രണ്ടാം വിമോചന സമരം നടത്താൻ ഇറങ്ങി പുറപ്പെട്ട കേരളത്തിലെ രണ്ടു പ്രതിപക്ഷ പാർട്ടികളും ഒരു ജാതി സംഘടനയും അടപടലം മൂഞ്ചിയ വേറെ ഒരു ദിവസം കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടാകാൻ സാധ്യത ഇല്ല... ചുംബന സമര വിവാദ നായിക മലകയറുന്നതിന് മുൻപ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാതെ പൊലീസ് സംഘം യുവതികളുമായി മല ഇറങ്ങി. അതെ സമയം ചുംബന സമര വിവാദ നായിക മലകയറുന്നതിന് മുൻപ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ...
രണ്ടാം വിമോചന സമരം നടത്താൻ ഇറങ്ങി പുറപ്പെട്ട കേരളത്തിലെ രണ്ടു പ്രതിപക്ഷ പാർട്ടികളും ഒരു ജാതി സംഘടനയും അടപടലം മൂഞ്ചിയ വേറെ ഒരു ദിവസം കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടാകാൻ സാധ്യത ഇല്ല.
രാഷ്ട്രീയപാർട്ടികൾ എന്ന് പറയുമ്പോൾ ബിജെപിയും കോൺഗ്രസും. ജാതി സംഘടനാ എന്ന് പറയുമ്പോൾ അറിയാമല്ലോ. അല്ലെ
സംഭവം ഇങ്ങനെയാണ്.
ശബരിമലയിലെ സുപ്രീം കോടതി വിധിയെ തുടർന്ന് പമ്പയും സമീപ പ്രദേശങ്ങളും കലാപ ഭൂമിയാക്കി ആ സമരം കേരളത്തിൽ ആകെ പടർത്തി വരാൻ പോകുന്ന ലോകസഭാ തെരഞ്ഞടുപ്പിനൊപ്പം കേരളത്തിലും ഇലക്ഷൻ കൊണ്ട് വാരിയായിരുന്നു മൂന്നു കൂട്ടരുടെയും ശ്രമം. വളരെ ആസൂത്രിതമായി ആണ് ഇതിനുള്ള കരുക്കൾ അവർ നീക്കിയത്. ആദ്യം തന്നെ ശബരിമലയുടെ പേരിൽ സർക്കാരിന് ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത ഒരു വിഷയം ഉണ്ടാക്കി. അതിനു ശേഷം അതിന്റെ പേരിൽ കേരളം ആകെ ജാഥകളും പ്രക്ഷോഭങ്ങളും നടത്തി ആളെ സംഘടിപ്പിച്ചു. അതായിരുന്നു ഒന്നാം ഘട്ടം. അത് വളരെ വിജയകരമായി അവർ പൂർത്തീകരിച്ചു.
രണ്ടാം ഘട്ടം ഇന്നായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും ഏകദേശം ആറായിരത്തോളം സജീവ പ്രവർത്തകരെ പമ്പയിലും നിലയ്ക്കലിലും എത്തിച്ചു. ഇതിൽ പകുതിയോളം സ്ത്രീകൾ ആയിരുന്നു. ഇവരെ സംഘടിപ്പിച്ചത് ഒരു ജാതി സംഘടനയാണ്. ബിജെപി നേതാക്കൾ സമരം ഉത്‌ഘാടനം ചെയ്താ ശേഷം ശശികല ടീച്ചറെ പോലത്തെ തീവ്ര വിഷ ജന്തുക്കൾക്ക് സമരത്തിന്റെ കടിഞ്ഞാൺ കൈമാറി അവർ പതുക്കെ പമ്പയിലേക്ക് മാറുന്നു. ശശികല ഇതിലെ എന്തിനും പോന്ന സംഘികളെ അക്രമത്തിനു പ്രേരിപ്പിക്കുന്നു, അവർ ആക്രമണം നടത്തുന്നു.
ഇവരുടെ പ്രതീക്ഷ ഭീകരമായി ആക്രമണം നടത്തുപോൾ പോലീസ് ലാത്തി വീശും, അപ്പോൾ കുറച്ചു സ്ത്രീകൾക്ക് പരിക്ക് പറ്റുന്നു. ഉടനെ പമ്പയിൽ നിന്നും ബിജെപി നേതാക്കൾ എത്തി സമരം കേരളം ആകെ വ്യാപിപ്പിക്കുന്നു. ഇതായിരുന്നു പദ്ധതി.
പക്ഷെ പോലീസ് ഒന്നും ചെയ്തില്ല. നിന്ന് നിന്ന് കാലു കഴച്ചപ്പോൾ കുല സ്ത്രീകൾ പതുക്കെ വീട്ടിൽ പോകണം എന്ന് പറഞ്ഞു തുടങ്ങി. ഭർത്താവിനെ കണ്ടില്ലെങ്കിലും കുഞ്ഞിന് ചോറ് കൊടുത്തില്ലെങ്കിലും കുല സ്ത്രീക്ക് സീരിയൽ മുടക്കാൻ സാധിക്കില്ലല്ലോ. സ്ത്രീകൾ ബസ്സിൽ കയറിയ മുറക്ക് പോലീസ് പണി തുടങ്ങി. അറഞ്ചം പുറഞ്ചം അടിച്ചു. ഒരു മയവും ഇല്ലാതെ അടിച്ചു.
അവിടെയും വിധി ബിജെപിയെ തുണച്ചില്ല. പ്രവർത്തകർ അടി കൊള്ളുമ്പോൾ നേതാക്കന്മാർ സന്നിദാനത്തു നടതുറക്കുന്നതു കാണാൻ നിൽക്കുകയായിരുന്നു. ഓടിയെത്താൻ ആരും ഉണ്ടായില്ല. അവസാനം ഇവരുടെ വാക്കു കേട്ട് അടിയുണ്ടാക്കിയ പ്രവർത്തകർ ആകെ കള്ളന്മാരും കൊള്ളകക്കാരും ആണ് എന്ന് നേതാക്കൾക്ക് തന്നെ പറയേണ്ടി വന്നു.
ഒടുവിൽ മുഴുവൻ മാധ്യമങ്ങളും ജനങ്ങളും എതിരായി. ബിജെപിയുടെയും ജാതി സംഘടനയുടെയും സമരം മൂഞ്ചി.
ഇനി കോൺഗ്രസ്.
കേരളത്തിൽ സമരം ചെയ്യാൻ അനുവാദം വാങ്ങാൻ വേണ്ടിയാണ് ചെന്നിത്തലയും നേതാക്കളും ഡൽഹിക്കു പോയത്. കാര്യം ഒക്കെ അറിയാവുന്ന മുറി ഇംഗ്ലീഷിലും ഹിന്ദിയിലും കേരള നേതാക്കൾ ഡെൽഹിയിലെ വലിയ നേതാക്കളെ പറഞ്ഞു ധരിപ്പിച്ചു. അപ്പോഴാണ് AICC ഓഫിസിൽ ആരോ വാർത്ത വെച്ചത്. റിപ്പബ്ലിക് ചാനലിൽ കിടന്നു അർണാബ് പേപ്പട്ടിയെ പോലെ കുരക്കുന്നു. കേരള നേതാക്കളും കേന്ദ്ര നേതാക്കളും ഒരു പോലെ ഞെട്ടി. ചാനൽ മാറ്റി നോക്കി. രക്ഷയില്ല മുഴുവൻ ദേശീയ മാധ്യമങ്ങളും സമരത്തിന് എതിരായി. മലയാളം ചാനൽ വെച്ച് നോക്കി. അവിടെയും രക്ഷ ഇല്ല. ഒരു മാധ്യമത്തിന്റെയും ജനങ്ങളുടെയും പിന്തുണ ഇല്ലാത്ത ഒരു സമരം നടത്താൻ അനുവദി ചോദിക്കാൻ പോയ ചെന്നിത്തലയും കൂട്ടരും നാണം കെട്ടൂ. അതിന്റെ കൂടെ റിപ്പബ്ലിക് ചാനലുകാരനെ പേടിച്ചുള്ള ചെന്നിത്തലയുടെ ഓട്ടം കൂടെ ആയപ്പോൾ ശുഭം.
എന്തൊക്കെ ആയിരുന്നു സ്വപ്‌നങ്ങൾ...
കോലീബി മന്ത്രിസഭ... ചെന്നിത്തല മുഖ്യമന്ത്രി, സുരേന്ദ്രൻ ആഭ്യന്തരം, ശശികല ദേവസ്വം... K സുധാകരൻ ധനകാര്യം... രണ്ടു താക്കോൽ സ്ഥാനം ജാതി സംഘടനക്ക്...
ആകെ മൂഞ്ചി എന്ന് പറഞ്ഞാൽ മതിയല്ലോ.
https://www.facebook.com/Malayalivartha