ചൈനക്ക് പൊടിതട്ടി പോവാറായില്ലേ? അദാനിക്ക് ഒരുചുക്കും പറ്റില്ല, കൂടെയുണ്ടെന്ന് മോദി, തരത്തിൽ പോയി കളിയെടാ: ബിജെപി
വിരട്ടൊന്നും അദാനിയോടു വേണ്ട. തകർത്തുകളയും പൊളിച്ചുകളയും എന്നൊക്കെ പറഞ്ഞ് കുറച്ചു ദിവസമായി ഹിൻഡൻബെർഗ് നടത്തുന്ന കളിയൊക്കെ ആരുടെ ബുദ്ധിയാണെന്നാ? സാക്ഷാൽ ചൈനയുടെ തേഡ് റേറ്റ് കളി. കാരണം മറ്റൊന്നുമല്ല, ഇസ്രയേലിലെ ഹൈഫ തുറമുഖം അദാനി ഏറ്റെടുക്കിന്നതിലുള്ള കുശുമ്പിൽ നിന്നാണ് ചൈനയുടെ ഈ വൃത്തികെട്ട കളി എന്നാണ് വിവരങ്ങൾ.
ഹൈഫ തുറമുഖം അദാനിക്കു കൊടുക്കാതെ ചൈനക്കു തന്നെ ലഭിക്കുന്നതിനുള്ള ചൈനയുടെ കളിയായിരുന്നു അദാനിക്കെതിരെയുള്ള ഹിഡൻബർഗ്ഗിൻെറ റിപ്പോർട്ടു്. റിപ്പോർട്ട് പുറത്തിറങ്ങിയപ്പോൾ ഓഹരി നിലവാരത്തിൽ വന്ന ഇടിവുകളൊന്നും അദാനിയുടെ സാമ്പ്രാജ്യത്തെ ലേശവും ബാധിച്ചിട്ടില്ല എന്നുമാത്രമല്ല, കേന്ദ്രം നൽകുന്ന വൻ സപ്പോർട്ടണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്. അദാനി ഗ്രൂപ്പിനുണ്ടായ സാമ്പത്തിക പ്രതിസന്ധി ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി പറഞ്ഞിരിക്കുന്നത്.
വിഷയത്തിൽ കഴിഞ്ഞ ദിവസത്തെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ധനകാര്യ മന്ത്രാലയ സെക്രട്ടറി ടിവി സോമനാഥൻ പറഞ്ഞു.അദാനിയുമായി ഇടപാടിലേർപ്പെട്ട എസ്ബിഐയും, എൽഐസിയും നിലവിലെ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്ന് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. കമ്പനികാര്യമന്ത്രാലയത്തിൻറെ ഇപ്പോഴത്തെ അന്വേഷണം ആത്മാർത്ഥമാണെന്ന് പ്രതിപക്ഷവും കരുതുന്നില്ല. അതേ സമയം അദാനി വിവാദത്തിൽ പ്രതികരണം വേണ്ടെന്നാണ് പാർട്ടി വക്താക്കൾക്കടക്കം ബിജെപി കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. അദാനിയെ ബിജെപി സംരക്ഷിക്കുന്നുവെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് ഒരക്ഷരം മിണ്ടണ്ട എന്ന പാർട്ടി നിർദ്ദേശം.
പ്രതിപക്ഷവും ചൈനീസ് ചാരൻമാരും മാത്രമാണ് അദാനി വീണെന്നുകരുതി നൃത്തം കളിച്ചവർ. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസ്സാദ് ഈ രഹസ്യം തിരിച്ചറിയുകയും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു, ഹൈഫ തുറമുഖം അദാനിയെ ഏല്പിക്കുകയും ചെയ്തു. ഇൻഡ്യൻ പോരാളികൾ ഹൈഫ തുറമുഖം മോചിപ്പിച്ചതിൻെറ നൂറാം വാർഷികത്തിൽ ഇതു് ഇൻഡ്യക്കാരനെ ഏല്പിക്കാൻ സന്തോഷമുണ്ടു് എന്നാണ്, തുറമുഖം അദാനിയെ ഏല്പിക്കുന്ന പരിപാടിയിൽ നെതന്യാഹു പറഞ്ഞത്.
അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് രാഷ്ട്രീയമായി സമ്മർദ്ദമാകുമ്പോൾ അന്വേഷണത്തിന് ഉത്തരവിട്ട് പ്രതിരോധം തീർക്കുക മാത്രമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കോർപ്പറേറ്റ് കാര്യമന്ത്രാലയം ഡയറക്ടർ ജനറലിൻറെ മേൽനോട്ടത്തിലാണ് അന്വേഷണം. കമ്പനികാര്യ നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങളാകും കമ്പനികാര്യമന്ത്രാലയം പരിശോധിക്കുക. സംയുക്ത പാർലമെൻററി സമിതി അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുമ്പോൾ അമേരിക്കയിലെ സ്വകാര്യ ഗവേഷണ സ്ഥാപനത്തിൻറെ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാനാവില്ലെന്നാണ് കേന്ദ്രത്തിൻറെ നിലപാട്. കനത്ത തിരിച്ഛടികളെ അതിജീവിച്ചു
മുന്നേറുന്ന ഇൻഡ്യയേയും ഇൻഡ്യൻ വ്യവസായികളേയും തകർക്കാൻ ചൈന നടത്തിയ ശ്രമങ്ങളെ തകത്തു തരിപ്പണമാക്കി മുന്നേറുകയാണ് അദാനി. രാജ്യത്തെ വൻ വ്യവസായ ശക്തികളെ നിലനിർത്തേണ്ടത് മൊത്തം സമ്പദ് വ്യവസ്ഥക്കുതന്നെ
കൊളംബോയിലെ WCT തുറമുഖത്തു നിന്നും അദാനിയെ ഓടിക്കുകയും ചൈനയുടെ താല്പര്യമായിരുന്നു.
ചൈനയുടെ കുത്തിത്തിരിപ്പുകൾ ഇതിനോടകം ലോക രാജ്യങ്ങൾക്ക് മനസിലായിട്ടുണ്ട്. ബിബിസി യുടെ മോദി വിരുദ്ധ ഡോക്യുമെന്ററിയുടെ പൊള്ളത്തരവും ഇൻഡ്യയുടെ കൂടെ നിൽക്കുന്ന പല രാജ്യത്തിനും അറിയാം. UK USA RUSSIA ISRAEL ഇവരുടെ രാഷ്ട്രത്തലവന്മാർ അതിശക്തമായി BBC യെ വിമർശിച്ചു കഴിഞ്ഞു.ഭാരതവുമായി നല്ല ബന്ധത്തിനു് ലോകരാഷ്ട്രങ്ങൾ ശ്രമിക്കുമ്പോൾ കുത്തിത്തിരിപ്പുണ്ടാക്കലാണ് BBC ചെയ്യുന്നതെന്നാണ് അവർ പറഞ്ഞു കഴിഞ്ഞു.ഇൻഡ്യൻ വ്യവസായികൾ തകർന്നാൽ ഇൻഡ്യ തകരുമെന്ന് പ്രതിപക്ഷം ഇനിയെങ്കിലും പഠിക്കണമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം വിമർശിക്കുന്നത്.
https://www.facebook.com/Malayalivartha