സ്ഥിരമായി പാമ്പ് കടിക്കുന്നത് സ്വപ്‌നം കണ്ടു, പൂജാരിയുടെ നിർദ്ദേശത്തിന് പിന്നാലെ രാജവെമ്പാലയുമായി പൂജ, ഫലസിദ്ധിക്കുവേണ്ടി നാവ് നീട്ടിക്കാണിച്ച അമ്പത്തിനാലുകാരന്റെ നാവിൽ രാജവെമ്പാല ആഞ്ഞുകൊത്തി, ഡോക്ടര്‍മാരുടെ നിർദ്ദേശ പ്രകാരം നാവ് മുറിച്ചു മാറ്റി
ഫലസിദ്ധിക്ക് വേണ്ടി കെന്ന് തിന്നാൻ വരെ മടിയില്ലാത്ത ആളുകൾ ഈ നൂറ്റാണ്ടിലും ഉണ്ടെന്ന് തെളിയിക്കുന്ന സംഭവമായിരുന്നു പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന ഇരട്ട നരബലി. ഒരു മടിയും കൂടാതെ ഫലസിദ്ധിക്കായി രണ്ട് സ്ത്രീകളെ കബളിപ്പിച്ച് വലയിലാക്കിയാണ് നരബലി നടത്തിയത്. ക്രൂരമായി കൊലപ്പെടുത്തിയതിന് പുറമേ കൂടുതൽ ഫലസിദ്ധിക്കായി സ്ത്രീകളുടെ മാംസം പാകം ചെയ്ത് കഴിക്കുകയും ചെയ്തിരുന്നു.ഈ സംഭവത്തിന്റെ ഞെട്ടൽ കേരള ജനതയ്ക്ക് ഇനിയും മാറിയിട്ടില്ല. ഈ സംഭവത്തിന് പിന്നാലെ ഇത്തരത്തിൽ ദുർമാത്രവാദം നടത്തി പോന്നിരുന്ന പലരും പിടിയിലായി.
എന്നാൽ ഇത്തരം സംഭവങ്ങൾ ഇതിലൊന്നും അവസാനിക്കുന്നില്ല. ഇപ്പോൾ ജോത്സ്യന്റെ നിർദ്ദേശപ്രകാരം ഫലസിദ്ധിക്കായി പാമ്പിലെവെച്ച് പൂജനടത്തി 54കാരന്റെ നാവ് മുറിച്ച് കളയേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. തമിഴ്നാട്ടിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ... 54കാരനായ ഇയാൾ പതിവായി കണ്ടിരുന്ന സ്വപ്‌നം പാമ്പ് കടിക്കുന്നതായിരുന്നു.
സ്ഥിരമായി പാമ്പ് കടിക്കുന്നത് സ്വപ്‌നം കാണാറുണ്ടായിരുന്ന ഇയാള്‍ പ്രശ്‌നപരിഹാരത്തിനായി ജ്യോത്സനെ സമീപിച്ചിരുന്നു. ജ്യോത്സ്യന്‍ ക്ഷേത്രത്തില്‍ പാമ്പിനെ വെച്ച് പൂജ നടത്താന്‍ നിര്‍ദേശിച്ചു. ക്ഷേത്രത്തിലെ പൂജാരിയാണ് സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്നത് രാജവെമ്പാലയാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. തുടർന്ന് ഒരു പൂജയ്ക്ക് തയ്യാറാകുവാനും ജ്യോതിഷി നിർദേശം നൽകി. പാമ്പിനെ വെച്ചു തന്നെയായിരുന്നു പൂജ ഒരുക്കിയിരുന്നത്. പൂജ നടത്തേണ്ട ക്ഷേത്രവും ജ്യോത്സ്യൻ പറഞ്ഞുകൊടുത്തു.
പൂജ നടത്തിയതിനു ശേഷം കൂടുതല്‍ ഫലസിദ്ധിക്കുവേണ്ടി പാമ്പിനു മുന്നില്‍ നാവ് നീട്ടിക്കാണിക്കാന്‍ പൂജാരി ആവശ്യപ്പെട്ടു. ഇതോടെ പാമ്പിന് മുന്നില്‍ നാവു നീട്ടിയ ഇയാളുടെ നാക്കില്‍ രാജവെമ്പാല ആഞ്ഞുകൊത്തുകയും ചെയ്തു. കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. ശേഷം നാവ് മുറിച്ചു മാറ്റുക മാത്രമാണ് ഏക പരിഹാരമെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു.ഒടുവിൽ നാവ് മുറിച്ചു മാറ്റുകയായിരുന്നു. 4 ദിവസത്തെ പോരാട്ടത്തിനൊടുവിലാണ് ഇയാളെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത്.മനുഷ്യന്റെ ജീവൻപോലും അപകടത്തിലാക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് നമ്മൾ പിന്മറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
അതേസമയം, തൃശൂർ എരുമപ്പെട്ടിയിൽ ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രി ദുരൂഹപൂജ നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മൂള്ളൂർക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്. പൂജാരിയുടെ കയ്യിൽ നിന്ന് എയർ ഗണ്ണും കത്തിയും കോടാലിയും കണ്ടെത്തി. വരവൂർ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ കഴിഞ്ഞ രണ്ടു ദിവസമായി തീയും, ചില ആളുകളുടെ സാന്നിധ്യവും കണ്ടതിനെ തുടർന്ന് നാട്ടുകാർ കഴിഞ്ഞ ദിവസം അര്ധരാത്രിയോടുകൂടി ഇവിടേയ്ക്ക് എത്തുകയായിരുന്നു.
വരുമ്പോൾ കണ്ട കാഴ്ച പൂജപോലെ ഒരു ചടങ്ങ് നടക്കുന്നതായിരുന്നു. തുടർന്ന് പൂജ നടത്തിയ സതീശനെ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് എയർ ഗണ്ണും, വെട്ടുകത്തിയും, മടക്ക് കത്തിയും, കോടാലിയും കണ്ടെത്തിയത്. വിശദമായി ചോദ്യം ചെയ്തപ്പോൾ, ഭൂമിക്ക് ഒരു ദോഷമുണ്ടെന്നും, അത് മാറാനാണ് പൂജയെന്നും സതീശൻ പറഞ്ഞു. സതീശൻ ഒരു ജ്യോതിഷിയാണെന്നാണ് പോലീസ് നൽകുന്ന സൂചന. ഇയാൾ ലേലത്തിൽ വാങ്ങിയ ഭൂമിയാണ് ഇത്. ഈ ഭൂമിയുടെ ദോഷം തീർക്കാനാണ് പൂജ നടത്തിയതെന്നാണ് ഇയാളുടെ വിശാദീകരണം.
നാട്ടുകാർ ഭയചകിതരായാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പോലീസ് ഇയാളുടെ മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. കൃത്യമായി മനസിലാക്കിയതിനു ശേഷമായിരിക്കും ഇയാൾക്കെതിരെ കേസ് നടപടികൾ സ്വീകരിക്കുന്നത്. നാട്ടുകാർ പൂജ തടസ്സപെടുത്തിയെന്ന് കാട്ടി സതീശനും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. ഒരു നാട്ടിൻപുറത്ത് അസാധാരണമായ രീതിയിൽ പൂജ നടക്കുന്നത്കണ്ട് , നേരത്തെ നടന്ന ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ ഇയാളെ പിടികൂടി നാട്ടുകാർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha