Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

ഷാള്‍ തോന്നിയപോലെ ഒന്നും ഇടരുത്, മറക്കേണ്ടത് ഒക്കെ മറച്ച്‌ ഇട്ടോണം!! തിരുവനന്തപുരം ഗവണ്‍മെന്റ് ബി എഡ്ഡ് കോളേജ് ഒരു സദാചാര കോട്ടയാണ്; തുറന്നടിച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍

30 JULY 2019 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സ്ത്രീ സ്വയംഭോഗത്തെ കുറിച്ച്‌ തുറന്നെഴുതി വാര്‍ത്തകളില്‍ നിറഞ്ഞ ശ്രീലക്ഷ്മി അറയ്ക്കലാണ് ഇക്കാര്യങ്ങളും വെളിപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ഗവണ്‍മെന്റ് ബി എഡ് കോളേജില്‍ വസ്ത്രധാരണം സംബന്ധിച്ച്‌ അധ്യാപകരില്‍ നിന്നും ദുരനുഭവം വെളിപ്പെടുത്തി വിദ്യാര്‍ത്ഥിനി. അഡ്മിഷന്‍ എടുക്കാന്‍ പോയത് ടോപ്പും ലഗ്ഗിന്‍സും ഇട്ടാണെന്നും ഇത് കണ്ട അധ്യാപിക ഇതൊന്നും ഇവിടെ പറ്റില്ലെന്നും ഷോളൊക്കെ ഇട്ട് ലൂസായ ചുരിദാര്‍ ഇട്ടുകൊണ്ട് വേണം വരാനെന്നും പറഞ്ഞതായി പെണ്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ..

തിരുവനന്തപുരം ഗവണ്‍മെന്റ് ബി എഡ്ഡ് കോളേജ് ഒരു സദാചാര കോട്ടയാണ്.
അഡ്മിഷന്‍ എടുക്കാന്‍ പോയത് ടോപ്പും ലഗ്ഗിന്‍ ഉം ഇട്ടുകൊണ്ടാണ്.
എന്റെ വേഷം കണ്ടതേ ഒരു ടീച്ചര്‍ പറഞ്ഞു 'ഇതൊന്നും ഇവിടെ പറ്റില്ല ; ഷോളൊക്കെ ഇട്ട് ലൂസായ ചുരിദാര്‍ ഇട്ടുകൊണ്ട് വേണം വരാന്‍.
പിന്നെ ജീന്‍സ്..അയ്യയ്യോ...അത് പാടെ പാടില്ല'

ആദ്യമായി ഒരു ചുറ്റുപാടിലേക്ക് പോവുകയല്ലേ..
മാത്രമല്ല ആറ്റുനോറ്റ് കിട്ടിയ അഡ്മിഷനും.

ഞാന്‍ തലകുലുക്കി സമ്മതിച്ചു.

നല്ല ഒരു ചുരിദാറുപോലും സ്വന്തമായില്ലാത്ത ഞാന്‍ പിന്നെ ചുരിദാറിന് വേണ്ടി കിടന്ന് പാഞ്ഞു.

മൂന്ന് സെറ്റ് ചൂരിദാറും ലൈനിങ്ങും എല്ലാം കൂടെ 2000 രൂപ..

ഇനി അതൊന്ന് തയ്ച്ച്‌ കിട്ടാനായി കടയായ കടകളില്‍ എല്ലാം കയറി വില ചോദിച്ചു.
600 for one churidar stitching.

ഇത് കേട്ട് എന്റെ ബോധം പോയി.

അങ്ങനെ മൂന്ന് ചുരിദാര്‍ തയ്ച്ചപ്പോളേക്കും എന്റെ 4000 രൂപ പൊടിപൊടിഞ്ഞു.
Maxm 3500 രൂപക്ക് ഒരുമാസം തളളി നീക്കുന്ന എനിക്ക് ഒറ്റദിവസം കൊണ്ട് ചിലവായത് 4000 രൂപ.

അതിന് ശേഷം കലാലയത്തിലേക്ക് ചെന്നു.
അസംബ്ലി ഒക്കെ കഴിഞ്ഞ് ഒരു സര്‍ വന്ന് പറഞ്ഞു.
'ഷാള്‍ തോന്നിയപോലെ ഒന്നും ഇടരുത്,
മറക്കേണ്ടത് ഒക്കെ മറച്ച്‌ ഇട്ടോണം '

ഹോ എന്തൊരു നല്ല സാര്‍...മറക്കേണ്ടതൊക്കെ ഷാളിട്ട് മറക്കുന്നതിനിടക്ക് ഷാളൊന്നു മാറിപോയാല്‍ ...
ഇതോര്‍ത്ത് എന്റെ ചങ്ക് പിടഞ്ഞു.

ഈ ലോകത്തുളള മനുഷ്യന്‍മാരൊക്കെ ആ സാമഗ്രഹി കുടിക്കാതെ വന്നതാവും എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു.

ഇതൊക്കെ സഹിച്ച്‌ സഹിച്ച്‌ ഇരുന്നപ്പോളാണ് പ്രിന്‍സിപ്പള്‍ ഒരു ദിവസം ക്ലാസ്സില്‍ വന്നത് .
സോക്രട്ടീസിനെ പറ്റായോ പ്ലേറ്റോയെ പറ്റിയോ സര്‍ എന്തോ പറയുകയായിരുന്നു.
'അവര്‍ നിരന്തരം സിസ്റ്റത്തോട് കലഹിച്ചിരുന്നു; ചോദ്യം ചോദിച്ചിരുന്നു. അതിനാല്‍ സമൂഹം അവരെ പൊട്ടന്‍മാര്‍ എന്ന് മുദ്രകുത്തിയിരുന്നു'ഇങ്ങനെ എന്തോ ഒരു വാക്യം സര്‍ പറഞ്ഞപ്പോള്‍ എന്നിലെ സ്ത്രീശക്തി ഉണര്‍ന്നു.

'സര്‍ എന്നാല്‍ എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്.
എന്തിനാണ് ഷോള്‍ ഇടണം എന്ന് ഇത്ര നിര്‍ബന്ധം വെക്കുന്നത്?
എന്താണ് ലഗ്ഗീന്‍സ് ഇട്ടാല്‍ പ്രശ്‌നം.'

'അതൊക്കെ ഒരു സിസ്റ്റത്തിന്റെ ഭാഗമാണ്.പെട്ടന്ന് അത് നമുക്ക് മാറ്റാന്‍ പറ്റില്ലല്ലോ...gradually it will change.
പണ്ട് ഇവിടെ സാരി ഉടുക്കണം എന്നായിരുന്നു നിബന്ധന ;
ഇപ്പോള്‍ അത് മാറി ചുരിദാര്‍ ഇടാം എന്നായല്ലോ...
അതുപോലെ ഈ സിസ്റ്റവും മാറും.' സര്‍ പറഞ്ഞു.

ഞാന്‍ ആ ഉത്തരത്തില്‍ ഇപ്പോളും തീരേ സന്തോഷവതി അല്ല.

എല്ലാ ബുധനാഴ്ചകളിലും അവസാന പിരീഡ് കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ആണ്.
ഈ കഴിഞ്ഞ ബുധനാഴ്ച എന്റെ കൂട്ടുകാരി സുദിന അവിടെ അവള്‍ എഴുതിയ ഒരു കഥ വായിച്ചു.
ഒരു വേശ്യ സ്ത്രീയുടെ കഥ ആയിരുന്നു അത്.

വെളളിയാഴ്ച അസംബ്ലിക്ക് ശേഷം ഒരു ടീച്ചര്‍ വന്ന് അനൗണ്‍സ് ചെയ്യുകയാണ് 'ഇത്തരം കഥ ഒന്നും ഈ കോളേജില്‍ വായിക്കാന്‍ പറ്റില്ല ' എന്ന്.

ആ കഥക്ക് എന്താണ് കുഴപ്പം എന്ന് ചോദിച്ചപ്പോള്‍ അതില്‍ സഭ്യതയില്ല എന്നാണ് ഉത്തരം കിട്ടിയത്.

ഇത്തരം ടീച്ചേഴ്‌സാണ് ബി.എഡ് കുട്ടികളെ പഠിപ്പിക്കുന്നത് എന്നോര്‍ത്തപ്പോള്‍ തന്നെ എനിക്ക് നാണക്കേട് തോന്നി.
ഒരു സാഹിത്യ സൃഷ്ടിപോലും കേട്ടിരിക്കാനുളള സഹിഷ്ണുത പലര്‍ക്കും ഇല്ല എന്നോര്‍ത്തപ്പോള്‍ എനിക്ക് വളരെ സങ്കടം ആയി.
ഇവര്‍ ട്രെയിന്‍ ചെയ്യുന്ന കുട്ടികളാണാ നാളെ ക്ലാസ്‌റൂമില്‍ പോയി ഒരു ജനതയേ വാര്‍ത്തെടുക്കുന്നത്.

നാളെ മലയാളം പ്ലസാടൂ സിലബസില്‍ ലൈംഗീകത പരാമര്‍ശിക്കുന്ന ഒരു പാഠം ഉള്‍ക്കൊളളിച്ചാല്‍ ആ പോര്‍ഷന്‍ സ്‌കിപ്പ് ചെയ്ത് ഇവര്‍ ക്ലാസ് എടുക്കുമോ?

ബയോളജി പിരിഡിലെ reproduction എന്ന ചാപ്റ്റര്‍ ഇവര്‍ ട്രെയിന്‍ ചെയ്യുന്ന കുട്ടികള്‍ ഏത് രീതിയിലാവും എടുത്ത് കൊടുക്കുക?

ഒരു കുട്ടി ഒരു വേശ്യയേ പറ്റി കഥ എഴുതികൊണ്ട് വന്നാല്‍ ഏത് രീതിയിലാവും ആ കുട്ടിയോട് ഇവര്‍ ട്രെയിന്‍ ചെയ്യുന്ന ടീച്ചേഴ്‌സ് പ്രതികരിക്കുക?

ഇതെല്ലാം ഓര്‍ക്കുമ്ബോ നല്ല റിലാക്‌സേഷന്‍ ഉണ്ട്.

സുദിന ക്ലാസ്സില്‍ വായിച്ച കഥ കൂടെ ചേര്‍ക്കുന്നു

വേശ്യ
********
പകലിലെ കണ്ടുമുട്ടലിനേക്കാള്‍ രാത്രിയിലെ കണ്ടുമുട്ടലുകള്‍ക്കായിരുന്നു ആനന്ദം..

അങ്ങനെ ഒരു രാത്രി കടല്‍ കാണാന്‍ വന്നവരില്‍ ഒരാള്‍ എന്റെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച്‌ നടന്നു.. ചിലരുടെയെങ്കിലും നോട്ടം ഞങ്ങള്‍ക്കുമേലായിരുന്നു... ഒറ്റ നോട്ടത്തില്‍ കമിതാക്കളെന്നോ ദാമ്ബതികളെന്നോ തോന്നും പോലെ ഞങ്ങള്‍ നടന്നു... ഇടയ്‌ക്കെപ്പോളൊക്കെയോ അയാള്‍ കൈവിരലുകള്‍ എന്റെ വയറില്‍ അമര്‍ത്തുന്നുണ്ടായിരുന്നു .. ഞാന്‍ അതൊക്കെ ആസ്വദിക്കുകയായിരുന്നു...

ചുറ്റുമുള്ളതിനെയൊന്നും വക വെക്കാതെ ഞങ്ങള്‍ പരസ്പരം ചേര്‍ന്ന് കടല്‍ തീരത്തിലൂടെ നടന്നു...

ഇനി നമുക്ക് വീട്ടിലേക്ക് പോയാലോ..

വീട്ടിലോ... അവിടെ ആരെങ്കിലും വന്നാലോ?

ഇല്ല... വരില്ല...

എവിടെയെങ്കിലും റൂമെടുത്താലോ?....

വേണ്ട.. എനിക്ക് വീടാണ് ഇഷ്ടം....

കൂടുതലൊന്നും ചോദിക്കാനോ പറയാനോ നിന്നില്ല.... പറഞ്ഞതിന്റെ ഇരട്ടി പൈസ കയ്യില്‍ തരുന്നതിനൊപ്പം രണ്ട് നിബന്ധനകളും അയാള്‍ പറഞ്ഞിരുന്നു, കൂടുതല്‍ ചോദ്യങ്ങളൊന്നുമരുത്, അയാളുടെ ഇഷ്ടം പോലെ എല്ലാം വേണം...

അല്ലെങ്കിലും എനിക്കൊക്കെ എന്തിഷ്ടം.. എനിക്ക് വേണ്ടത് പണമല്ലേ... അതുകൊണ്ട് എന്റെ ഇഷ്ടങ്ങള്‍ക്ക് പ്രസക്തി ഇല്ല...

കാറില്‍ കയറിയപ്പോള്‍ ഡ്രൈവറെ നോക്കി ഒന്നു കണ്ണിറുക്കി... എന്റെ ആ കണ്ണിറുക്കത്തില്‍ അയാള്‍ ആനന്ദം കണ്ടെത്തുന്നത് ഞാന്‍ അറിഞ്ഞു... പക്ഷെ ഞങ്ങള്‍ക്കിടയിലെ വഷളന്‍ ചിരിയെയും നോട്ടത്തെയുമൊക്കെ അവഗണിച്ച്‌ അയാളെന്നോട് ചേര്‍ന്നിരുന്നു.. എന്റെ കൈയില്‍ മുറുകെ പിടിച്ചു.. വിരലുകളെ തലോടി...

അലസമായി മുഖത്തേക്ക് പാറികിടന്ന മുടി ഇഴകളെ മാറ്റാനായി സൈഡിലെ കണ്ണാടിയിലേക്കൊന്ന് എത്തി നോക്കി... ചുണ്ടുകള്‍ ഒന്നൂടെ ചുവപ്പിക്കാമായിരുന്നു...

വീട്ടിലേക്ക് കയറിയ ശേഷം ഒരു മുറിയുടെ വാതില്‍ തുറന്ന് അയാള്‍ ചൂണ്ടി കാണിച്ചു പറഞ്ഞു, 'അതാണ് ബാത്‌റൂം.. ഫ്രഷായിക്കോളൂ... ഇടാനുള്ള ഡ്രസ്സ് ആ ബെഡില്‍ കിടക്കുന്ന കവറിലുണ്ട്..

അധികം മേക്കപ്പൊന്നും വേണ്ട.. കണ്ണെഴുതി സിന്ദൂരം തൊടണം.. വേണേല്‍ ഇത്തിരി ലിപ്സ്റ്റിക് ഇട്ടോളൂ...

ഓരോരുത്തരും ഓരോ തരത്തിലാണ്... എന്തൊക്കെ വട്ടുകളാണ്.... ആദ്യമായാ ഇങ്ങനെ ഒരാള്‍...

ഫ്രഷായി വന്ന് കവറിലെ ചുവന്ന സാരി ഞൊറിയാന്‍ ശ്രമിക്കുമ്ബോഴാണ് അയാള്‍ റൂമിലേക്ക് കയറി വന്നത്... ഞൊറിയൊന്നും വേണ്ട... വെറുതെ അലസമായി ഇട്ടിരുന്നാല്‍ മതി... എന്നാലും താന്‍ സുന്ദരിയാടോ... അതും പറഞ്ഞ് അയാള്‍ തിരികെ പോയി...

കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് കണ്ണെഴുതി പൊട്ടു തൊടുമ്ബോള്‍ ഇതുവരെ തോന്നാത്തൊരു പുതുമ അനുഭവപ്പെട്ടു...

ഒരുക്കം കഴിഞ്ഞ് ഞാന്‍ റൂമിനു പുറത്തിറങ്ങുമ്ബോള്‍ അയാള്‍ സോഫയില്‍ ചാരിയിരുന്നു സിഗരറ്റ് വലിക്കുകയായിരുന്നു...

നമുക്ക് മുകളില്‍ പോയിരിക്കാം...

മറിച്ച്‌ ഒന്നും പറയാതെ അനുസരണയുള്ള കുട്ടിയെപ്പോലെ ഞാനയാളെ പിന്തുടര്‍ന്നു...

നിനക്ക് നൃത്തമറിയോ...?

ഉം.. ഞാന്‍ കലാതിലകമായിരുന്നു..

ആവേശത്തോടെ പറഞ്ഞുകഴിഞ്ഞാണോര്‍ത്തത്.. ഇനിയെന്റെ ഭൂതകാലവും അയാള്‍ക്ക് അറിയണമായിരിക്കും..

പക്ഷേ പ്രതീക്ഷയ്ക്ക് വിപരീതമായി അയാള്‍ താളാത്മകമായി പാടാന്‍ തുടങ്ങി....

കാലങ്ങള്‍ക്കു ശേഷം ചിലങ്കയണിയാതെ മനസ്സറിഞ്ഞ് ഞാന്‍ ചുവടുവെച്ചു...

പാട്ടവസാനിപ്പിച്ചതും അയാള്‍ ഓടി വന്നെന്നെ കെട്ടിപിടിച്ചു.... അയാളുടെ നെഞ്ചില്‍ അമര്‍ന്ന എന്റെ തല വരിഞ്ഞു മുറുകുന്നുണ്ടായിരുന്നു...
ആ നെഞ്ചിടിപ്പിനും ഉണ്ടായിരുന്നു ഒരു താളം... ഇടയ്‌ക്കെപ്പോളൊക്കെയോ മൂര്‍ദ്ധാവില്‍ അയാളുടെ ചുണ്ടുകളമരുന്നതറിഞ്ഞിരുന്നു..

എനിക്ക് നിന്റെ മടിയില്‍ കിടക്കണം..

എല്ലാത്തിനും ഒരു ആജ്ഞയുടെ സ്വരമായിരുന്നു.. പക്ഷെ അതിനും ഒരു സുഖം ഉണ്ടായിരുന്നു...

അയാള്‍ മടിയില്‍ കിടക്കുമ്ബോഴും ഇമചിമ്മാതെ നോക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു... എന്തിനാണ് നെഞ്ചിങ്ങനെ മിടിക്കുന്നത്.. അയാളുടെ കണ്ണുകളുമായ് കോര്‍ക്കുമ്ബോള്‍ നെഞ്ചില്‍ നിന്നും എന്തോ അടിവയറ്റിലേക്ക് പായുന്നതു പോലെ...

എന്താണാലോചിക്കുന്നത്..?

ഏയ്.. ഒന്നുമില്ല

ഒരു കഥ പറയട്ടേ..?

ഉം.. പറഞ്ഞോളൂ..

അവിടെയും അയാള്‍ എന്റെ പ്രതീക്ഷ തെറ്റിച്ചു... എന്റെ കഥ കേള്‍ക്കാന്‍ വന്നതാകുമെന്നു കരുതിയ ആള്‍ ഇപ്പോളിതാ എന്നോട് കഥ പറയുന്നു....

നിനക്കറിയോ നിന്നെ ഞാന്‍ ആദ്യം കാണുമ്ബോള്‍ നീയൊരു കച്ചവടക്കാരനോട് കുപ്പിവളകള്‍ക്ക് വില പേശുകയായിരുന്നു... പക്ഷേ ആദ്യം നിന്റെ മുഖമല്ല ഞാന്‍ കണ്ടത്... പച്ച സാരിയ്ക്കിടയിലൂടെ ഇടുപ്പില്‍ തെളിഞ്ഞു നിന്ന നിന്റെ മറുകായിരുന്നു...

അന്നൊരിക്കല്‍ ചില്ലയെ കാണുമ്ബോഴും ഇതുതന്നെയായിരുന്നു ആദ്യം ശ്രദ്ധിച്ചത്...

ചില്ല?

'ഉം.. ചില്ല... അവളെന്റെ ആരായിരുന്നെന്ന് എനിക്ക് പറയാന്‍ അറിയില്ല.. അവള്‍ ഞാന്‍ തന്നെയായിരുന്നു.. ക്യാമ്ബസില്‍ എന്റെ ജൂനിയര്‍ ആയിരുന്നു... ഇതേപോലെ എത്ര എത്ര രാത്രികള്‍ ഞങ്ങള്‍ ഒരുമിച്ചുങ്ങിയിട്ടുണ്ടെന്നോ ... എത്രയെത്ര തവണ ആ ഇടുപ്പിലെ മറുക് എന്റെ ദന്തക്ഷതങ്ങളേറ്റ് ചുവന്നിരുന്നു.. ഒടുക്കം ആ ചുവപ്പു മാറാന്‍ അവിടെ എത്ര ചുമ്ബിച്ചിട്ടുണ്ടെന്നോ...

പിന്നെയൊരിക്കല്‍ അവള്‍ പറഞ്ഞു...
ഇനി ഞാന്‍ ചില്ലയല്ല.. ചന്ദ്രന്റെ മകളാണ്... അരുണന്റെ ഭാര്യയും..

പക്ഷെ നമ്മളവസാനിക്കുന്നില്ലെടോ.. നീയെന്നെ ഭദ്രമായി സൂക്ഷിച്ചുവെയ്ക്കണം..ഞാന്‍ നിന്നേയും സൂക്ഷിക്കും...

അപ്പോള്‍ നിരാശാകാമുകനാണല്ലേ?

നിരാശയോ.. എന്തിന്.. അവളിപ്പോഴും എന്റെയുള്ളില്‍ ഭദ്രമായുണ്ട്...അതുമതി..അതിനപ്പുറം ഒന്നും ആശിച്ചിട്ടില്ല..

പിന്നെ നിങ്ങള്‍ കണ്ടില്ലേ..?

ഉം.. കണ്ടു.. അവളുടെ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ കണ്ടു... അവളുടെ അച്ഛന്റേയും ഭര്‍ത്താവിന്റെയും കുടുംബക്കാരുടെയും നാട്ടുകാരുടെയുമൊക്കെ മുന്നില്‍ ഞാനവളെ ചുംബിച്ചു...

ങേ..?? അവരൊന്നും പറഞ്ഞില്ലേ...

ഒന്നും പറഞ്ഞില്ല... ആത്മഹത്യ ചെയ്തവളുടെ കാമുകനോടുള്ള ഔദാര്യം....

ഒന്നും മിണ്ടാന്‍ തോന്നിയില്ല.. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും... നെഞ്ചിനു വല്ലാത്ത ഭാരം...

ഒടുക്കം നിശബ്ദത അവസാനിപ്പിച്ചത് അയാള്‍ തന്നെയായിരുന്നു...

പെട്ടെന്ന് അയാളെന്റെ ചുണ്ടുകളെ ചുണ്ടുകള്‍ കൊണ്ട് ബന്ധിച്ചു... എല്ല് നുറുങ്ങുംവണ്ണം അമര്‍ത്തിപ്പിടിച്ചുകൊണ്ടെന്നിലേക്കയാള്‍ പടര്‍ന്നുകയറി.. ഇടുപ്പില്‍ പലവട്ടം നനവുള്ള ചുംബനങ്ങളിറ്റുവീണു..

ഒടുവില്‍ നീണ്ടൊരു ശ്വാസത്തോടെ അയാളെന്റെ നെഞ്ചിലേക്ക് വീണു.. നെഞ്ചില്‍ മുഖം പൂഴ്ത്തിക്കിടന്നു...

ആ മുടിയിഴകളിലൂടെ വിരലോടിച്ച്‌ കിടക്കുമ്ബോള്‍ എന്തിനെന്നറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി...

അങ്ങനെ... ഒരു ദീര്‍ഘശ്വാസത്തിനൊടുവില്‍ അയാള്‍ ചോദിച്ചു ഞാന്‍ നിന്നെ വിവാഹം കഴിച്ചോട്ടെ? ഞാന്‍ ഒന്നും മിണ്ടിയില്ല....

പിറ്റേന്ന്.. പറഞ്ഞ സമയം കഴിഞ്ഞു..യാത്ര പറയാനെന്നവണ്ണം ഏറെ നേരം പരസ്പരം വാരിപ്പുണര്‍ന്ന് നിന്നു..

എനിക്കാ നെഞ്ചില്‍ക്കിടന്ന് പൊട്ടിക്കരയാന്‍ തോന്നി..ഏറെ ബദ്ധപ്പെട്ട് കണ്ണീരിനെ പിടിച്ചു നിര്‍ത്തി..

'നീയെന്നെ മറക്കുമോ...?'

നിങ്ങളെനിക്കൊരു കസ്റ്റമര്‍ മാത്രമാണ്... അതില്‍ കൂടുതലൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല... നിങ്ങളും ആഗ്രഹിക്കേണ്ട... അത്രയും പറഞ്ഞൊപ്പിച്ച്‌ തിരിഞ്ഞുപോലും നോക്കാതെ പടികളിറങ്ങിനടന്നു....

പിറകില്‍ നിന്നുമയാള്‍ കാമീ എന്ന് നീട്ടി വിളിക്കുന്നുണ്ടായിരുന്നു...

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (5 minutes ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (10 minutes ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (22 minutes ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (1 hour ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (1 hour ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (1 hour ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (4 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (4 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (4 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (4 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (4 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (4 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (4 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (4 hours ago)

ദുരിതപ്പെയ്ത്ത്; ഷാർജയിലെ ബഹുനിലകെട്ടിടങ്ങളിൽ നിന്നുയരുന്നത് സഹായത്തിനുള്ള നിലവിളികൾ; കുടുങ്ങിയവരിൽ മലയാളികളും!!!  (4 hours ago)

Malayali Vartha Recommends