രണ്ടു മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം
സംസ്ഥാനത്തെ രണ്ട് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി. പൊതുമാരാമത്ത് മന്ത്രി പി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ഓഫിസിലെ മൂന്നംഗങ്ങള്‍ക്കും ഒരു പ്രമുഖ മന്ത്രിയുടെ ഒരു സ്റ്റാഫ് അംഗത്തിനുമെതിരെയാണ് അന്വേഷണം ആരംഭിച്ചത്. ഗണേശ്കുമാര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ചാണ് അന്വേഷണം.
ഇബ്രാഹിം കുഞ്ഞിന്റെ പിഎക്കെതിരെ നേരത്തെ തന്നെ ആരോപണങ്ങള്‍ നിലവിലുണ്ട്. മുമ്പും അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. എന്നാല്‍ തിരുവഞ്ചൂര്‍ വിജിലന്‍സ് മന്ത്രിയായിരിക്കെ അന്വേഷണം അട്ടിമറിച്ചു. രമേശ് ചെന്നിത്തല വിജിലന്‍സ്മന്ത്രിയായതോടെയാണ് വിജിലന്‍സിന് പല്ലും നഖവും നല്‍കിയത്. രാഷ്ട്രീയ എതിരാളികളെ വകവരുത്താനുളള ആയുധമാണ് വിജിലന്‍സ് എന്ന ചിന്തയാണോ രമേശിനെ നയിക്കുന്നത്.
ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം ഉയര്‍ന്ന വേളയില്‍ യാതൊരു അന്വേഷണവും നടക്കില്ലെന്ന്് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവരുന്നതിനു മുമ്പ് തന്നെ രിമേശ് ചെന്നിത്തല്ല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. മികച്ച പ്രതിഛായയുളള വിന്‍സന്റെ എം പോളിനെ വിജിലന്‍സ് ഡയറക്ടറാക്കിയത് തന്നെ മുഖം നോക്കാതെ ആളുകളെ കുരുക്കുന്നതു ലക്ഷ്യമിട്ടാണ്.
ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെയുളള ആരോപണം നേരത്തെതന്നെ ശക്തമാണ്. അതിന്റെ ഒടുക്കമായിരുന്നു റ്റി.ഒ.സൂരജിന്റെ കേസ്. സൂരജ് മാത്രം വിചാരിച്ചാല്‍ പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കില്ലെന്ന ആരോപണം പലകോണുകളില്‍ നിന്നും ഉയര്‍ന്നപ്പോഴും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും നിശബ്ദത പാലിച്ചു. തിരുവഞ്ചൂര്‍ വിജിലന്‍സ് വിട്ടതോടെ വമ്പന്‍സ്രാവുകള്‍ വലയില്‍ കുടുങ്ങാന്‍ തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha