കനേഡിയന്‍ ചെന്നായ്ക്കള്‍ അമേരിക്കയിൽ പറന്നിറങ്ങിയത് മൂസുകളെ തുരത്താൻ
അമേരിക്കയെ പൊതുവെ ലോക പോലീസ് എന്നാണു വിളിക്കാറുള്ളത് .എന്നാൽ ഇപ്പോൾ അമേരിക്കയിലേക്ക് രക്ഷാദൗത്യവുമായി നാല് ഭടന്മാർ കാനഡയിൽ നിന്ന് പറന്നിറങ്ങിയിരിക്കുന്നു... ആരാണീ ഭടന്മാർ എന്നല്ലേ ..കാനഡയില്‍ നിന്നുള്ള നാല് ചെന്നായ്ക്കളെയാണ് മിഷിഗണിലെ ഐസല്‍ റോയല്‍ പാര്‍ക്കിലേക്കു ഹെലികോപ്റ്ററിലെത്തിച്ചത് ...
ഏതാണ്ട് 2300 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള ദ്വീപ് സമാനമായ ഈ വനമേഖലയിലെ മൂസ് എന്ന മാന്‍ വര്‍ഗത്തില്‍ പെട്ട ജീവികളെ നിയന്ത്രിക്കുകയെന്നതാണ് ഇവയുടെ ദൗത്യം
കാര്യമായ എതിരാളികളില്ലാതെ വന്നാല്‍ ഏതൊരു ജീവിയും പെറ്റുപെരുകുമല്ലോ? അത് തന്നെയാണ് മൂസ് എന്ന മാന്‍ വര്‍ഗത്തിനും അമേരിക്കയിൽ സംഭവിച്ചിരിക്കുന്നത് .
ഐസല്‍ റോയല്‍ പാര്‍ക്കിൽ മൂസുകള്‍ പെറ്റുപെരുകിയതോടെ ചുറ്റുപാടുമുള്ള സസ്യ സമ്പത്തും ആവാസവ്യവസ്ഥയുമൊക്ക തകിടം മറിഞ്ഞിരിക്കയാണ്..ഈ സാഹചര്യത്തിലാണ് കാനഡയില്‍ നിന്നുള്ള നാല് ചെന്നായ്ക്കളെ ഇവിടേക്ക് എത്തിച്ചിരിക്കുന്നത്.
സെപ്റ്റംബറില്‍ രണ്ട് ചെന്നായ്ക്കളെ ഈ മേഖലയിലേക്ക് ആദ്യമെത്തിച്ചിരുന്നു.
ഇതിനു പുറമെയാണ് ഇപ്പോള്‍ നാല് ചെന്നായ്ക്കളെ കൂടി മേഖലയിൽ തുറന്നു വിട്ടിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി 24 ചെന്നായ്ക്കളെ ഈ പ്രദേശത്തു തുറന്നു വിടാനാണ് പദ്ധതി എന്നാണു അറിയുന്നത്
ഒരു പെണ്‍ ചെന്നായയേയും മൂന്ന് ആണ്‍ ചെന്നായ്ക്കളെയുമാണ് ഇപ്പോള്‍ തുറന്നു വിട്ടിരിക്കുന്നത്. ഒരു ആണ്‍ ചെന്നായയെയും ഒരു പെണ്‍ ചെന്നായയെയുമാണ് സെപ്റ്റംബറില്‍ ഈ വനപ്രദേശത്തേക്കെത്തിച്ചിരുന്നത്.
മുൻപൊക്കെ പുറത്തെ കാടുകളില്‍ നിന്ന് ചെന്നായ്ക്കളെത്തി മാനുകളെ വേട്ടയാടാറുണ്ടായിരുന്നു .അത് കൊണ്ട് മാനുകൾ ക്രമാതീതമായി പെരുകാറുണ്ടായിരുന്നില്ല. നാലു വശത്തും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപിലേക്ക് എത്തിച്ചേരാൻ ശൈത്യകാലത്ത് വെള്ളം ഘനീഭവിച്ചു മഞ്ജു പാളികൾ രൂപപ്പെടുന്നത് സഹായകമാകാറുണ്ട്.ഈ മഞ്ഞു പാളികളിൽക്കൂടിയാണ് ചെന്നായ്ക്കൾ ഇവിടെ എത്തിച്ചേരാറുള്ളത് . എന്നാല്‍ കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ നദിക്കു കുറുകെ രൂപപ്പെടുന്ന മഞ്ഞുപാളികളും അപ്രത്യക്ഷമായി. ഇതോടെ ഐസല്‍ പാര്‍ക്കിലേക്കുള്ള ചെന്നായ്ക്കളുടെ വരവുംനിലച്ചു.
വേട്ടയാടാൻ ചെന്നായ്ക്കളില്ലാത്തതിനാൽ മൂസയുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. അതാണ് ഇപ്പോൾ കാനഡയിൽ നിന്നും ചെന്നായ്ക്കളെ പാർക്കിൽ തുറന്നു വിടാനുള്ള കാരണം.
ഇങ്ങനെ ചെന്നായ്ക്കളെ എത്തിക്കുന്നത് കുറച്ചു ശ്രമകരമായ ജോലിയായിരുന്നു എന്നാണ് അധികൃതർ പറയുന്നത് . പലപ്പോഴും പിടികൂടുന്ന ചെന്നായ്ക്കള്‍ ഒരുപാട് ചെറുപ്പമോ, പ്രായമായതോ അല്ലെങ്കില്‍ ഗര്‍ഭിണികളോ ആയിരിക്കും. ചിലപ്പോൾ ചെന്നായ്ക്കളെ പിടികൂടുന്നതിനിടയില്‍ അവയ്ക്ക് പരിക്കു പറ്റാറുമുണ്ട്. . ഈ പ്രശ്നങ്ങളെല്ലാം തരണം ചെയ്താണ് ആരോഗ്യമുള്ള പ്രാപ്തരായ ചെന്നായ്ക്കളെ ഇപ്പോൾ കയറ്റി അയച്ചത് .
2016 ല്‍ തുടങ്ങിയ പദ്ധതി ഇപ്പോഴും പാതിവഴിയിൽ നിൽക്കുന്നതിന്റെ കാരണവും അത് തന്നെയാണ് .
സെപ്റ്റംബറില്‍ കയറ്റി അയക്കാൻ പാകത്തിലുള്ള രണ്ട് ചെന്നായ്ക്കളെ മാത്രമാന് കിട്ടിയത്. ഇപ്പോൾ നാലെണ്ണത്തിനെ അയക്കാൻ പറ്റി . മൊത്തം 24 ചെന്നായ്ക്കളെ എങ്കിലും എത്തിച്ചയാൾ മാത്രമേ ഇപ്പോഴുള്ള വംശവര്ധന അവസാനിപ്പിക്കാൻ പറ്റുകയുള്ളൂ എന്നാണ് മിഷിഗണ്‍ സര്‍വകലാശാല ഗവേഷകനായ ജോണ്‍ വ്യൂസിച്ച് പറയുന്നത് .
https://www.facebook.com/Malayalivartha