തലച്ചോറുവച്ചുള്ള കളി കളിച്ച് ഹമാസ്...യുദ്ധം നീട്ടികൊണ്ട് പോയാൽ നാശം ഹമാസിന് എല്ലാ വാതിലും കൊട്ടി അടച്ചു..!മാനസികമായി ആഘാതം ഏൽപ്പിക്കുന്ന `സൈവാർ´ തന്ത്രം പയറ്റുന്നു..!

ഹമാസ് തുടങ്ങിവച്ച ആക്രമണത്തിന് മറുപടി നൽകാൻ ഇസ്രായേൽ തുനിഞ്ഞിറങ്ങിയതോടെ ഇസ്രായേൽ- ഹമാസ് പോരാട്ടം അതിൻ്റെ രൂക്ഷതയിലേക്ക് കടന്നു കഴിഞ്ഞു. പോരാട്ടം ആരംഭിച്ചത് രണ്ട് ആഴ്ചകൾക്ക് മുൻപാണെങ്കിലും പശ്ചിമേഷ്യ ഇപ്പോഴും അശാന്തിയുടെ തീരത്താണ്. ഇസ്രയേലുകളുടെ മതപരമായ ദിവസത്തോട് അനുബന്ധിച്ച് നടന്ന സംഗീതോത്സവത്തിൽ അതിക്രമിച്ചു കയറി നിരവധി പേരെ കൊലപ്പെടുത്തുകയും മറ്റുള്ളവരെ ബന്ദികളാക്കുകയും ചെയ്ത സംഭവത്തോടെയാണ് ഇസ്രായേൽ ഹമാസ് യുദ്ധത്തിൻ്റെ കാഹളം മുഴങ്ങിയത്. നിലവിൽ തട്ടിക്കൊണ്ടുപോകപ്പെട്ട പലരും ബബന്ദികളായി തുടരുകയാണ്. ഇസ്രായേൽ മേഖലകളിൽ ആക്രമണം തുടരുന്നതിനിടയിൽ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെയും കുട്ടികളുടെയും വീഡിയോകൾ ഹമാസ് ഇടയ്ക്കിടെ പുറത്തുവിടുന്നുണ്ട്. അടുത്തിടെ തട്ടിക്കൊണ്ടു പോകപ്പെട്ട ആൾക്കാരിൽ ഒരു പെൺകുട്ടിയുടെ ഒടിഞ്ഞ കൈക്ക് തീവ്രവാദികൾ ചികിത്സ നൽകുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇസ്രായേലിനെതിരെ ഹമാസ് നടത്തുന്ന മാനസിക യുദ്ധത്തിൻ്റെ ഭാഗമായിട്ടാണ് ഭീകരർ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവിടുന്നതെന്നാണ് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
തലച്ചോറുവച്ചുള്ള കളി
മാനസികപരമായി ആഘാതം ഏൽപ്പിക്കുന്ന ഇത്തരത്തിലുള്ള യുദ്ധത്തെ `സൈവാർ´ (Psychological war) എന്നും വിളിക്കുന്നു. രണ്ടു ശത്രുക്കൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആ പോരാട്ടം ചിലപ്പോൾ വളരെക്കാലം നീണ്ടുനിൽക്കും. ആദ്യഘട്ടത്തിലൊന്നും ഒത്തുതീർപ്പ് നടക്കാതെ വരുന്ന സാഹചര്യവും ഉണ്ടാകും. അത്തരത്തിലുള്ള സാഹചര്യങ്ങളിലാണ് മാനസികപരമായ യുദ്ധത്തിന് പ്രസക്തിയാറുന്നത്. ശത്രുവിനെ മാനസികമായി തളർത്തി കീഴടക്കാൻ മനശാസ്ത്രപരമായ പല തന്ത്രങ്ങളും ഈ ഘട്ടത്തിൽ പ്രയോഗിക്കപ്പെടും.
ഹമാസിൻ്റെ മാനസിക യുദ്ധം തുടങ്ങി കഴിഞ്ഞു
ഇത്തരത്തിലുള്ള ഒരു നീക്കമാണ് ഹമാസ് ഇപ്പോൾ നടത്തുന്നതെന്നാണ് നയതന്ത്ര വിദഗ്ധർ പറയുന്നത്. ഹമാസ് ഭീകരർ ബന്ദികളെ ശുശ്രൂഷിക്കുന്ന വീഡിയോകൾ പുറത്തു വിടുകയും അത് ലോകം കാണുകയും ചെയ്യുമ്പോൾ സാധാരണക്കാർക്ക് കുറച്ചെങ്കിലും ഭീകരരോടുള്ള മനോഭാവം മാറുകയാണ് ചെയ്യുന്നത്. തട്ടിക്കൊണ്ടു പോയവരോട് മാന്യമായി പെരുമാറുന്നവരെ ലോകം സ്നേഹത്തോടെ കാണുമ്പോൾ മുഖ്യശത്രുവായ ഇസ്രായേലിന് സമ്മർദ്ദം വർദ്ധിക്കുകയും ചെയ്യും. കാരണം ഈ ബന്ദികളെ ഒരു പോറൽ പോലും ഏൽക്കാതെ ഇസ്രായേലിലേക്ക് മടക്കിക്കൊണ്ടു വരിക എന്ന സമ്മർദ്ദമാണ് അവിടെ അവർക്ക് നേരിടേണ്ടി വരുന്നത്.
https://www.facebook.com/Malayalivartha


























