Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

1963-ല്‍ കടലില്‍ നിന്നും ഉയര്‍ന്നു വന്ന ഈ ദ്വീപിലേക്ക് പുറമേ നിന്ന് ഒരൊറ്റ വിത്തു പോലും കൊണ്ടുവരാന്‍ അനുവദിക്കില്ല!

15 AUGUST 2018 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

1963 വരെ ഐസ്‌ലാന്‍ഡില്‍ ഉള്ളവരൊന്നും കണ്ടിട്ടില്ലാത്ത ഒരു ഭൂപ്രദേശം, അക്കൊല്ലം നവംബര്‍ 14 ആയപ്പോഴേക്കും കടലിന്നടിയില്‍ നിന്നുയര്‍ന്നുവന്നു. ഒരു ഒന്നാന്തരം ദ്വീപ് ആയി അത് അവിടെ ഇപ്പോഴും നിലകൊള്ളുന്നു. പണ്ടേ അവിടെ ഉണ്ടായിരുന്ന ദ്വീപിനെ ആരെങ്കിലും അന്ന് കണ്ടുപിടിച്ചതൊന്നുമല്ല.

കടലിന്നടിയില്‍ 130 മീറ്റര്‍ താഴെയായി ഒളിച്ചിരുന്ന അഗ്‌നിപര്‍വതങ്ങളിലൊന്നാണ് ഈ ദ്വീപിന്റെ പിറവിക്കു കാരണം. ഇതില്‍ നിന്നു ലാവയും ചാരവും മറ്റും മൂന്നു വര്‍ഷത്തോളം നിലയ്ക്കാതെയായിരുന്നു പുറന്തളപ്പെട്ടത്. 1963 നവംബര്‍ 14 ആയപ്പോഴേക്കും കടലിന്നടിയില്‍ നിന്നുള്ള ലാവയും ചാരവുമെല്ലാം കുന്നുകൂടി സമുദ്രജല നിരപ്പിനു മുകളിലേക്കു തലപൊക്കുകയായിരുന്നു. പിന്നീട് ആ ദ്വീപിന് പേരുമായി, സര്‍ട്‌സി. ഐസ്‌ലന്‍ഡിന്റെ തെക്കന്‍ തീരത്തുള്ള ഈ ദ്വീപ് ലോകത്ത് ഏറ്റവുമധികം 'വിലക്കപ്പെട്ട' സ്ഥലങ്ങളിലൊന്നു കൂടിയാണ്. അതു പിന്നെയും വലുതായിക്കൊണ്ടിരുന്നു. 1967 ജൂണ്‍ അഞ്ചു വരെ ലാവാപ്രവാഹം തുടര്‍ന്നു. അങ്ങനെയാണ് 2.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സര്‍ട്‌സി എത്തിയത്.

രൂപപ്പെട്ടതിനു പിന്നാലെ ശാസ്ത്രലോകത്തിന്റെ നോട്ടം മുഴുവന്‍ ഈ കുഞ്ഞന്‍ ദ്വീപിലേക്കായി. ഇന്നേവരെ മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ദ്വീപ് എന്നതായിരുന്നു അതിന്റെ കൗതുകം. മാത്രവുമല്ല മനുഷ്യന്റെ ഇടപെടലൊന്നുമില്ലാതെ പ്രകൃതി തന്നെ പരുവപ്പെടുത്തിയതായിരുന്നു സര്‍ട്‌സി ദ്വീപ്.

ആദ്യം ഇങ്ങോട്ടു വന്നത് അഗ്‌നിപര്‍വതങ്ങളെപ്പറ്റി പഠിക്കുന്നവരായിരുന്നു. പിന്നെ ഭൗമശാസ്ത്രജ്ഞര്‍. അതിനു പിന്നാലെ സസ്യശാസ്ത്രജ്ഞര്‍. മനുഷ്യവാസമില്ലാത്ത ഭൂമിയില്‍ എങ്ങനെയാണു സസ്യജാലങ്ങള്‍ വളര്‍ന്നു തുടങ്ങുന്നതെന്നു പഠിക്കാനായിരുന്നു അത്. 1965-ലാണ് ദ്വീപില്‍ ആദ്യമായി ഒരു ചെടി മുളയ്ക്കുന്നത്. 1967 ആയപ്പോഴേക്കും പായല്‍ നിറയാന്‍ തുടങ്ങി. ദ്വീപ് രൂപപ്പെട്ട് 20 വര്‍ഷം കഴിഞ്ഞപ്പോള്‍ നടത്തിയ സര്‍വേയില്‍ 20 ഇനം ചെടികളാണ് ഇവിടെ കണ്ടെത്തിയത്. 2008 ആയപ്പോള്‍ അത് 69 ഇനമായി. വര്‍ഷത്തില്‍ രണ്ടു മുതല്‍ അഞ്ചു വരെ എന്ന കണക്കിനു പുതിയ ചെടികള്‍ ദ്വീപില്‍ നിറയുകയാണെന്നാണ് കണക്ക്.

ഇടയ്ക്ക് കടല്‍പ്പക്ഷികളും മറ്റും വന്നിറങ്ങിയതോടെ പതിയെ ജീവജാലങ്ങളും ദ്വീപില്‍ വളര്‍ന്നു തുടങ്ങി. ലാവാപ്രവാഹം അവസാനിച്ച് മൂന്നു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ചില പക്ഷികള്‍ ഇവിടെ കൂടുകൂട്ടി. അവ കൊണ്ടു വന്ന വിത്തുകളും മുളച്ചു. 2004-ലാണ് ആദ്യമായി ഇവിടെ കടല്‍പ്പക്ഷികള്‍ കൂടൊരുക്കുന്നത്. പഫിന്‍ പക്ഷികളായിരുന്നു അത്.

ദ്വീപിനു ചുറ്റും സീലുകളുമുണ്ട്. 1983-ല്‍ സീലുകള്‍ ഇവിടെ കുഞ്ഞുങ്ങളുമായും എത്തി. നക്ഷത്രമത്സ്യങ്ങളും കടല്‍പ്പായലുകളുമെല്ലാം ദ്വീപില്‍ നിറഞ്ഞു. 1964-ല്‍ ആദ്യമായി പ്രാണികളുടെ സാന്നിധ്യം കണ്ടെത്തി. മൈലുകളോളം ദൂരെ നിന്നെത്തിയ പ്രാണികളെ ഉള്‍പ്പെടെ കണ്ടെത്തിയതോടെ ജീവശാസ്ത്രജ്ഞരും ദ്വീപിലേക്കെത്തി. പക്ഷേ വിരലിലെണ്ണാവുന്നവരെ മാത്രമേ ദ്വീപില്‍ ജീവിക്കാന്‍ അനുവദിക്കുകയുള്ളൂ.

ഒരു കൊച്ചുവീടു മാത്രമേ ഇവിടെ താമസിക്കാനുള്ളൂ. സൗരോര്‍ജമാണ് ഉപയോഗിക്കുന്നത്. ഒരു ചെറിയ കാലാവസ്ഥാ കേന്ദ്രവും ദ്വീപില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുറമേ നിന്ന് ഒരൊറ്റ വിത്തു പോലും ദ്വീപിലേക്കു കൊണ്ടുവരാന്‍ അനുവദിക്കില്ല. ദ്വീപിനെ നിരീക്ഷിക്കാന്‍ ക്യാമറയുമുണ്ട്. സര്‍ട്‌സിക്കൊപ്പം മറ്റു ലാവ ദ്വീപുകളും പരിസര പ്രദേശങ്ങളില്‍ രൂപം കൊണ്ടിരുന്നു.

പക്ഷേ എല്ലാം പതിയെ ഇല്ലാതായി. തിരയടിയും മറ്റും കാരണം അല്‍പാല്‍പമായി 'പൊക്കം' കുറയുന്നുണ്ടെങ്കിലും 2007-ല്‍ ഏറ്റവും ഒടുവില്‍ നടത്തിയ സര്‍വേ പ്രകാരം സര്‍ട്‌സിക്കു സമുദ്രജലനിരപ്പില്‍ നിന്ന് 155 മീറ്റര്‍ ഉയരമുണ്ട്. വിസ്തൃതിയാകട്ടെ ഇപ്പോള്‍ 1.3 ചതുരശ്ര കിലോമീറ്ററായും കുറഞ്ഞു. എന്നാല്‍ സര്‍ട്‌സി അടുത്ത നൂറു കൊല്ലത്തേക്കെങ്കിലും യാതൊരു കുഴപ്പവുമില്ലാതെ നിലനില്‍ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (6 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (8 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (9 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (9 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (9 hours ago)

ദൃശ്യങ്ങൾ പുറത്ത്  (10 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (10 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (10 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (10 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (11 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (12 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (12 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (12 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (12 hours ago)

Malayali Vartha Recommends