പതാക ഉയര്‍ത്തുന്നതിനിടെ വൈദ്യുതാഘാതം, ഒരുകുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു, മേല്‍ക്കൂരയിലെ 11,000 വോള്‍ട്ടേജ് വയറില്‍ നിന്നാണ് വൈദ്യുതാഘാതം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍
ഝാര്‍ഖണ്ഡിൽ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതിനിടെ വൈദ്യുതാഘാതം ഏറ്റ് ഒരുകുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.വീടിന്‍റെ മേല്‍ക്കൂരയില്‍ പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. പൂജ, ആരതി, വിനീത് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അര്‍സാന്‍ഡെയില്‍ കാങ്കെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം.
അവര്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് പതാക ഉയര്‍ത്തിയതെന്നാണ് വിവരം. മേല്‍ക്കൂരയിലെ 11,000 വോള്‍ട്ടേജ് വയറില്‍ നിന്നാണ് വൈദ്യുതാഘാതം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ ശക്തമായ കാറ്റും മഴയും ഉള്ളതിനാല്‍ ഇരുമ്ബ് ദണ്ഡ് ശക്തമായ വൈദ്യുതി പ്രവാഹമുള്ള വയറുമായി സർക്കത്തില്‍ വന്നിരിക്കാം.
മൂന്ന് പേരും സംഭവസ്ഥലത്ത് മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. മരണത്തില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചനം അറിയിച്ചു.
അതുപോലെ മഹാരാഷ്ട്രയിൽ ദേശീയ പതാക ഉയർത്താനായി മേൽക്കൂരയിൽ കയറിയ അറുപത്തിയഞ്ചുകാരൻ കാൽവഴുതി വീണ് മരണപ്പെട്ടിരുന്നു. പാൽഘർ ജില്ലയിലാണ് സംഭവം. മേൽക്കൂരയിൽ നിന്നുള്ള വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ് ലക്ഷ്മൺ ഷിൻഡെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഇന്നലെ രാവിലെയാണ് സംഭവം. ലക്ഷ്മൺ ഷിൻഡെ രാവിലെ 8 മണിയോടെ വീടിന്റെ ദേശീയ പതാക ഉയർത്താനായി കയറിയതും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മണിനെ മഹാരാഷ്ട്ര ജവഹറിലെ ആശുപത്രിയിലും പിന്നീട് നാസിക്കിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. അപകട മരണം എന്ന തരത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha