതലത്തിൽ 134 തരം പരിശോധനകൾ സൗജന്യമായി നടത്താൻ സാധിക്കുമെന്നതാണ് നേട്ടം . കൂടുതൽ ഊന്നൽ നൽകേണ്ട സംസ്ഥാനങ്ങളെ തരംതിരിച്ചാണു പദ്ധതിയിൽ ഉൾപെടുത്തിയിരിക്കുന്നത്. ഇതിൽ കേരളമില്ല എന്നതാണ് മറ്റൊരു ദുഃഖകരമായ കാര്യം.
https://www.facebook.com/Malayalivartha