കൊല്ലം വലിയകുളങ്ങരയ്ക്കു സമീപം കുടുംബത്തെ ആക്രമിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ തിരിച്ചറിഞ്ഞു... ഓച്ചിറ സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റിലായെങ്കിലും പെൺകുട്ടിയെ കുറിച്ച് യാതൊരു വിവരവുമില്ല... ഞെട്ടലോടെ കേരളം
കൊല്ലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം 13-കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഓച്ചിറ സ്വദേശികളായ ബിബിന്‍, അനന്തു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വഴിയോരക്കച്ചവടക്കാരായ രാജസ്‌ഥാന്‍ സ്വദേശികളായ ദമ്ബതികളെയാണ് മര്‍ദിച്ചവശരാക്കി പതിനാലുകാരിയായ മകളെ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയി. ഓച്ചിറ പള്ളിമുക്കില്‍ തിങ്കളാഴ്‌ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഓച്ചിറ വലിയകുളങ്ങര സ്വദേശികളായ മുഹമ്മദ് റോഷന്‍, വിപിന്‍, പായ്‌ക്കുഴി സ്വദേശി പ്യാരി, വള്ളിക്കാവ് സ്വദേശി അജയന്‍ എന്നിവര്‍ക്കെതിരെ ഓച്ചിറ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. ഇവര്‍ക്കു കാര്‍ വാടയ്‌ക്കു കൊടുത്ത ഗോപിനാഥന്‍, ബന്ധു ബിപിന്‍ ബാബു എന്നിവരെ പോലീസ് കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു. സംഘത്തിലെ ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലാണെന്നും പെണ്‍കുട്ടിയെ നേരത്തെയും ഈ സംഘം തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നും അന്നു പോലീസ് ഇടപെട്ടാണ് തിരിച്ചെത്തിച്ചതെന്നും പോലീസ് പറഞ്ഞു.
നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇന്നലെയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയുണ്ടെന്നതുള്‍പ്പടെ കൃത്യമായ ഒരു വിവരവും ഇനിയും പോലീസിന് കിട്ടിയിട്ടില്ല.
ഓച്ചിറ പള്ളിമുക്കില്‍ പ്ലാസ്‌റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പന നടത്തിവരികയായിരുന്നു കുടുംബം. എട്ടുവര്‍ഷമായി ഇവിടെ വാടകയ്‌ക്ക് താമസിക്കുയാണിവര്‍. തിങ്കളാഴ്‌ച രാത്രി കാറിലെത്തിയ നാലംഗസംഘം ഇവര്‍ താമസിക്കുന്ന ഷെഡ്‌ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കടന്നു പിടിച്ചു. തടയാന്‍ ശ്രമിച്ച ദമ്ബതികളെ തല്ലിച്ചതച്ചു വഴിയില്‍ തള്ളി പെണ്‍കുട്ടിയുമായി കടന്നു. കൈയ്‌ക്കും വാരിയെല്ലിനും പരുക്കേറ്റ ദമ്ബതികളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരുനാഗപ്പള്ളി എ.സി.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും പെണ്‍കുട്ടി എവിടെയുണ്ടെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കായംകുളത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. അക്രമത്തില്‍ പിതാവിന്റെ കൈയ്ക്ക് പരിക്കേറ്റു. കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha