വിവിധ നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികളിൽ ഒളിക്യാമറ ഘടിപ്പിച്ച് 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിലായി
വിവിധ നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികളിൽ ഒളിക്യാമറ ഘടിപ്പിച്ച് 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിലായി. ദക്ഷിണകൊറിയയിലെ സോളിൽ ആണ് സംഭവം
ഹോട്ടല്‍ മുറികളിലെ ഭിത്തികളിലും ഉപയോഗിക്കുന്ന വസ്തുക്കളിലും എന്ന് വേണ്ട ഡിജിറ്റല്‍ ടെലിവിഷന്‍ ബോക്‌സുകളിലും ഭിത്തിയുടെ സോക്കറ്റുകളിലും ഹെയര്‍ ഡ്രൈയറുകളിലും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ച ക്യാമറ വഴിയായിരുന്നു സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത്.
അനേകം രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ച് അതിലൂടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ആവശ്യക്കാർക്കായി തത്സമയം സംപ്രേഷണം നടത്തുകയായിരുന്നു യുവാക്കൾ അടങ്ങിയ സെക്സ് മാഫിയ.
രാജ്യാന്തര മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ സംഭവം ചരിത്രത്തിലെ ഏറ്റവും വലിയ ചാരപ്പണികളില്‍ ഒന്ന് എന്ന ശീർഷകത്തിലായിരുന്നു പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് . ഹോട്ടലിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയതിനു ഹോട്ടലുടമയും പങ്കാളിയാണ് .
ഹോട്ടൽ മുറിയിലെ അതിഥികളുടെ സ്വകാര്യ സംഭാഷണങ്ങളും കുളിമുറിയിലെ രംഗങ്ങളും ലൈംഗിക ദൃശ്യങ്ങളും എന്തിനു പ്രാഥമിക കൃത്യങ്ങളുൾപ്പടെ ഇവർ ഒളിക്യാമറയിൽ പിടിച്ച്ചെടുത്തു. ഇവയെല്ലാം ചൂടോടെ ഇടപാടുകാരുടെ കംപ്യൂട്ടറുകളില്‍ തത്സമയം എത്തി. ഏകദേശം 4000 പേരാണ് ദൃശ്യങ്ങൾ കണ്ടിരിക്കുന്നത്. ഇവരെല്ലാം ഈ സെക്സ് സൈറ്റിൽ അംഗങ്ങളായിരുന്നു. അംഗങ്ങളിൽ നിന്നും 44.95 ഡോളർ ഫീസായി ഇടക്കിയാണ് ദൃശ്യങ്ങൾ കൈമാറിയിരുന്നതത്രെ
ഈ വെബ്സൈറ്റിൽ 800 ഓളം വിഡിയോ ദൃശ്യങ്ങളാണു പ്രതികൾ ഇത്തരത്തിൽ അപ‍്‍ലോഡ് ചെയ്തത്. ഇതിനു പുറമെ 30 സെക്കൻറ് ദൈർഘ്യമുളള ചെറിയ ക്ലിപ്പുകളും ഉണ്ടായിരുന്നു.
ദക്ഷിണ കൊറിയയിൽ ഇത്തരം വീഡിയോകൾ നിയമവിരുദ്ധമാണ്.
ഹോട്ടലുടമകളുടെ മൗനാനുവാദത്തോടെ നടന്ന ഈ ചതിയെ തുടർന്ന് വൻ പ്രതിഷേധമാണ് ദക്ഷിണ കൊറിയയിൽ ആഞ്ഞടിക്കുന്നത്.
സംഭവം പുറത്തുവന്നതിനു തൊട്ടുപിന്നാലെ ‘‘എന്റെ ജീവിതം നിങ്ങള്‍ക്ക് നീലച്ചിത്രമാക്കാനുള്ളതല്ല’’ എന്ന മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിനു യുവതികള്‍ തെരുവില്‍ പ്രതിഷേധിച്ചിരുന്നു.
My life is Not your Porn എന്ന പ്ലക്കാർഡുകളേന്തി അനേകം സ്ത്രീകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്
https://www.facebook.com/Malayalivartha