കല്ല്യാണവേഷത്തില്‍ ആഭരണങ്ങളോടെ ഇരിക്കുന്ന പെണ്‍കുട്ടി ക്യാമറാമാനോട് പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ; വൈറലായി ഈ പാവം കല്യാണപെണ്ണ്
കല്ല്യാണവേഷത്തില്‍ ആഭരണങ്ങളോടെ ഇരിക്കുന്ന പെണ്‍കുട്ടി ക്യാമറാമാനോട് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 'എടാ.വിശക്കുന്നെടാ..' നിഷ്‌കളങ്കമായ ആ ചോദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 'അതിനെന്താ കഴിച്ചോ ഇത് വിഡിയോയാണ്..' എന്ന് മറുപടി ലഭിച്ചതും കല്ല്യാണപെണ്ണിന്റെ ഭാവമൊക്കെ മാറ്റി നന്നായി തന്നെ ഭക്ഷണം കഴിച്ചു. പാവം വിശന്നുവലഞ്ഞതു കൊണ്ടാകും അങ്ങനെ ചോദിച്ചതെന്ന കമന്റുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി. വിഡിയോ കാണാം. വിവാഹ ദിവസം വധുവിനേയും വരനേയും റാഗിംഗ് ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. എന്നാല്‍ അത്രയും വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പഴി കേള്‍ക്കുമ്ബോള്‍ വേറിട്ടൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വിവാഹ ദിവസം നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമായി മുതിര്‍ന്നവരെക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുക ക്യാമറാമാന്‍മാരാകും. കല്ല്യാണ പെണ്ണിന്റെ പിറകെ പല നിര്‍ദേശങ്ങളുമായി വിവാഹ തലേന്ന് മുതല്‍ പിറ്റേന്ന് വൈകുന്നേരം വരെ ക്യാമറമാന്‍മാര്‍ കൂടും. തിരക്കുകള്‍ക്കിടയിലും ക്യാമറയുടെ മുന്നില്‍ നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത് വധു വരന്മാര്‍ ക്ഷീണിതരാകും. വിവാഹപാർട്ടികളും ആർഭാടങ്ങളുമൊക്കെ കാണിച്ച് ആഘോഷം പൊടിപൊടിയ്ക്കുന്നതുപോലും വിവാഹ ഷുട്ടിംഗിനാണ് പോലും.
അതുപോലെ തന്നെയാണ് വിവാഹ റാഗിങ്ങും വധുവരന്മാരെ കല്യാണ ദിവസം നട്ടം തിരിയ്ക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം അതിനെതിരെ കേരള പോലീസിന്റെ കർശന നിർദ്ദേശവും ഉണ്ടായിരുന്നു. വിവാഹാഘോഷത്തിന്റെ ഭാഗമായി വരനും വധുവിനും സുഹൃത്തുക്കളുടെ വക അതിരു വിടുമ്ബോള്‍ വന്‍ വിമര്‍ശനവും ഉണ്ടായിട്ടുണ്ട്. അതിരുവിട്ട പരിഹാസവും റിഗിങ്ങും ചിലപ്പോഴൊക്കെ കുടുംബാംഗങ്ങള്‍ക്കും ബുദ്ധിമുട്ടാകാറുണ്ട്. ഇത്തരം അതിരുവിട്ട റാഗിംഗ് അനുഭവങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണമുണ്ടാകണമെന്ന് മുന്നറിയിപ്പുമായി കേരളാപോലീസ് എത്തിയിരുന്നത്. തമാശയെന്നോണം ആരംഭിക്കുന്ന പലതും അടിപിടിയിലും കണ്ണിരിലുമാണ് അവസാനിക്കുന്നത്. പലപ്പോഴും തമാശ അതിരു വിടുന്നത് തന്നെയാണ് ഇതിനു പ്രധാന കാരണവും. എന്നാല്‍ ഇനി അത്തരത്തില്‍ കളികള്‍ ഒന്നും നടക്കില്ലെന്ന് തന്നെ പറയാം.കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തിൽ അസാധരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക (കോളേജ് റാഗിംഗ് പോലെ) വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങൾ, വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ഏതും ചെയ്യാൻ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു. വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.
സന്തോഷത്തിന്റെ വിവാഹദിനങ്ങളിൽ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീർ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ പോലീസ് സ്റ്റേഷനുകളിൽ എത്തുന്നുണ്ട്.
ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ ‘രസകരമായ ആചാരങ്ങൾ’ സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോള് അത് സര്വ്വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാൾ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക.
https://www.facebook.com/Malayalivartha