വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ക്രൂരതയിൽ നടുക്കമില്ലാതെ ജയിലിൽ നല്ലവനായ ഉണ്ണി; ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസിലെ പ്രതി അഫ്താബ് അമീന്‍ പൂനെവാല ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടത് ഇംഗ്ലീഷ് നോവല്‍, തീഹാർ ജയിലിൽ അതീവ സുരക്ഷാ ഏർപ്പെടുത്തി
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസിലെ പ്രതി അഫ്താബ് അമീന്‍ പൂനെവാല ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടത് ഇംഗ്ലീഷ് നോവല്‍ എന്ന് റിപ്പോർട്ട്. ശ്രദ്ധ കൊലക്കേസില്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് തനിക്ക് വായിക്കാനായി ഒരു ഇംഗ്ലീഷ് നോവല്‍ നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് അമേരിക്കന്‍ നോവലിസ്റ്റായ പോള്‍ തെറോവിന്റെ 'ദി ഗ്രേറ്റ് റെയില്‍വേ ബസാര്‍; ബൈ ട്രെയിന്‍ ത്രൂ ഏഷ്യ' എന്ന പുസ്തകമാണ് അഫ്താബിന് നല്‍കിയതെന്നും ജയില്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
അതോടൊപ്പം തന്നെ തിഹാര്‍ ജയിലിലെ സെല്ലില്‍ മോഷണക്കേസിലെ രണ്ട് പ്രതികള്‍ക്കൊപ്പമാണ് അഫ്താബിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ മിക്കസമയത്തും ചെസ്സ് കളിച്ചാണ് അഫ്താബ് സമയം ചിലവഴിക്കുന്നത്. ചെസ്സ് ബോര്‍ഡില്‍ ഏറെനേരം ചിലഴിക്കുന്ന അഫ്താബിനെ നിരീക്ഷിക്കാന്‍ സഹതടവുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.
അതേസമയം അതിനിടെ, അഫ്താബിനെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ കെട്ടിടത്തിന് പുറത്തെ സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറിക്ക് പുറത്തുവെച്ച് പ്രതിക്ക് നേരേ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ജയില്‍ വളപ്പിലും സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിനായി അഫ്താബിന്റെ സെല്ലിന് പുറത്ത് കൂടുതല്‍ സുരക്ഷാജീവനക്കാരെ നിയോഗിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha