ശ്രദ്ധ വാക്കർ വധക്കേസ് പ്രതി അഫ്താബിനെ കുറിച്ച് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയേക്കും; പോളിഗ്രാഫ്, നാർക്കോ ടെസ്റ്റുകൾക്ക് ഉത്തരം നൽകുന്നത് അനായാസം; ജയിലിൽ അനുസരണയുള്ള കുട്ടി വായനയും ചെസ്സ് കളിയും പതിവ്; സഹതടവുകാരോട് അധികം സംസാരമില്ല
ശ്രദ്ധ വാക്കർ വധക്കേസ് അന്വേഷിക്കുന്ന ഡൽഹി പോലീസ് ഇതുവരെ അന്വേഷണത്തിനിടെ പ്രതിയായ അഫ്താബ് പൂനാവാല പ്രകടിപ്പിക്കുന്ന പെരുമാറ്റ വ്യതിയാനങ്ങളെക്കുറിച്ച് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയേക്കും. അടുത്തിടെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ അഫ്താബിന്റെ വിവിധ പരിശോധനകൾ നടത്തിയപ്പോൾ, തൻ്റെ ലിവ് -ഇൻ പങ്കാളിയായ ശ്രദ്ധയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിവരുമ്പോഴുള്ള അഫ്താബിൽ പെരുമാറ്റങ്ങൾ കണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.
ശ്രദ്ധയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ, ചിലപ്പോൾ സാധാരണ രീതിയിൽ മറുപടി പറഞ്ഞു, ചിലപ്പോൾ അഫ്താബിന് ദേഷ്യം വന്നു.എന്നാൽ അവരെ കൊന്നതിൽ അവൻ പശ്ചാത്താപം കാണിച്ചില്ല.ചോദ്യം ചെയ്യലിൽ പ്രതി അസ്വസ്ഥനായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പോളിഗ്രാഫ്, നാർക്കോ അനാലിസിസ് ടെസ്റ്റുകൾക്കിടയിലും ചില തന്ത്രപ്രധാനമായ ചോദ്യങ്ങൾക്ക് വളരെ എളുപ്പത്തിൽ ഉത്തരം നൽകി. ഇത് ചോദ്യം ചെയ്യലിന് നന്നായി പഠിച്ച് പരിശീലിച്ചാണ് ഇയാൾ വരാറുള്ളത് എന്ന് ഉത്തരങ്ങൾ കേൾക്കുമ്പോൾ തന്നെ മനസിലാകുമെന്നും ജയിൽ അധികൃതർ അറിയിച്ചു.
ഇത്രയും ക്രൂരമായ കുറ്റകൃത്യം ചെയ്തതിന് ശേഷവും വളരെ ശാന്തതയോടെയാണ് അഫ്താബ് പെരുമാറുന്നത്. പെരുമാറ്റവും മാനസികാവസ്ഥയും വിശകലനം ചെയ്യാൻ പോലീസുകാർ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റുകളെ കുറിച്ച് ആലോചിക്കുന്നത്. ശനിയാഴ്ച അഫ്താബ് തന്റെ കൂടെ താമസിക്കുന്നവരുമായി മൂന്ന് മണിക്കൂറിലധികം സംസാരിച്ചിട്ടില്ലെന്ന് തിഹാർ ജയിലിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അയാൾ നിശബ്ദനായി വരാന്തയിൽ ഇരുന്നു, പിന്നീട് ഒറ്റയ്ക്ക് ഉച്ചഭക്ഷണം കഴിച്ചു. ഡൽഹി കോടതി 13 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക്വിട്ടതിനു ശേഷം മോഷണം നടത്തിയ മറ്റ് രണ്ട് കുറ്റവാളികൾക്കൊപ്പം തിഹാർ ജയിലിനുള്ളിലെ ജയിൽ നമ്പർ 4 ലെ സെല്ലിലെ നമ്പർ 15 ൽ അഫ്താബിനെ പാർപ്പിച്ചിരിക്കുകയാണ്.
അഫ്താബ് സമയം ചെലവഴിക്കുന്നത് വായനയിലൂടെ. ഇംഗ്ലീഷ് നോവലാണ് ഇയാൾ വായിക്കാനായി ചോദിച്ചത്. തുടർന്ന് അമേരിക്കൻ നോവലിസ്റ്റ് പോൾ തിറോക്‌സിന്റെ യാത്രാവിവരണമായ ‘ദ ഗ്രേറ്റ് റെയിൽവേ ബസാർ: ബൈ ട്രെയിൻ ത്രൂ ഏഷ്യ’ എത്തിച്ച് കൊടുത്തതായി ജയിൽ അധികൃതർ അറിയിച്ചു. എന്നാൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളൊന്നും നൽകില്ല എന്നാണറിയുന്നത്.
ഇയാൾ ജയിലിൽ ചെസ്സ് കളിക്കുന്നും പതിവാണ്. ഒറ്റയ്‌ക്കും സഹതടവുകാർക്കൊപ്പവും കളിക്കുന്നത് കാണാം. ഇരുവശങ്ങളിലെയും കരുക്കൾ വെച്ച് പുതിയ തന്ത്രങ്ങളും പയറ്റാറുണ്ട്. ഇയാൾ വളരെ സൂക്ഷ്മതയോടെയാണ് കരുക്കൾ നീക്കാറുള്ളത്. ജയിലിൽ അനുസരണയുള്ള കുട്ടിയായിട്ടാണ് അഫ്താബ് പെരുമാറുന്നത്. വ്യാഴാഴ്ച നടന്ന നാർക്കോ പരിശോധനയിൽ ശ്രദ്ധയുടെ മൊബൈൽ ഫോണിനെക്കുറിച്ചും അവരുടെ ശരീരം വെട്ടാൻ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചും സുപ്രധാന വിവരങ്ങൾ അഫ്താബ് പൂനാവാല പങ്കുവെച്ചതായി റിപ്പോർട്ടുണ്ട്.
അതേസമയം, കൊലപാതകത്തിന് ശേഷം അഫ്താബ് ശ്രദ്ധയുടെ ഫോൺ മാസങ്ങളോളം തന്റെ പക്കൽ സൂക്ഷിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. കൊലപാതകത്തിന് ശേഷം സംശയം തോന്നാതിരിക്കാൻ അഫ്താബ് ശ്രദ്ധയുടെ സുഹൃത്തുക്കളുമായി കുറച്ച് നേരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചാറ്റ് ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി തിങ്കളാഴ്ച മുതൽ തെക്കൻ ഡൽഹിയിൽ പോലീസ് പുതിയ തിരച്ചിൽ നടത്തിയേക്കും. ശ്രദ്ധയുടെ മൃതദേഹം വെട്ടാൻ അഫ്താബ് ഉപയോഗിച്ചേക്കാവുന്ന മറ്റൊരു ആയുധവും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ആയുധം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha