ആറുവര്‍ഷം മുൻപ് പ്ലസ്‌ടുവിന് പഠിക്കുമ്പോൾ മകന്‍ പ്രണയത്തിലായി... പ്രായപൂര്‍ത്തിയാകും വരെ കാത്തിരിക്കൂ കല്യാണം നടത്താമെന്ന് അച്ഛൻ; മകന്‍ കൈവിട്ട പെണ്‍കുട്ടിയുടെ വിവാഹം നടത്തി മാതൃകയായി മാറിയത് കോട്ടയത്തെ ഷാജിഏട്ടൻ
ഒരു നാടിനും നാട്ടുകാർക്കുമൊക്കെ മാതൃകയായി മാറുകയാണ് കോട്ടയത്തെ ഷാജിഏട്ടൻ. കോട്ടയം തിരുനക്കര സ്വദേശി ഷാജിയാണു മകന്‍ കൈവിട്ട പെണ്‍കുട്ടിയെ മകളായിക്കരുതി വിവാഹം സ്വന്തം ചെലവില്‍ നടത്തിയത്. മകനായി കരുതിവച്ച സ്വത്തും പെണ്‍കുട്ടിക്ക് എഴുതിനല്‍കി. ഇന്നലെ തിരുനക്കര ക്ഷേത്രത്തിലായിരുന്നു വിവാഹം. ഗള്‍ഫിലായിരുന്ന ഷാജി അവധിക്കു നാട്ടിലെത്തിയാണ് കരുനാഗപ്പള്ളി സ്വദേശിയുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്.
ആറുവര്‍ഷം മുമ്ബ് പ്ലസ്‌ടുവിനു പഠിക്കുമ്ബോഴാണു ഷാജിയുടെ മകന്‍ പ്രണയത്തിലായത്. ഇതോടെ പെണ്‍കുട്ടിയെ വീട്ടുകാര്‍ തള്ളിപ്പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയാകുമ്പോൾ കല്യാണം നടത്താമെന്നായിരുന്നു ഷാജിയുടെയും ഭാര്യയുടെയും നിലപാട്. മകനെ ഹോസ്‌റ്റലില്‍ നിര്‍ത്തി തുടര്‍ന്നു പഠിപ്പിച്ചു. പെണ്‍കുട്ടിയെ ഷാജി സ്വന്തം വീട്ടില്‍ നിര്‍ത്തി. ഇതിനിടെ മകന്‍ മറ്റൊരു പ്രണയത്തില്‍പ്പെട്ടതു ഷാജിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. അതോടെ മകനെ ഷാജി തനിക്കൊപ്പം ഗള്‍ഫിലേക്കു കൊണ്ടുപോയി. കഴിഞ്ഞവര്‍ഷം അവധിക്കു നാട്ടില്‍ വന്ന മകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതറിഞ്ഞ ഷാജി മകനെ തള്ളിപ്പറയുകയും സ്വത്തുക്കള്‍ അവനെക്കാത്തിരുന്ന പെണ്‍കുട്ടിയുടെ പേരില്‍ എഴുതിക്കൊടുക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha