ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അച്ഛനെ തിരയാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല!! അച്ഛൻ പെട്ടന്ന് സുഖമായി വരുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു പോയി... അച്ഛന്‍ തിരിച്ചു വരുമെന്ന് ഉറപ്പിലാണ് ആര്‍ച്ച ഭര്‍ത്താവ് വിഷ്ണുപ്രസാദിന്റെ കൈപിടിച്ചു അയാളുടെ വീട്ടിലേക്കു പോയത്... കല്യാണ പിറ്റേന്ന് ഭര്‍ത്താവിന്റെ കൂടെ മടങ്ങിയെത്തിയത് അച്ഛനില്ലാത്ത വീട്ടില്‍
വിവാഹ ദിവസമായതിനാല്‍ ആര്‍ച്ചയെയും അമ്മയേയും സഹോദരിമാരേയും വിവരം അറിയിച്ചിരുന്നെങ്കിലും സത്യമറിഞ്ഞപ്പോഴേക്കും പി. വിഷ്ണുപ്രസാദിന്റെ വീട് കണ്ണീര്‍ക്കടലായി. വിവാഹ ദിവസം ആര്‍ച്ച അച്ഛനെ അന്വേഷിച്ചിരുന്നെങ്കിലും തലേന്നു രാത്രി കുഴഞ്ഞു വീണ വിഷ്ണുപ്രസാദ് ആശുപത്രിയില്‍ ഐസിയുവിലാണെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അച്ഛന്റെ മരണ വിവരം അറിയിക്കാതെ ആര്‍ച്ചയുടെ വിവാഹം നടത്തുകയായിരുന്നു.
തന്റെ ജവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അച്ഛനെ തിരയാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ലെങ്കിലും അവസാനം അദ്ദേഹത്തിന്റെ ചേതനയന്റെ ശരീരം കാണേണ്ടി വരുമെന്ന് ആര്‍ച്ച കരുതിയിരുന്നില്ല. ആര്‍ച്ചയുടെ വിവാഹത്തലേന്നു ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെയാണ് എസ്‌ഐ ആയ നീണ്ടകര പുത്തന്‍തുറ ചമ്ബോളില്‍ തെക്കതില്‍ പി. വിഷ്ണുപ്രസാദ് (55) കുഴഞ്ഞുവീണു മരിച്ചത്. അച്ഛന്‍ തിരിച്ചു വരുമെന്ന് ഉറപ്പിലാണ് ആര്‍ച്ച ഭര്‍ത്താവ് വിഷ്ണുപ്രസാദിന്റെ കൈപിടിച്ചു അയാളുടെ വീട്ടിലേക്കു പോയത്. അച്ഛന്റെ അതേ പേരു തന്നെയാണ് ആര്‍ച്ചയുടെ ഭര്‍ത്താവിനും. എന്നാല്‍ കടയ്ക്കലുള്ള ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോഴും ആര്‍ച്ച എപ്പോഴും ചോദിച്ചു കൊണ്ടിരുന്നത് അച്ഛനെ കുറിച്ച് മാത്രമായിരുന്നു. എന്നാല്‍ വിവാഹ ദിവസം ആര്‍ച്ചയെ അച്ഛന്റെ മരണ വിവരം അറിയിക്കണ്ടെ എന്നാണ് ഭര്‍ത്താവ് വിഷ്ണു പ്രസാദും ബന്ധുക്കളും തീരുമാനിച്ചിരുന്നത്. ഇന്നലെ രാവിലെ ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലേക്കു പോകുംവഴിയാണ് അവള്‍ മരണവിവരം അറിയുന്നത്. ഇന്നലെ 12 മണിയോടെ വിഷ്ണുപ്രസാദിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പോലീസ് ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
https://www.facebook.com/Malayalivartha