7 ഭ്രൂണങ്ങൾ കുപ്പിയിലടച്ച് ഓടയിൽ തള്ളി! ഞെട്ടലോടെ നാട്ടുകാർ... അന്വേഷണം ആശുപത്രികളിലേക്കും
കര്‍ണാടകയില്‍ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയില്‍. ഗർഭഛിദ്രം ചെയ്യപ്പെട്ട ഭ്രൂണങ്ങൾ ആണെന്നുള്ള നിഗമനമാണ്. ബെലഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. അഞ്ചു മാസം പ്രായമായ ഭ്രൂണങ്ങളാണിതെന്നും ലിംഗ നിര്‍ണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നുമാണ് പൊലീസ് പറയുന്നത്.
നാട്ടുകാരിൽ ചിലരാണ് കുപ്പിയില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സര്‍ജിക്കല്‍ മാസ്ക്കും ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികളിൽ നിന്നും ഇവിടെ കൊണ്ടിട്ടതാകാം എന്നും സംശയമുണ്ട്. സംഭവത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, അമേരിക്കയാകട്ടെ ഗർഭച്ഛിദ്രം തടയാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം ഭരണഘടനാപരമല്ലെന്ന് യു.എസ്. സുപ്രീംകോടതി. അനുവദിക്കണോ നിയന്ത്രിക്കണോ എന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള ന്യായാധിപസമിതി വിധിച്ചു. 1973ലെ വിഖ്യാതമായ റോ വേഴ്‌സസ് വേഡ് കേസിലെ, ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന വിധിയാണ് പരമോന്നത കോടതി തിരുത്തിയത്.
വര്‍ഷങ്ങളായി തുടരുന്ന സംവാദവിഷയത്തില്‍ നിര്‍ണായകമാകും തീരുമാനം. വിധിവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വലതുപക്ഷ ഭരണത്തിലുള്ള മിസൗറിയില്‍ ഗര്‍ഭച്ഛിദ്രത്തിന് വിലക്കേര്‍പ്പെടുത്തി. ഇതേ ചുവടുപിടിച്ച് അമ്പതോളം സംസ്ഥാനങ്ങളിലെങ്കിലും ഗര്‍ഭച്ഛിദ്രനിയന്ത്രണം ശക്തിപ്പെടുത്താനോ പൂര്‍ണമായി നിരോധിക്കാനോ സാധ്യതയുണ്ട്. ലോകത്ത് പലരാജ്യങ്ങളിലും നിയമങ്ങള്‍ ലഘൂകരിക്കുന്നതിനിടയിലാണ് യു.എസില്‍ ഇത്തരത്തില്‍ വിധിയുണ്ടായത്.
ഗര്‍ഭച്ഛിദ്രനിയന്ത്രണങ്ങളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി നൂറുകണക്കിന് ആളുകള്‍ സുപ്രീംകോടതിപരിസരത്ത് തടിച്ചുകൂടി. വിധി പ്രസ്താവത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. സ്ത്രീകളെ ബഹുമാനിക്കാത്ത രാജ്യത്ത് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വിധിയെ എതിര്‍ക്കുന്നവര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha