കോടികൾ മുടക്കി മുബൈ നഗരത്തെ വിസ്മയിച്ച് പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി
പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി. ബ്രിട്ടനിലെ ചാള്‍സ രാജകുമാരന്‍ - ഡയാന വിവാഹത്തെ അനുസ്‌മരിപ്പിച്ച് ഇന്ത്യയിലെ വ്യവസായ രാജാവ് മുകേഷ് അംബാനിയുടെ മകള്‍ ഇഷയാണ് വിവാഹിതയായത്. ഇഷയുടെ ബാല്യകാല സുഹൃത്തും വ്യവസായി അജയ് പിരാമലിന്റെ മകനുമായ ആനന്ദ് പിരാമലാ(33)ണു വരന്‍. വിവാഹത്തിനായി അംബാനി കുടുംബം 700 കോടി രൂപ മുടക്കിയെന്നാണു പാശ്‌ചാത്യ മാധ്യമങ്ങളുടെ കണക്ക്.
ഇഷാ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് സംഗീത വിരുന്നൊരുക്കാന്‍ പോപ് ഗായിക ബിയോണ്‍സെക്കു നല്‍കിയത് 28 കോടി രൂപ. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന ഗായികമാരില്‍ ഒരാളാണ് ബിയോണ്‍സെ. 28 കോടിയോളം രൂപയാണു സ്വകാര്യചടങ്ങില്‍ പാടാന്‍ അവര്‍ വാങ്ങുന്നത്. ബ്ലൂംബര്‍ഗിന്റെ കണക്ക് പ്രകാരം മുകേഷ് അംബാനി കല്യാണത്തിനായി ചെലവിട്ടത് 700 കോടി രൂപയാണ്. ക്ഷണിക്കപ്പെട്ട 1200-ല്‍ അധികം അതിഥികള്‍ക്കാണു ചടങ്ങുകളിലേക്കു ക്ഷണമുണ്ടായിരുന്നത്. ഒരാഴ്‌ച മുമ്ബാണ് ആഘോഷം തുടങ്ങിയത്. മേവാര്‍ രാജവംശത്തിന്റെ തലസ്‌ഥാനനഗരിയായ രാജസ്‌ഥാനിലെ ഉദയ്‌പുരിലായിരുന്നു ആദ്യഘട്ട ആഘോഷം. ഇതില്‍ പങ്കെടുക്കാനും വി.ഐ.പികളുടെ തിരക്കായിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ ഉദയ്‌പുരിലേക്ക് 150 ചാര്‍ട്ടേഡ് വിമാനങ്ങളിലും 44 സ്‌ഥിരം സര്‍വീസുകളിലുമായാണ് വിവാഹത്തിനെത്തിയ അതിഥികളെ എത്തിച്ചത്.
കോടികള്‍ മുടക്കിയുള്ള കല്യാണത്തില്‍ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. തെക്കന്‍ മുംബൈയിലുള്ള മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയിലാണ് ചടങ്ങുകള്‍ നടന്നത്. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് ചടങ്ങുകള്‍ തുടങ്ങിയത്. ടചടങ്ങില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, മുന്‍ ധനമന്ത്രി പി. ചിദംബരം, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിങ്, സിനിമാതാരങ്ങളായ രജനീകാന്ത്, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, നിക്ക് ജൊനാസ്, ആമിര്‍ ഖാന്‍, രണ്‍വീര്‍ കപൂര്‍, ദീപിക പദുകോണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
യു.എസ്. മുന്‍ പ്രഥമവനിത ഹില്ലരി ക്ലിന്റണ്‍, വ്യവസായി ഹെന്റി ക്രാവിസ് തുടങ്ങി കടല്‍ കടന്നെത്തിയ പ്രമുഖര്‍ക്കൊപ്പം രാജ്യത്തെ രാഷ്ട്രീയസാംസ്‌കാരിക മേഖലയില്‍ നിന്നുള്ള ഒട്ടുമിക്ക ആളുകളും വിവാഹത്തില്‍ പങ്കെടുത്തു. അലങ്കരിച്ച കുതിരപ്പുറത്തെത്തിയ വരന്‍ ആനന്ദിനെ ഇഷയുടെ സഹോദരങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു. രാത്രി 8.30ഓടെയാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. ഒരാഴ്‌ച മുമ്ബ് രാജസ്‌ഥാനിലെ ഉദയ്‌പുരില്‍ തുടങ്ങിയ ആഘോഷം ഇന്നലെ മുംബൈയിലെ കുടുംബ വസതിയില്‍ നടന്ന ചടങ്ങോടെയാണ് അവസാനിച്ചത്. വിവാഹച്ചടങ്ങുകളുടെ ചിത്രം ഇന്നലെ പുറത്തുവിട്ടില്ല.
ഇന്നലെ വൈകിട്ടോടെ വിവാഹവേദിയായ ആന്റിലയിലേക്ക് വി.വി.ഐ.പികളുടെ പ്രവാഹമായിരുന്നു.
വൈകിട്ട് 4.41 നാണു സഹോദരന്‍ അനില്‍ അംബാനി, ഭാര്യ നിത എന്നിവര്‍ക്കൊപ്പം മുകേഷ് അംബാനി വിവാഹസ്‌ഥലത്തെത്തിയത്. ഇഷയുടെ സഹോദരന്മാരായ ആനന്ദും ആകാശും കുതിരപ്പുറത്തേറിയാണെത്തിയത്. അപ്പോഴേക്കും ബോളിവുഡിലെ പ്രമുഖരെല്ലാം സ്‌ഥലത്തുണ്ടായിരുന്നു. അതിഥികളെ സ്വര്‍ണം പൂശിയ പ്രത്യേക ബോക്‌സ് നല്‍കിയാണു സ്വീകരിച്ചത്. വൈകിട്ട് അഞ്ചിനാണു വരന്‍ അജയ് പിരാമലും കുടുംബവുമെത്തിയത്. സംഗീത പരിപാടിയോടെയായിരുന്നു ചടങ്ങിനു തുടക്കം. നര്‍ത്തകര്‍ക്കിടെയിലൂടെ കുടുംബാംഗങ്ങള്‍ വേദിയിലെത്തി.
യു.എസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുശട പ്രസിഡന്റ് സ്‌ഥാനാര്‍ഥിയായിരുന്ന ജോണ്‍ കെറി, പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, കത്രീന കെയ്‌ഫ്, രണ്‍വീര്‍ സിങ്, ഐശ്വര്യ റോയ്, ദിപിക പദുക്കോണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പ്രിയങ്കാ ചോപ്ര തുടങ്ങിയവര്‍ ചടങ്ങിനെത്തി. ചെന്നൈയില്‍ ആരാധകര്‍ ഒരുക്കിയ ജന്മദിനാഘോഷം വേണ്ടെന്നുവച്ചാണു സൂപ്പര്‍ സ്‌റ്റാര്‍ രജനീകാന്ത് എത്തിയത്. സ്വർണനാണയവും ചെയിനും ചേർത്തു നൽകിയ വിവാഹക്ഷണക്കത്ത് ആദ്യംതന്നെ വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഡിസംബർ ഏഴ് മുതൽ ഒമ്പത് വരെ രാജസ്ഥാനിലെ ഉദയ്‌പുരിൽ നടന്ന വിവാഹപൂർവച്ചടങ്ങുകളിൽ രണ്ടായിരത്തോളം അതിഥികളാണ് പങ്കെടുത്തത്. ഇന്ത്യയുടെ അകത്തുംപുറത്തും നിന്ന് പ്രമുഖരുടെ നീണ്ടനിരയാണ് അംബാനിയുടെ ആതിഥ്യം സ്വീകരിച്ച് എത്തിച്ചേർന്നത്.
https://www.facebook.com/Malayalivartha