ദില്ലി കലാപത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടലുണ്ടായെന്ന് ഇഡി; അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ദില്ലി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും
ദില്ലി കലാപത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടലുണ്ടായെന്ന് ഇഡി ലക്നൗ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുകയാണ്. വിശാലമായ അന്വേഷണത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ഇഡി ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്ന് അറസ്റ്റിലായ ഷഫീക്ക് പായേത്തിന്‍റെ റിമാൻഡ് റിപ്പോര്‍ട്ടില്‍ യുപിയിലെ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ഇഡി ആരോപിച്ചിരുന്നു.
ഇതിനിടെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ദില്ലി എന്‍ഐഎ കോടതിയില്‍ ഹാജരാക്കുവാനിരിക്കുകയാണ്. ചോദ്യം ചെയ്യലില്‍ ഇതുവരെ കിട്ടിയ തെളിവുകള്‍ അന്വേഷണ ഏജന്‍സി കോടതിയെ അറിയിക്കും. അറസ്റ്റിലായവരുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ ആസ്ഥാനത്ത് തുടരുന്നുണ്ട്. ഈയൊരു ഘട്ടത്തിൽ ചോദ്യം ചെയ്യാനടക്കം കൂടുതല്‍ സമയം എന്‍ഐഎ ആവശ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.
അതേസമയം രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ടിനെതിരേ എന്‍ഐഎയും ഇ ഡിയും ചേര്‍ന്നു നടത്തിയ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡിന്റെ പേര് ഓപ്പറേഷന്‍ ഒക്ടോപ്പസ്. ഒക്ടോപ്പസ് എന്നാല്‍ നീരാളി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് 15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്.ദേശീയ അന്വേഷണ ഏജന്‍സി, സിബിഐ, എന്‍ഫോഴ്സ്മെന്റ്, ഐബി, റോ എന്നിവയടക്കം പതിനഞ്ചിലേറെ കേന്ദ്ര ഏജന്‍സികളാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ യോജിച്ചു പ്രവര്‍ത്തിച്ചത്. അര്‍ധ സൈനിക വിഭാഗങ്ങളുടെ 86 പ്ലറ്റൂണുകളെയാണ് എന്‍ഐഎയെ സഹായിക്കാന്‍ നിയോഗിച്ചത്.
https://www.facebook.com/Malayalivartha