Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടത്...ശാസ്ത്രജ്ഞർ പറയുന്നു... ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക...


സാമ്പത്തിക അന്തരീക്ഷവും തകിടം മറിയകുയാണ്...ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച..ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക....ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം..


ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ പൂരത്തിന്‍റെ വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് നടന്നത്.....തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്... പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു...


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

വര്‍ഷമൊന്ന് കഴിഞ്ഞെത്തിയ ഈ വര്‍ഷകാലത്തും ആശ്വാസവര്‍ഷം ചൊരിയാന്‍ മുന്നിലുണ്ട് തലസ്ഥാനം!

14 AUGUST 2019 01:47 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രളയത്തെപ്പോലും തോല്‍പ്പിക്കുന്ന ആവേശക്കടലായി ഒരു കൂട്ടം മനുഷ്യര്‍. തലസ്ഥാനത്തെ കലക്ഷന്‍ സെന്ററുകളിലെ കാഴ്ചയാണിത്. ഗേറ്റ് മുതല്‍ മുറികള്‍ വരെ സാധനങ്ങള്‍ കൈമാറാന്‍ വിദ്യാര്‍ഥികളുടെ നീണ്ട നിര, വൊളന്റിയറായി റജിസ്റ്റര്‍ ചെയ്യാനുള്ള കൗണ്ടറിന് ചുറ്റുമുള്ള ആള്‍ക്കൂട്ടം, സാധനങ്ങള്‍ തരംതിരിച്ച് വേണ്ടതിന്റെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്ന ഹെല്‍പ് ഡസ്‌ക്...2018-ലെ പ്രളയകാലത്തെന്നതു പോലെ വര്‍ഷമൊന്നു പിന്നിട്ടെത്തിയ വര്‍ഷകാലത്തും ആശ്വാസവര്‍ഷം ചൊരിയാന്‍ മുന്നില്‍ തന്നെയുണ്ട് തലസ്ഥാനം.

നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനുമൊപ്പം പ്രസ് ക്ലബ്, ടെക്‌നോപാര്‍ക്കിലെ പ്രതിധ്വനി തുടങ്ങിയ കൂട്ടായ്മകളും സേവനരംഗത്ത് സജീവം. തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത്, കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് ജില്ലാതല സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഒന്‍പതു മുതല്‍ ആരംഭിച്ച കേന്ദ്രങ്ങളില്‍ അഞ്ചു ദിവസങ്ങള്‍ക്കിപ്പുറവും ആവേശം ചോര്‍ന്നിട്ടില്ല. ആദ്യം അല്‍പം മടിച്ചു നിന്നെങ്കിലും രണ്ടാം ദിനം ഉണര്‍വ് വീണ്ടെടുത്ത തലസ്ഥാനം ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഇതുവരെ കൈമാറിയത് അന്‍പതോളം ലോഡ് സ്‌നേഹം.

വിശപ്പും ദാഹവും ഗൗനിക്കാതെയാണു കേന്ദ്രങ്ങളില്‍ വൊളന്റിയര്‍മാര്‍ പണിയെടുക്കുന്നത്. ഫ്രഷ് ആകാന്‍ മാത്രം ഒന്നോടി വീട്ടില്‍ പോയി വരുന്നു ചിലര്‍. സന്നദ്ധ സംഘടനകള്‍ എത്തിച്ചു കൊടുക്കുന്ന ഭക്ഷണം പങ്കിട്ടു കഴിക്കാനെടുക്കുന്ന ഇത്തിരി നേരമൊഴിച്ചാല്‍ എത്രയും വേഗം സാധനങ്ങള്‍ എത്തിച്ചു കൊടുക്കാനുള്ള തിരക്കിലാണ് വൊളന്റിയര്‍മാര്‍.സെന്ററുകളില്‍ തന്നെ ഊഴമിട്ട് ഉറങ്ങുന്ന മറ്റു ചിലര്‍. ഭൂരിപക്ഷവും വിദ്യാര്‍ഥികളായ വൊളന്റിയര്‍മാര്‍ക്ക് വിശപ്പും ദാഹവുമൊന്നും ഒരു വിഷയമേയല്ല.

ജില്ലാ ഭരണകൂടത്തിന്റയും നഗരസഭയുടേയും മറ്റനേകം കലക്ഷന്‍ സെന്ററുകളില്‍ നിന്നുമായി തലസ്ഥാനത്ത് നിന്ന് ഇതുവരെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങളുമായി പോയത് അന്‍പതില്‍ അധികം വാഹനങ്ങളാണ്. ആദ്യ ദിനങ്ങളിലെ തണുപ്പന്‍മട്ടു വിട്ട് ആളുകള്‍ എത്തുകയും കൂടുതല്‍ വിദ്യാര്‍ഥികള്‍ വൊളന്റിയര്‍മാരായി സെന്ററുകളിലേക്ക് എത്തുകയും ചെയ്തതോടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ആവേശത്തിന്റെ താളമായി. പക്ഷേ, സാധനങ്ങളുമായി ക്യാംപുകളിലേക്ക് പോയവര്‍ ആവര്‍ത്തിച്ചു പറയുന്നത് ഇനിയും ഒരുപാട് ചെയ്യേണ്ടതുണ്ട് എന്നാണ്. രണ്ടേമുക്കാല്‍ ലക്ഷത്തിലധികം ജനങ്ങളാണ് ക്യാംപുകളിലുള്ളത്. വീടും നാടും ബന്ധുക്കളെയും നഷ്ടപ്പെട്ടവരുണ്ട്. ജീവിതത്തിലേക്ക് കേരളത്തെ തിരിച്ചു പിടിക്കാന്‍ നമുക്ക് ആവേശം ചോരാതെ നോക്കിയേ കഴിയൂ എന്ന ചിന്താശകലവുമായാണ് വൊളന്റിയര്‍മാര്‍ സജീവമാകുന്നത്.

കേരളത്തെ കഴിഞ്ഞ മഹാപ്രളയത്തില്‍ നിന്നു കൈപിടിച്ചു കയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ 'കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ചറല്‍ ഫോറം' പ്രവര്‍ത്തകര്‍ രണ്ടു ദിവസമായി കയറിയിറങ്ങുകയായിരുന്നു. തുടര്‍ച്ചയായ കടല്‍ക്ഷോഭം വിതച്ച ഇല്ലായ്മകള്‍ക്കിടയിലും 'മലനാടിനൊരു കടല്‍ത്താങ്ങ്' എന്ന ഹാഷ്ടാഗുമായി ചെന്ന അവര്‍ പ്രളയബാധിതര്‍ക്കായി സ്വരുക്കൂട്ടിയത് ഒരു വലിയ ലോഡ് നിറയെ അവശ്യവസ്തുക്കള്‍. വീട്ടിലെ പലചരക്കു സാധനങ്ങളില്‍ നിന്ന് ഒരു പങ്ക് വരെ എടുത്തു തന്നവരുണ്ട് ആ കൂട്ടത്തില്‍. തേങ്ങയും അരിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍, മിച്ചം പിടിച്ച സമ്പാദ്യങ്ങളില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍. അങ്ങനെയാണ് ഒരു ലോഡ് നിറയ്ക്കാനായത്. സാധനങ്ങള്‍ എത്തിക്കാന്‍ വണ്ടി ലഭിക്കാതെ ഒരു ദിനം കാക്കേണ്ടി വന്നു പ്രവര്‍ത്തകര്‍ക്ക്. ഒടുവില്‍ ഇന്ധനം നിറച്ചു കൊടുക്കാന്‍ സ്‌പോണ്‍സറെ കണ്ടെത്തിയതോടെ ചൊവ്വാഴ്ച ദുരിതാശ്വാസ ക്യാംപുകളിലേക്ക് ലോഡ് പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവുമായി നാടിനെ വിടാതെ ചേര്‍ത്തുപിടിക്കുമെന്നു വിളിച്ചുപറയുകയാണു കടലിന്റെ മക്കള്‍.

ദുരിതബാധിതര്‍ക്കു സഹായമെത്തിക്കാന്‍ കൈകോര്‍ത്തു റെയില്‍വേയും. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലെന്നപോലെ തിരുവനന്തപുരത്തും കലക്ഷന്‍ സെന്റര്‍ തുറന്നു. കലക്ടറുടെ കത്തുണ്ടെങ്കില്‍ സെന്ററുകള്‍ സമാഹരിച്ച വസ്തുക്കള്‍ ജില്ലകളില്‍ എത്തിക്കും. അവിടെ കലക്ടറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അത് ഏറ്റുവാങ്ങണം. ഉദ്യോഗസ്ഥരുടെ കത്തില്ലാതെയും സേവനം ഉപയോഗപ്പെടുത്താം. പ്രളയദുരിതാശ്വാസ സാധനങ്ങള്‍ കയറ്റി അയയ്ക്കുന്നതിനു തുച്ഛമായ തുക മാത്രമാണു റെയില്‍വേ ഈടാക്കുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിച്ച കലക്ഷന്‍ സെന്ററില്‍ നിന്നു നിലമ്പൂരിലെ ക്യാംപുകളിലേക്കാണ് ആദ്യത്തെ ലോഡ് കൈമാറുന്നത്.

എന്‍എസ്എസ് യൂണിറ്റുകള്‍ സംയുക്തമായി ആരംഭിച്ച കലക്ഷന്‍ സെന്ററിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ വിദ്യാര്‍ഥികള്‍ ചാല മാര്‍ക്കറ്റിലും സമീപത്തെ വീടുകളിലും സാധനങ്ങള്‍ക്കായി കയറിയിറങ്ങിയത്. ജില്ലയിലെ വിവിധ എന്‍എസ്എസ് യൂണിറ്റുകള്‍ ശേഖരിച്ച വസ്തുക്കള്‍ ഒരുമിച്ച് വ്യാഴാഴ്ച ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്ക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (1 hour ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (1 hour ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (1 hour ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (1 hour ago)

പുതിയ വാദവുമായി ഗവേഷകർ  (1 hour ago)

ഇറാന്‍ സഹായിക്കുമോ  (1 hour ago)

ചരിത്രത്തിൽ ആദ്യം  (1 hour ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (1 hour ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (2 hours ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (2 hours ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (2 hours ago)

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വ  (2 hours ago)

എഫ്എ കപ്പ് സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം... ഇന്ത്യന്‍ സമയം രാത്രി 9.45 ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും...  (2 hours ago)

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം ഇറങ്ങാന്‍ കഴിയാതെ കരിപ്പൂരിലേക്ക് തിരിച്ചെത്തി....  (2 hours ago)

Malayali Vartha Recommends