ജമ്മുകശ്മീരിന്റെ വികസനമാണ് പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യം; അല്ലാതെ രാഷ്‌ട്രീയപരമായ ലാഭങ്ങൾക്കല്ല ബിജെപി നേതൃത്വം ആഗ്രഹിക്കുന്നത്; ഭീകരവാദവും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നവരെയും ഇല്ലായ്മ ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം; അമിത് ഷാ വന്നപ്പോൾ കശ്മീരിൽ കണ്ടത് കേന്ദ്ര സർക്കാരിനോടുള്ള ഐക്യദാർഢ്യമാണ്
ആർട്ടിക്കിൾ 375 റദ്ധാക്കിയതും അതിന് പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങളും നമുക്ക് അറിയാവുന്ന കാര്യമാണ്. കശ്മീരിന്റെ പ്രത്യേക അധികാരം അടങ്ങിയ ആർട്ടിക്കിൾ 375 റദ്ധാക്കാൻ ചുക്കാൻ പിടിച്ച അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ കാശ്മീരിൽ സന്ദർശനം നടത്തിയിരുന്നു. ജമ്മു കശ്മീർ മാറ്റത്തിന്റെ പാതയിലാണെന്നും അതിന് ഉദാഹരണമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയ്‌ക്ക് കിട്ടിയ പ്രതികരണമെന്നും ബിജെപി പറഞ്ഞിരിക്കുകയാണ് . തടിച്ചു കൂടിയ ജനകൂട്ടം മാറുന്ന ജമ്മുകശ്മീരിന്റെ മുഖമാണെന്നാണ് ബിജെപി പറയുന്നത്.
ഇതിലൂടെ കേന്ദ്ര സർക്കാരിനോടുള്ള ഐക്യദാർഢ്യമാണ് വെളിപ്പെടുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. അമിത് ഷാ കാശ്മീരിൽ ‘ഭാരത് മാതാ കീ ജയ്’വിളിച്ചപ്പോൾ 40,000-ത്തിലധികം ജനങ്ങളായിരുന്നു ഒരേ പോലെ അത് ഏറ്റു വിളിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. വനിതകൾക്ക് സൗജന്യമായി പാചക വാതക സിലിണ്ടർ ലഭ്യമാക്കിയിരുന്നു. ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ഉണ്ടായെന്നും യോഗത്തിൽ ഉണ്ടായിരുന്നവർ വ്യക്തമാക്കി.
മലയോര മേഖലയിലെ സ്ത്രീകൾക്ക് ഉജ്ജ്വല പദ്ധതിയുടെ ആനുകൂല്യമായി ഒന്നിന് പകരം രണ്ട് സിലിണ്ടർ നൽകി. ഈ കാര്യം നിരവധി വനിതകൾ പരിപാടിയിൽ പറഞ്ഞിരുന്നു. ജമ്മുകശ്മീരിന്റെ വികസനമാണ് പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യമെന്നും അല്ലാതെ രാഷ്‌ട്രീയപരമായ ലാഭങ്ങൾക്കല്ല ബിജെപി നേതൃത്വം ആഗ്രഹിക്കുന്നതെന്നും ഭീകരവാദവും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നവരെയും ഇല്ലായ്മ ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും അമിത് ഷാ കാശ്മീരിൽ വച്ച് തിരെഞ്ഞെടുപ്പ് നടത്തും എന്ന് പ്രഖ്യാപിച്ചിരുന്നു. കശ്മീർ ആർക്കൊപ്പം നിൽക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം കാശ്മീരിൽ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറെടുക്കുകയാണ് അമിത് ഷാ . കശ്മീരിൽ കാര്യങ്ങൾ മാറുകയാണ് എന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം പുതിയ നിക്ഷേപങ്ങൾ കാശ്മീരിൽ എത്തുന്നുവെന്നും വ്യക്തമാക്കി. ടൂറിസത്തിൽ കുതിച്ചുചാട്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ കാശ്മീരിൽ വച്ച് തുറന്നടിച്ചിരുന്നു.
https://www.facebook.com/Malayalivartha