അവർക്കും വേണ്ടേ കരുതൽ!! രാജ്യത്ത് മൃഗങ്ങൾക്കും കൊവിഡ് വാക്സിൻ; പരീക്ഷിക്കുന്നത് സിംഹങ്ങളിലും പുള്ളിപ്പുലികളിലും: മൃഗങ്ങൾക്കായി ആദ്യം വാക്സിൻ നിർമിച്ചത് ഈ രാജ്യം...
മൃഗങ്ങൾക്കും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ കേന്ദ്രം തീരുമാനിച്ചു. ചെന്നൈ മൃഗശാലയിൽ സിംഹങ്ങൾ കൊവിഡ് ബാധിച്ച് മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഐസിഎംആറും ഹരിയാന നാഷണൽ റിസർച്ച് സെന്റർ ഓൺ ഇക്വീൻസും (എൻആർസിഇ) സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് മൃഗങ്ങൾക്ക് നൽകുക. ആദ്യഘട്ട പരീക്ഷണമെന്ന നിലയിൽ ഗുജറാത്തിലെ ജുനഗഢിലെ സക്കർബാഗ് മൃഗശാലയിലെ സിംഹങ്ങളിലും പുള്ളിപ്പുലികളിലും മരുന്ന് പരീക്ഷിക്കും. മൃഗങ്ങളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് സൗകര്യമുള്ള ഇന്ത്യയിലെ ആറു മൃഗശാലകളിലൊന്നാണ് സക്കര്‍ബാഗിലേത്.
ഇവിടെ എഴുപതിലധികം സിംഹങ്ങളും 50 പുള്ളിപ്പുലികളുമുണ്ട്.15 മൃഗങ്ങള്‍ക്കാകും 28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസുകളായി വാക്‌സിന്‍ നല്‍കുക. രണ്ടാമത്തെ ഡോസിനു ശേഷം രണ്ടു മാസത്തേക്ക് മൃഗങ്ങളെ ആന്റിബോഡികള്‍ക്കായി നിരീക്ഷിക്കും. കഴിഞ്ഞ ജൂണില്‍ ചെന്നൈയിലെ വണ്ടലൂര്‍ മൃഗശാലയിലെ 15 സിംഹങ്ങള്‍ കൊവിഡ് ബാധിച്ച് ചത്തിരുന്നു. മൃഗങ്ങള്‍ക്കു വേണ്ടി ആദ്യം വാക്‌സിന്‍ നിര്‍മിച്ച രാജ്യം റഷ്യയാണ്.
'കാര്‍ണിയാക്-കോവ്' എന്ന റഷ്യന്‍ വാക്‌സിന്‍ നായ, പൂച്ച, കുറുക്കന്‍, നീര്‍നായ എന്നീ മൃഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. സിംഹം, കടുവ, ഹാംസ്റ്റർ, ചിമ്പാൻസി, പ്യൂമ, പട്ടികൾ തുടങ്ങിയ ജീവികളെയാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. രോഗം മനുഷ്യരിലേക്ക് പകരാതിരിക്കാൻ ലക്ഷക്കണക്കിന് മിങ്കുകളെ കഴിഞ്ഞ കൊല്ലം ഡെന്മാർക്കിൽ കൊന്നൊടുക്കിയിരുന്നു.
അതേസമയം ദക്ഷിണാഫ്രിക്കയില്‍ സിംഹങ്ങള്‍ക്കും പൂച്ച വര്‍ഗത്തില്‍പ്പെട്ട പൂമകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കടുത്ത രോഗലക്ഷണങ്ങളാണ് ഇവ പ്രകടിപ്പിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് പുതിയ കൊവിഡ് വകഭദേം ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കൊറോണ വൈറസ് പടരാമെന്നാണ് ഇതുവരെയുള്ള പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് തിരിച്ചും സംഭവിച്ചേക്കാമെന്ന ആശങ്കയും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha