കാഞ്ചനമാലയിലെ യഥാര്‍ത്ഥ നായിക ആത്മഹത്യയുടെ വക്കില്‍
മലയാളി വായനക്കാര്‍ക്ക് പ്രിയപ്പെട്ട പ്രണയകഥയായിരുന്നു മൊയ്തീന്‍ കാഞ്ചനമാല. തന്റെ പ്രാണനാഥന്‍ ഒരു തോണി അപകടത്തില്‍ മരിച്ചപ്പോള്‍ പിന്നാലെ ജീവന്‍ വെടിയാനൊരുങ്ങിയ കാഞ്ചനമാല പിന്നീട് മൊയ്തീന് സ്മാരകം പണിത് ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ഇപ്പോള്‍ അവര്‍ വീണ്ടും ആത്മഹത്യയുടെ വക്കിലാണ്. കാരണം മൊയ്തീന്‍ കാഞ്ചനമാല എന്ന പ്രണയകഥ സിനിമയാക്കാനെത്തിയ സംവിധായകന്റെ ചതിയാണ് അവരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. മൊയ്തീന്‍ കാഞ്ചനമാല സിനിമയാക്കുന്നുവെന്ന് സംവിധായകന്‍ ത്‌നനെ മാധ്യമങ്ങളില്‍ വന്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ സിനിമ ഷൂട്ട് ചെയ്യുന്നതിനു മുമ്പ് പൂര്‍ണമായ തിരക്കഥ കാണിക്കണമെന്ന് സംവിധായകനോട് കാഞ്ചനമാല പറഞ്ഞിരുന്നു. സംവിധായകന്‍ വാക്കുപാലിക്കാതെ ഷൂട്ടിംഗ് പകുതിയിലേറെ പൂര്‍ത്തിയാ ശേഷമാണ് തിരക്കഥ കാഞ്ചനയെ ഏല്‍പിച്ചത്.
തിരക്കഥ വായിച്ച കാഞ്ചനമാല തന്റെ കഥയെ സംവിധായകന്‍ ഇങ്ങനെ മാറ്റിയത് കണ്ട് ഏറെ വിഷമിച്ചു. വിശുദ്ധയമായ ഈ പ്രണയത്തെ പൈങ്കിളിവല്‍ക്കരിക്കുകയും മൊയ്തീന്റെയും തന്റേയും കുടുംബങ്ങളെ വികലമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തതാണ് കാഞ്ചനയെ വിഷമത്തിലാക്കിയത്. സംവിധായകനേയും നായകന്‍ പൃഥ്വിരാജിനേയും നിര്‍മാതാക്കളായ സുരേഷ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ രമേശ് നാരായണനേയും വിളിച്ച് ഈ തിരക്കഥ ചിത്രീകരിക്കരുതെന്നും ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
പക്ഷേ, ആരും മുഖവിലക്കെടുത്തില്ല. ഈ രീതിയില്‍ സിനിമ പുറത്തിറങ്ങിയാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് അവര്‍ വീണ്ടും സംവിധായകനേയും നിര്‍മാതാക്കളേയും അറിയിച്ചു. അപ്പോള്‍ കാഞ്ചനയുടെ പേര് മാറ്റി, മൊയ്തീന്റെ പേരില്‍ സിനിമയെടുക്കുമെന്ന മറുപടിയാണ് സംവിധായകനില്‍ നിന്ന് ലഭിച്ചത്. ഇത്രയും കാലം എല്ലാ മാധ്യമങ്ങളിലും പ്രചാരം നടത്തിയ ശേഷം തന്റെ പേര് മാത്രം ഒഴിവാക്കി ഈ കഥ സിനിമയാക്കുന്നത് ചതിയാണെന്ന് അവര്‍ കരഞ്ഞു പറഞ്ഞു നോക്കി. മാത്രമല്ല, തന്റെ ജീവചരിത്രം മൊയ്തീന്‍ കാഞ്ചനമാല ഒരു അപൂര്‍വ പ്രണയ ജീവിതം എന്ന പേരില്‍ അച്ചടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് കഥാ സന്ദര്‍ഭങ്ങളില്‍ നിന്ന് ഇത് തന്റേയും കുടുംബത്തിന്റേയും കഥയാണെന്ന് ആര്‍ക്കും മനസ്സിലാകും. എഴുപത്തഞ്ച് വയസ്സുകാരിയായ കാഞ്ചനക്ക് നിയമ നടപടിയുമായി മുന്നോട്ട് പോകാനും സാധിക്കാത്ത സ്ഥിതിയാണ്.
ആറേഴ് വര്‍ഷം മുമ്പാണ് ആര്‍.എസ്. വിമലിന് കാഞ്ചന സിനിമയെടുക്കാന്‍ വാക്കാല്‍ സമ്മതം നല്‍കിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജീവിത കഥ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ മലയാളത്തിലെ പല പ്രമുഖരും നേരിട്ടും അല്ലാതെയും ഇത് സനിമയാക്കാന്‍ അനുവാദം ചോദിച്ച് കാഞ്ചനയെ സമീപിച്ചിരുന്നു. പക്ഷേ, വിമലിന് കൊടുത്ത വാക്ക് അവര്‍ തെറ്റിച്ചില്ല. എന്നാല്‍ വിമല്‍ തിരക്കഥ കാഞ്ചനയുടെ കയ്യില്‍ എത്തിച്ചെങ്കിലും അത് ഷൂട്ട് ചെയ്യാനുള്ള അനുവാദം കാഞ്ചന നല്‍കിയിരുന്നില്ല.
നാല് പുസ്തകങ്ങളായി ബൈന്‍ഡ് ചെയ്ത ആ തിരക്കഥ വായിക്കാന്‍ വൃദ്ധയായ കാഞ്ചന കുറച്ച് ദിവസമെടുത്തു. അപൂര്‍ണമായ ആ തിരക്കഥ വായിച്ചപ്പോള്‍ കാഞ്ചന അക്ഷരാര്‍ഥത്തില്‍ തരിച്ചിരുന്നു പോയി. ആറ് വര്‍ഷം ഗവേഷണം നടത്തിയെന്നാണ് ചാനലുകളോടും പത്രങ്ങളോടും പറഞ്ഞ വിമല്‍ കാഞ്ചനയുടേയോ മൊയ്തീന്റേയോ ജീവിതത്തെ കുറിച്ച് ഒന്നും പഠിച്ചിട്ടില്ല.
തിരക്കഥയ്ക്ക് തങ്ങളുടെ ജീവിതവുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് കാഞ്ചന പറയുന്നു. ഇല്ലാത്ത കുറേ സംഭവങ്ങള്‍ അതില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ഉള്ള ഒരു സംഭവവും ചേര്‍ത്തിട്ടുമില്ല. ഉദാഹരണത്തിന് മൊയ്തീനും ബാപ്പയും മുജ്ജന്മ ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്. മൊയ്തീന്റെ മതേതരവാദിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ബാപ്പയെ തികഞ്ഞ വര്‍ഗ്ഗീയവാദിയായാണ് ചിത്രീകരിക്കുന്നത്. ഉമ്മയെ പരസ്യമായി ചുരുട്ട് വലിച്ചു നടക്കുന്ന ഒരു സ്ത്രീയായും ചിത്രീകരിക്കുന്നു. കാഞ്ചനയുടെ അച്ഛനെയും ആങ്ങളമാരെയും ഏറ്റവും വികലമായാണ് അവതരിപ്പിക്കുന്നത്. മൊയ്തീനോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലാത്ത ആങ്ങളമാരെ വില്ലന്മാരെ പോലെയാണ് അവതരിപ്പിക്കുന്നത്. തിരക്കഥയിലെ ഓരോ രംഗവും വായിക്കുമ്പോള്‍ കാഞ്ചന വിമലിനെ വിളിച്ച് വിയോജിച്ച് അറിയിച്ചിരു്‌നനതായും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha