മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ പോപ്കോണിന് എന്തിന് ഇത്രയും വില?; എല്ലാവരുടെയും ആ സംശയം, വിശതീകരണം ഇങ്ങനെ!! ചില കാരണങ്ങൾക്കുവേണ്ടിയുള്ള കാശ് അധികം ചിലവക്കുന്നു... ഇതല്ലാതെ പരിഹരിക്കാൻ മറ്റുമാർഗങ്ങൾ ഇല്ല.. തുറന്നടിച്ച് പിവിആര്‍ ചെയര്‍മാന്‍....
ഇപ്പോഴിതാ വിമര്‍ശനങ്ങളില്‍ മൗനം വെടിഞ്ഞ് തിയറ്ററുകളിലെ പോപ്‌കോണുകളുടെ വില വര്‍ദ്ധനത്തെക്കുറിച്ച് വിശദീകരിച്ചിക്കുകയാണ് പിവിആര്‍ ചെയര്‍മാന്‍ അജയ് ബിജിലി.
മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ ചെലവേറിയതാണെന്നും പോപ്കോണിനും പാനീയങ്ങള്‍ക്കും അടക്കം വില വര്‍ദ്ധിക്കുന്നതിന്റെ കാരണം ഇതാണെന്നും അജയ് ബിജിലി പറയുന്നു. ഇന്ത്യ സിംഗിള്‍ സ്‌ക്രീനുകളില്‍ നിന്ന് മള്‍ട്ടിപ്ലക്സുകളിലേക്ക് മാറുകയാണ്. ബിഗ് സ്‌ക്രീനില്‍ ഒരു സിനിമ കാണുമ്ബോള്‍ പോപ്‌കോണിനും മറ്റ് സ്‌നാക്‌സിനും വലിയ വില നല്‍കേണ്ടി വരും.
ഒരു മള്‍ട്ടിപ്ലക്‌സില്‍ ഒന്നിലധികം സ്‌ക്രീനുകള്‍ ഉണ്ടായിരിക്കും. കുറഞ്ഞത് ആറ് സ്‌ക്രീനുകള്‍ എങ്കിലും. ഇതെല്ലം എയര്‍കണ്ടീഷന്‍ ചെയ്തിരിക്കണം എപ്പോഴും അറ്റകുറ്റ പണികള്‍ ചെയ്യണം. ഇതിനെല്ലാം കാശ് ചിലവുണ്ട്.
പഴയ സിംഗിള്‍ സ്‌ക്രീനുകളില്‍ ഇത്തരം ബുദ്ധിമുട്ടുകളില്ല. ഇപ്പോള്‍ എല്ലാ തിയേറ്ററിലും ഒന്നിലധികം പ്രോജക്ഷന്‍ റൂമുകളുമുണ്ട്. ഇതെല്ലാം നാല് മുതല്‍ ആറ് ശതമാനം വരെ വില വര്‍ദ്ധിക്കാന്‍ കാരണമാണ്. പിന്നെ തിയറ്ററിലെ മറ്റ് അറ്റ കുറ്റ പണികളും വൈദ്യതി ബില്ലും, സ്ഥലത്തിനായി മാളുകള്‍ക്ക് നല്‍കുന്ന വാടകയും ഉണ്ട്. ഇതിനെയെല്ലാം അഭിമുഖീകരിക്കണമെങ്കില്‍ വിലതാരതമ്യേന ഉയര്‍ത്തിയെ മതിയാകുയെന്നും അദേഹം പറഞ്ഞു.
അതുകൊണ്ട് തിയറ്ററിലെ ഭക്ഷണ സാധനങ്ങള്‍ എപ്പോഴും നല്ല ക്വാളിറ്റി ഉള്ളവയാണ് നല്‍കുന്നത്. ഇപ്പോള്‍ ഫുഡ് ആന്‍ഡ് ബിവറേജസ് ബിസിനസ്സില്‍ നിന്ന് 1,500 കോടി വരുമാനം ലഭിക്കുന്നുണ്ട്. നല്‍കുന്ന ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലായിരുന്നേല്‍ ആളുകള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നെങ്കിലും ഈ നേട്ടം ഒരിക്കലും സാധിക്കില്ലായിരുന്നെന്നും അദേഹം കൂട്ടിചേര്‍ത്തു.
https://www.facebook.com/Malayalivartha