മാപ്പ് പറഞ്ഞിട്ടും തീരാത്ത വൈരാഗ്യം...സീനിയർ വിദ്യാർഥികൾ 11കാരിയെ സ്കൂള്‍ ശുചിമുറിയിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി, പീഡന വിവരം പുറത്തറിയുന്നത് പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെ, സംഭവം ഒതുക്കിത്തീർക്കാൻ അധ്യാപകരുടെ ശ്രമം...!
ഡൽഹിയിൽ സ്കൂള്‍ ശുചിമുറിയിൽ വച്ച് സീനിയർ വിദ്യാർഥികൾ 11കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേന്ദ്രീയ വിദ്യാലയത്തിൽ ജൂലൈയിലായിരുന്നു സംഭവം. സ്‌കൂളിലെ 11, 12 ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്.
ക്ലാസ് മുറിയിലേക്ക് പോകുമ്പോൾ പെൺകുട്ടി പ്രതികളായ ആൺകുട്ടികളുമായി കൂട്ടിയിടിച്ചിരുന്നു. ഇതിൽ അവരോട് മാപ്പ് പറഞ്ഞെങ്കിലും അവർ കുട്ടിയെ അപമാനിക്കുകയും ശുചിമുറിയിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൾ വ്യക്തമാക്കി.
പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. വിഷയത്തിൽ വനിതാ കമ്മീഷൻ ഇടപെട്ടതോടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച കുട്ടി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവം അധ്യാപികയെ അറിയിച്ചപ്പോൾ വിവരം പുറത്തുപറയരുതെന്ന് നിർദേശിക്കുകയാണ് ചെയ്തതെന്നും സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നും കുടുംബം പറയുന്നു. സ്‌കൂൾ അധ്യാപികയും ജീവനക്കാരും പൊലീസിനെ വിവരമറിയിച്ചില്ലെന്നും കുടുംബം ആരോപിച്ചു. ആൺകുട്ടികളെ രക്ഷിക്കാനും വിഷയം മൂടിവയ്ക്കാനുമാണ് അധ്യാപകർ ശ്രമിച്ചതെന്നും വനിതാ കമ്മീഷൻ വിശദമാക്കി..
https://www.facebook.com/Malayalivartha