കാലം പോയൊരു പോക്കേ!! സ്നേഹിച്ച പെണ്ണിനെ കൈവിടാതെ കൈപിടിച്ച്കൊണ്ട് വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വരുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ
കാലം പോയൊരു പോക്കേ.. കുട്ടികൾ ആയാൽ ഇങ്ങനെ ഒക്കെ ആകാമോ, ഇപ്പോൾ ടിക്‌ടോക് വിഡിയോയിലൂടെ ദിനംപ്രതി പുറത്ത് വരുന്നത് തേപ്പ് കഥകളുടെ പുതിയ മുഖങ്ങളാണ്. അതിനിടയിലാണ് ഇപ്പോൾ സ്നേഹിച്ച പെണ്ണിനെ കൈവിടാതെ കൈപിടിച്ച്കൊണ്ട് വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വരുന്ന ടിക് ടോക് വീഡിയോ വൈറലാകുന്നത്. ടിക് ടോക് വീഡിയോ തരംഗമായതോടെ ദിവസവും നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തില്‍ ചില വീഡിയോകള്‍ വിമര്‍ശനങ്ങള്‍ക്കും ഇടവയ്ക്കാറുണ്ട്.
പല വീഡിയോകളും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. കാരണം പിന്നീട് ഇവ പലതും തമാശയ്ക്കായി ചിത്രീകരിച്ചതാണെന്ന് വെളിപ്പെടുത്തലുണ്ടാകും. കഴിഞ്ഞ ദിവസം സോഷ്യല്‍ ലോകത്ത് തരംഗമായത് ഒരു വിവാഹ വിഡിയോയാണ്. മകന്‍ വിവാഹം ചെയ്ത് കൊണ്ടുവരുന്ന പെണ്‍കുട്ടിയെ അമ്മ വിളക്ക് കൊടുത്ത് അകത്തേക്ക് കയറ്റുന്നതും താന്‍ വിവാഹിതനായെന്ന് പറയുമ്പോള്‍ അമ്മൂമ്മ കൊച്ചുമകനെ ആശ്ലേഷിക്കുന്നതുമാണ് വിഡിയോയില്‍. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ആഴ്ച ഒരു താലിക്കെട്ട് ഉണ്ടാക്കിയ പുകിലുകള്‍ ചെറുതല്ല. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ യൂണിഫോം വേഷത്തില്‍ ഒരു ആണ്‍കുട്ടി താലികെട്ടുന്ന വീഡിയോയായിരുന്നു അത്.
യാതൊരു പക്വതയും ഇല്ലാത്ത പ്രായത്തിലെ ആ വിവാഹ വീഡിയോ ഞെട്ടലോടെയാണ് കേരളം കണ്ടത്. സ്വകാര്യത പബ്ലിക് ആക്കുന്നത് ഇപ്പോള്‍ യുവ തലമുറയുടെ ഒരു ആഡംബരമായി മാറിയിരിക്കുകയാണ്. നമ്മുടെ നാടിനിതെന്തെന്തുപറ്റി? സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോൾ മാധ്യമങ്ങളിലെയും സൈബർലോകത്തെയും സംസാരവിഷയം. അതിരുകടക്കുന്ന ഇത്തരം പ്രവണതകൾ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തുക തന്നെ വേണം. കഴിഞ്ഞ കുറച്ച ദിവസങ്ങളായി ടിക്ക് ടോക്കിലൂടെ പുറത്ത് വരുന്ന തേപ്പ് കഥകൾ ചെറുതൊന്നുമല്ല. ഇത്തരത്തില്‍ ഒമ്ബത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ നിശ്ചയവും കഴിഞ്ഞ് മറ്റൊരുത്തന്റെ കൂടെ യുവതി ഇറങ്ങി പോയ സംഭവും ഏറെ വാര്‍ത്തയായിരുന്നു. ഒമ്ബത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു യുവാവും യുവതിയും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ബന്ധുക്കള്‍ കൂടി പച്ചക്കൊടി കാണിച്ചതോടെ വിവാഹാഘോഷങ്ങളായി. വിവാഹത്തിന് മാസങ്ങള്‍ മുമ്ബ് ടിക് ടോകിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം യുവതി ഇറങ്ങി പോവുകയായിരുന്നു. ഒന്നര മാസത്തെ പരിചയം മാത്രമാണ് യുവതിയും ഭര്‍ത്താവും തമ്മിലുള്ളത്. ഒമ്ബത് വര്‍ഷം പ്രണയിച്ച കാമുകി ഇറങ്ങി പോയെങ്കിലും സങ്കടപ്പെടാതെ കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് യുവാവും സുഹൃത്തുക്കളും ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. സ്‌നേഹ എന്ന യുവതിയാണ് തേച്ചിട്ട് പൊയതെന്ന് യുവാവ് പറയുന്നു. നമ്മള്‍ കണ്ടതില്‍ വെച്ച് വേള്‍ഡ് തേപ്പുകാരിയായ സ്‌നേഹയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് കേക്കിന്റെ പുറത്ത് എഴുതിയായിരുന്നു ആഘോഷം പൊടിപൊടിച്ചത്.
ദിവസങ്ങൾക്ക് മുമ്പേ മറ്റൊരു തേപ്പ്കഥയും ടിക് ടോക്കിലൂടെ പുറത്ത് വന്നിരുന്നു. മൂന്ന് പെൺകുട്ടികളുടെ ആ പാരഡി ഗാനം സോഷ്യൽ മീഡിയയിൽ വൻ വിമർശങ്ങൾ ഏറ്റുവാങ്ങി ഇപ്പോഴും മുന്നേറികൊണ്ടിരിക്കുകയാണ്. ‘സതീശന്റെ മോന്‍ അല്ലേ ടാ, നിന്നെ ഞാന്‍ സ്റ്റാന്‍ഡില് കണ്ടതല്ലേ,’ എന്നാണ് പാട്ടിന്റെ തുടക്കം. കലാഭവന്‍ മണി പാടിയ ‘ബാലേട്ടൻ മോളല്ലേടി ..നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ’ എന്ന പാട്ടിന്റെ പാരഡിയായിരുന്നു പെണ്‍കുട്ടികള്‍ പാടിയത്. കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ചു പറ്റിച്ച ആൾക്ക് വേണ്ടി എന്ന രീതിയിലാണ് പെണ്‍കുട്ടികള്‍ പാട്ട് പാടുന്നത്. അതിന് ശേഷം സ്നേഹിച്ച് ചതിച്ച ഒരു സതീശന്റെ മകനെ തെറി വിളിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. പാരഡി പാട്ടിന് ശേഷമുള്ള അസഭ്യവാക്കുകൾ മൂലം വീഡിയോ പെട്ടെന്ന് തന്നെ വെെറലാകുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ വിഡിയോ വിവാദമായതിനെ തുടർന്ന് പെൺകുട്ടികൾക്കെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. 'സ്നേഹിച്ച പയ്യൻ പറ്റിച്ചു പോയതല്ലെ അതുകൊണ്ട് കൊണ്ട് തെറി വിളിക്കുന്നത് പ്രശ്നമില്ല', തുടങ്ങിയ കമെന്റുകളുമായി പെൺകുട്ടികളെ അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. യുവാവ് ഓടി രക്ഷപ്പെട്ടതായിരിക്കുമെന്നും പറ്റിച്ചതായിരിക്കില്ലെന്നും പലരും കമന്റ് ചെയ്തു. നിരവധി പേരാണ് പെണ്‍കുട്ടികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha