ആ നിലവിളി ശബ്ദമിടൂ, എന്നെ രക്ഷപെടുത്തൂ... അലറികൂവി മെഹ്ബൂബ... പോലീസ് പൊളിച്ചടുക്കി... അമിത് ഷായുടെ സന്ദർശനത്തിൽ സംഭവിച്ചത്!
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരിലെത്തിയതോടെ പൊലീസ് തന്നെ വീട്ടു തടങ്കലിലാക്കി എന്ന വാദവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. അകത്തു നിന്നും അടച്ചു പൂട്ടിയ ഗേറ്റിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ആരോപണവുമായി മെഹ്ബൂബ മുഫ്തി രംഗത്തു വന്നിരിക്കുന്നത്.
ഒരു കല്ല്യാണ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പത്താനിലേക്ക് പുറപ്പെട്ട തന്നെ വീട്ടിൽ നിന്ന് ഇറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മെഹ്ബൂബ ആരോപിച്ചു. "മുൻ മുഖ്യമന്ത്രി കൂടിയായ എന്‍റെ മൗലികാവകാശങ്ങൾ ഇത്തരത്തിൽ ലംഘിക്കപ്പെടുമ്പോൾ ഒരു സാധാരണക്കാരന്‍റെ അവസ്ഥ എന്താണെന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല"- മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. അമിത്ഷായെയും ജമ്മു കശ്മീർ ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹയെയും മെൻഷൻ ചെയ്തായിരുന്നു കുറിപ്പ്.
ആരോപണം ശരിയാണെന്ന് വരുത്തി തീർക്കുന്നതിനായി ഗേറ്റിന്റെ ചിത്രം മെഹ്ബൂബ മുഫ്തി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അകത്തു നിന്നും താഴിട്ട് പൂട്ടിയിട്ടാണോ വീട്ടു തടങ്കലിൽ ആക്കിയെന്ന കള്ളത്തരം പ്രചരിപ്പിക്കുന്നതെന്ന് ഗേറ്റിന്റെ പുറത്തു നിന്നുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ജനങ്ങൾ പരിഹസിച്ചു.
സമൂഹ മാദ്ധ്യമങ്ങളിൽ മെഹ്ബൂബ മുഫ്തിയ്‌ക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. പട്ടണത്തിലേയ്തക്കുള്ള ഒരു യാത്രയ്‌ക്കും നിയന്ത്രണമില്ലെന്നും തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും ശ്രീനഗർ പോലീസ് പിന്നാലെ വ്യക്തമാക്കി. പുറത്തു നിന്നുമുള്ള ഗേറ്റിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് മെഹ്ബൂബ മുഫ്തിയുടെ കള്ള പ്രചരണങ്ങൾ പോലീസ് പൊളിച്ചടുക്കിയത്.
പിന്നീട് ട്വീറ്റിന് മറുപടിയായി മെഹ്ബൂബ മുഫ്തി വീണ്ടും രംഗത്തെത്തി. പത്താനിലേക്ക് പോകാനാകില്ലെന്ന് ബാരാമുള്ള എസ്.പി ഭത്ത്രേയ ഇന്നലെ രാത്രി അറിയിച്ചതിന് പിന്നാലെ ഇന്ന് പൊലീസെത്തി വീട് അകത്ത് നിന്ന് പൂട്ടിയെന്നും ഇപ്പോൾ അവർ പച്ചക്കള്ളം പറയുകയാണെന്നും മെഹ്ബൂബ ആരോപിച്ചു. നിയമപാലകർ അവരുടെ തെറ്റ് മറക്കാൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ഇതിനെതിരേയും പ്രതികരണവുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. സന്ദര്‍ശനം ആസൂത്രണം ചെയ്യുന്നതിന് മുമ്പ് സുരക്ഷാ സംബന്ധമായ ചില ഇന്‍പുട്ടുകള്‍ അറിയിച്ചിരുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ താതപര്യമില്ലെങ്കില്‍ അതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് ഇരുവരുടേയും പോര് കനക്കുന്നത്.
അമിത് ഷായുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിൽ ഉന്നത തല യോഗം നടന്നിരുന്നു. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനാണ് ഉന്നത തല യോഗം നടത്തിയത്. നേരത്തേ നടന്ന ഏറ്റുമുട്ടലിൽ ഷോപ്പിയാനിൽ നാല് ഭീകരരെ വധിക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിലെ ഷോപ്പിയാനിൽ രണ്ടിടത്തുണ്ടായ ഏറ്റമുട്ടലിലാണ് 4 ഭീകരരെ വധിച്ചത്.
ദ്രാച്ച്, മുലൂ എന്നിവിടങ്ങളിലാണ് പുലർച്ചയോടെ ഏറ്റുമുട്ടൽ തുടങ്ങിയത്. ദ്രാച്ചിലിലെ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. ഒരു ഭികരനെ വധിച്ചത് മുലുവിലാണെന്നും ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കുന്നു. ഷോപ്പിയാൻ കേന്ദ്രീകരിച്ചും ജമ്മു കശ്മീർ കേന്ദ്രീകരിച്ചും സാധാരണക്കാരായ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയും ജമ്മു കശ്മീര് പൊലീസ് അംഗങ്ങൾക്ക് നേരെയും ആക്രമണം നടത്തിയ ഭീകരരാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് സുരക്ഷാ സൈന്യം സ്ഥീരികരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha