പ്രായമെത്താത്തതിനാല്‍ സ്മിയര്‍ ടെസ്റ്റ് നിഷേധിച്ച യുവതി കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞു
അയര്‍ലണ്ടിലെ സോന്ചയ്ക്ക് അടിയ്ക്കടി നടുവേദനയും രക്തസ്രാവവും ഉണ്ടായപ്പോള്‍ അവള്‍ക്കൊരു സംശയം. അവളുടെ രണ്ടു മുത്തശ്ശിമാരും സെര്‍വിക്കല്‍ കാന്‍സര്‍ മൂലം മരിച്ച സ്ഥിതിക്ക് തനിയ്ക്കും ഗര്‍ഭാശയമുഖ കാന്‍സറുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിക്കുടേ എന്ന് തന്റെ കുടുംബ ഡോക്ടറെ കണ്ട് ഉപദേശം തേടിയപ്പോള്‍ 25 വയസ്സ് പ്രായമെത്താത്തവര്ക്ക് സ്മിയര്‍ ടെസ്റ്റ് നടത്തുവാന്‍ അനുമതിയില്ല എന്നവര്‍ അറിയിച്ചു. എന്നാല്‍ ഇരുപത്തിമൂന്നുകാരിയായ അവളുടെ ശാരീരികാസ്വസ്ഥതകള്‍ തുടര്‍ന്നതിനാല്‍ വീണ്ടും കുടുംബഡോക്ടറുടെ അടുത്തെത്തി.
ഇത്തവണ സ്മിയര്‍ ടെസ്റ്റ് നടത്തി നോക്കാമെന്ന് അവര്‍ സമ്മതിച്ചു. പരിശോധനയുടെ ഫലം വന്നപ്പോള്‍ എല്ലാപേരും ഞെട്ടിപ്പോയി. സോന്ച ഊഹിച്ചതു ശരിയായിരുന്നു. ഗര്‍ഭാശയമുഖ കാന്‍സറിന്റെ ബാഹ്യലക്ഷണങ്ങളായിരുന്നു അവള്‍ക്കുണ്ടായിരുന്ന് രക്തസ്രാവവും നടുവേദനയും. സോന്ചയ്ക്ക് സെര്‍വിക്കല്‍ കാന്‍സറാണെന്ന് വീട്ടുകാരും ബോയ്ഫ്രണ്ടും അവളെ അറിയിച്ചുരുന്നുവെങ്കിലും, അവളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു എന്ന സത്യം അവളോട് പറഞ്ഞിരുന്നില്ല. കീമോതൊറാപ്പി, റേഡിയോ തെറാപ്പി എന്നിവ ചെയ്തുകൊണ്ടിരുന്നതിനിടയിലും ക്രിസ്തുമസിനായി ഒരുങ്ങുകയായിരുന്നു സോന്ച. കുടുംബത്തിലെ ഒരോര്‍ത്തര്‍ക്കും സമ്മാനങ്ങള്‍ വാങ്ങി വെച്ചിട്ട് ക്രിസ്തുമസ് ദിനത്തില്‍ മത്രമേ തുറക്കാവു എന്നു പറഞ്ഞേല്‍പ്പിച്ചിരുന്നു. എന്നാല്‍ ഒക്‌ടോബറില്‍തന്നെ അവള്‍ മരണത്തിന് കീഴടങ്ങി.
തങ്ങളുടെ കുടംബത്തിന്റെ അനുഭവിച്ച വേദന മറ്റാരും അനുഭവിക്കേണ്ടി വരരുതെന്ന് കരുതി സോന്ചയുടെ കുടുംബം 25 വയസ്സ് ആകാത്ത യുവതികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് സ്മിയര്‍ ടെസ്റ്റിന് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടാന്‍ ഒരു
ഇ-പെറ്റീഷന്‍ വേദി തുടങ്ങിയിട്ടുണ്ട്. 23 കാരിയായ സോര്‍ന്ചയ്ക്ക് തൊട്ടുമുമ്പാണ് 22 കാരിയായ ജെസ് ഇവാന്‍സും, 19 കാരിയായ സോഫി ജോണ്ഡസും ഇതേ രോഗം ബാധിച്ച് മരിച്ചതെന്നതിനാല്‍ \'ടീം സോര്‍ച്ച\' എന്ന വെബ്‌സൈറ്റിലൂടെ ഇപ്പോള്‍ത്തന്നെ 25000 ല്‍ അധികം പേര്‍ ഇ-പെറ്റീഷനില്‍ സൈന്‍-ഇന്‍ ചെയ്തു കഴിഞ്ഞു. ജീവിക്കാനുളള അവകാശം ഐറിഷ് ഭരണഘടനയും വാഗ്ദാനം ചെയ്യുന്ന സ്ഥിതിയ്ക്ക് ആരോഗ്യത്തോടെയാണോ ജീവിക്കുന്നത് എന്ന് പരിശോധിച്ചറിയാനുളള അവകാശം നിഷേധിക്കുന്നത് യുക്തി സഹമല്ലെന്ന് ചിന്തിക്കുന്നവരുടെ എണ്ണമാണ് ഇ-പെറ്റീഷനില്‍ സൈന്‍-ഇല്‍ ചെയ്തവരിലൂടെ കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha