പെഗാസസ് വിവാദത്തിൽ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി, പുതിയ കളികള്‍ക്കിറങ്ങി ബി.ജെ.പി, അന്വേഷണത്തിന് മൂന്നംഗ വിദഗ്‌ധ സമിതി
പെഗാസസ് വിവാദത്തിൽ നിര്‍ണായക തീരുമാനം എടുത്തിരിക്കുകയാണ് സുപ്രീം കോടതി.
കോടതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്‌ദ്ധ സമിതി ഇതിനെ കുറുച്ച് അന്വേഷിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ പെഗാസസ് വിവാദത്തിലെ സത്യമറിയാന്‍ സുപ്രീകോടതിയും ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നു എന്ന് സൂചിപ്പിക്കുന്നതാണ് തീരുമാനം. അങ്ങനെ വിധഗ്ധ സമിതിക്ക് മുന്‍പാകെ പെഗാസസ് എത്തുകയാണ്. ഈ വിധഗ്ധ സമിതിയെ സഹായിക്കാനായി സാങ്കേതിക സമിതിയുണ്ട്. സാങ്കേതിക സമിതിയില്‍ മലയാളിയായ ഡോ.പി.പ്രഭാകറും ഉള്‍പ്പെടുന്നു. സമിതിയോട് കേന്ദ്രസര്‍ക്കാന്‍ സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിക്കുക. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുകയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിധി പ്രസ്താവത്തില്‍ പറഞ്ഞു. ഏഴ് വിഷയങ്ങള്‍ സമിതി പരിഗണിക്കും. 8 ആഴ്ച്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. പെഗാസസ് വിവാദം അന്വേഷിക്കാന്‍ വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കാം എന്ന ആവശ്യം സുപ്രീം കോടതി തള്ളികയാണുണ്ടായത്.
അലോക് ജോഷി (മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍), ഡോ. സുദീപ് ഒബ്രോയ് (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ സ്റ്റാന്‍ഡേഡൈസേഷന്‍ സബ് കമ്മിറ്റി ചെയര്‍മാന്‍), ഡോ. നവീന്‍ കുമാര്‍ ചൗധരി (പ്രൊഫസര്‍, സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ഫോറന്‍സിക്‌സ്), ഡോ. പ്രഭാകരന്‍ പി. (പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കേരളം), ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തേ (അസി. പ്രൊഫസര്‍, ഐ.ഐ.ടി ബോംബെ) എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
രാഷ്ട്രീയ വിവാദത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ കോടതി ഭരണഘടന തത്വങ്ങൾ ഉയർത്തി പിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിവര സാങ്കേതിക വളർച്ചയുടെ കാലത്ത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകർക്കു മാത്രമല്ല എല്ലാവർക്കും സ്വകാര്യത ബാധകമാണെന്നും കോടതി പറഞ്ഞു. ഇസ്രയേൽ ചാര സോഫ്ട് വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയ വിവരങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, ജോൺ ബ്രിട്ടാസ് എം പി എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി സർപ്പിച്ചത്.
ചാര സോഫ്റ്റ്വേര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതിനെ സര്‍ക്കാര്‍ ശരിവെക്കുകയോ തള്ളുകയോ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോണ്‍ ബ്രിട്ടാസിന്റെ ഹര്‍ജി. വിവരം ചോര്‍ത്തിയത് കേന്ദ്ര സര്‍ക്കാരാണെങ്കിലും വിദേശ ഏജന്‍സിയാണെങ്കിലും അന്വേഷിച്ച് കണ്ടെത്തണം. സര്‍ക്കാരാണ് അത് ചെയ്തതെങ്കില്‍ അനധികൃതമായാണ് നടത്തിയത്. വിദേശ ഏജന്‍സിയാണെങ്കില്‍ ബാഹ്യശക്തിയുടെ ഇടപെടലായിക്കണ്ട് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നത്.
https://www.facebook.com/Malayalivartha