നാവിക സേനയുമായി ചേർന്ന് NCBയുടെ മിന്നൽ ഓപ്പറേഷൻ... രാജ്യത്തെ നശിപ്പിക്കാൻ പദ്ധതി! 80 കോടിയുമായി വീണ്ടുമൊരു മലയാളി; ഇറാനിയൻ ബോട്ട് പിടിയിൽ..
പുറംകടലിൽ വൻ ലഹരിവേട്ട. കൊച്ചി തീരത്തെ പുറം കടലിലാണ് വൻ ലഹരി മരുന്നുവേട്ട. ഇറാനിയൻ ബോട്ടിൽ നാവിക സേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നടത്തിയ പരിശോധനയിൽ 200 കിലോ ഹെറോയിൻ പിടികൂടി. കൊച്ചി തീരത്തുനിന്ന് 1200 നോട്ടിക്കൽ മൈൽ അകലെയുള്ള ഇറാനിയൻ ഉരുവിൽ നിന്നാണ് നാവികസേന ലഹരിമരുന്ന് പിടിച്ചെടുത്തത്. നാർകോട്ടിക് ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
എൻസിബി ഉദ്യോഗസ്ഥർ ലഹരി സംഘത്തെ പിടികൂടുന്നതിനു നാവിക സേനയുടെ സഹായം തേടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറു പേരെ എൻസിബി കസ്റ്റഡിയിലെടുത്തു. ഇറാൻ, പാക്ക് പൗരൻമാരാണ് പിടിയിലായത്. ബോട്ട് മട്ടാഞ്ചേരിയിൽ എത്തിച്ചു. ലഹരി വസ്തുക്കളും പിടിയിലായവരെയും നാവിക സേന കോസ്റ്റൽ പൊലീസിനു കൈമാറുമെന്ന് അറിയിച്ചു.
ഉരുവിലുണ്ടായിരുന്ന ആറുപേരെ കസ്റ്റഡിയിലെടുത്തു. ഇറാൻ, പാകിസ്ഥാൻ പൗരൻമാരാണ് പിടിയിലായത് എന്നാണ് റിപ്പോർട്ട്. ഉരു മഞ്ചേരിയിൽ എത്തിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ഉരു കസ്റ്റഡിയിൽ എടുത്തത്. പിടിയിലായവരെയും ലഹരി വസ്തുക്കളും കോസ്റ്റൽ പൊലീസിന് കൈമാറുമെന്ന് നാവികസേന അറിയിച്ചു. രാജ്യത്ത് വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് എത്തുന്ന ലഹരിയിൽ നല്ലൊരു പങ്കും കടലിലൂടെയാണ് കടത്തുന്നത് എന്നു വ്യക്തമായതോടെ ഈ വഴിക്കുള്ള അന്വേഷണങ്ങൾ ഊർജ്ജിതപ്പെടുത്തിയത്. ഇതിനിടെ അറബിക്കടലിലൂടെ ഇറാനിയൻ ബോട്ടിൽ ലഹരി കടത്തുന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലാകുന്നത്.
അതേസമയം, സമാനമായ മറ്റൊരു വാർത്ത കൂടി ലഭിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെട്ട വമ്പൻ ലഹരിമരുന്ന് കേസിന്‍റെ ഞെട്ടൽ മാറും മുൻപ് 80 കോടിയുടെ ഹെറോയിനുമായി വീണ്ടുമൊരു മലയാളി കൂടി ഡിആർഐയുടെ പിടിയിലായി. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 1,476 കോടിയുടെ ലഹരി മരുന്ന് പിടിച്ച കേസിൽ കൂടുതൽ അറസ്റ്റും ഉടനുണ്ടാവും. ഡിആർഐ കസ്റ്റഡിയിലുള്ള വിജിൻ വർഗീസിന്‍റെ പങ്കാളി മൻസൂറിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും.
ട്രോളി ബാഗിൽ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡിആർഐ പിടികൂടിയത്. മലയാളിയായ ബിനു ജോണെന്നയാളാണ് പിടിയിലായത്. ട്രോളി ബാഗിൽ രഹസ്യ അറയുണ്ടാക്കിയാണ് ലഹരി മരുന്ന് കൊണ്ട് വന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടിയ അളവിൽ ഹെറോയിൻ പിടികൂടിയത്. ഒരു വിദേശിക്കായി താൻ ക്യാരിയറായി പ്രവർത്തിച്ചെന്നാണ് ഇയാൾ മൊഴി നൽകിയത്. ഡോളറിൽ പ്രതിഫലവും നൽകി. കൂടുതൽ അന്വേഷണം ഇക്കാര്യത്തിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha